എൻഐഎ റെയ്‌ഡിനെതിരെയുള്ള പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കണ്ണൂരിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട് സംസ്ഥാന ജില്ലാ നേതാക്കൾ ; 23 പേർ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് വീണ്ടും കുടുങ്ങി. എൻഐഎയുടെ നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കണ്ണൂരിൽ അക്രമം അഴിച്ച് വിട്ട സംസ്ഥാന- ജില്ലാ നേതാക്കളെ കേസിൽ പ്രതി ചേർത്തു. നിലവിൽ പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ ഉൾപ്പടെയുള്ളവരാണ് പ്രതി ചേർക്കപ്പെട്ടത്.
ഇവരെ ഹർത്താൽ നടത്താൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് പ്രതി ചേർത്തത്. നേതാക്കൾക്ക് എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റവും ചുമത്തും. മാത്രമല്ല ഇതിന് പുറമെ ജില്ലാ പ്രസിഡന്റ് , സെക്രട്ടറി, ഡിവിഷണൽ പ്രസിഡന്റ്,സെക്രട്ടറി,തുടങ്ങിയ ഭാരവാഹികളും പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നേതാക്കൾക്ക് എതിരേ ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം 23 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കണ്ണൂരിനു പുറമെ വയനാട്ടിൽ ഹർത്താലിൽ അക്രമം നടത്തിയ 86 പിഎഫ്ഐ പ്രവർത്തകർ റിമാൻഡിലാണ്. 4 ദിവസത്തേയ്‌ക്ക് മാനന്തവാടി മജിസ്ട്രേറ്റ് കോടതിയാണ് 86 പേരെ റിമാൻഡ് ചെയ്തത്. പ്രതികളെ കണ്ണൂർ ജയിലിലേക്ക് മാറ്റുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























