Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

നർത്തകിയുടെ ഗർഭത്തിന് കോടിയേരി പുത്രൻ കോടികൾ എണ്ണിക്കൊടുത്തു... പുല്ല് തീർത്തു കിട്ടി... കേരളത്തിൽ മാത്രമല്ല, മുബൈയിലുമുണ്ട് പിടിപാട്

29 SEPTEMBER 2022 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

ബിനോയ് കോടിയേരിക്കെതിരായ പീ‍ഡനക്കേസ് ഒത്തുതീർപ്പായി അല്ലെങ്കിൽ ഒത്തുതീർപ്പാക്കി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയിലാണ് ഒത്തുതീർപ്പായത്. 80 ലക്ഷം രൂപയാണ് യുവതിക്ക് ബിനോയ് കൈമാറിയത്. ജസ്റ്റിസുമാരായ ആർ പി മൊഹിത് ദേരെ, എസ് എം മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇരുവരുടെയും ഒത്തുതീർപ്പു വ്യവസ്ഥകൾ അംഗീകരിച്ചത്.

ഈ തുക കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി ചെലവഴിക്കും. എന്നാൽ ഒത്തു തീർപ്പു കരാറിൽ പറയുന്ന തുക 80 ലക്ഷം ആണെങ്കിലും അതിൽ അധികം കൊടുത്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ ഒന്നും ഈ കരാറിൽ പറയുന്നില്ല എന്നതാണ് വിരോധാഭാസം. പണം കൈമാറിയതിന് പിന്നാലെയാണ് കോടതി കേസ് ഒത്തുതീർപ്പാക്കിയത്. ഇതടെ തൽക്കാലം രക്ഷപെട്ടിരിക്കുകയാണ് കോടിയേരി പുത്രൻ.

നേതാവിന്റെ മകന്‍ ബാർ നര്‍ത്തകിയായ യുവതിയെ പ്രണയിച്ച് വര്‍ഷങ്ങളോളം കൂടെപ്പാര്‍പ്പിച്ച് കുട്ടിയെ ജനിപ്പിച്ചു എന്ന ആരോപണം നൈസായി മുക്കുകയാണ് സൈബർ വിങ്ങിലെ പോരാളികൾ ചെയ്യുന്നത്. ബുദ്ധിയും ചിന്തയും പണയപ്പെടുത്തിയവർക്ക് അതൊക്കെ പൂജ്യമായ ബന്ധവും വിശുദ്ധ പീഢനവുമാണ്. ബിനോയി കോടിയേരിക്കെതിരെ പീഡനക്കേസ് പുറത്തു വന്നതു മുതല്‍ ഇന്നേവരെ ഒരു സിപിഎം നേതാവും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലിരിക്കാന്‍ കോടിയേരി യോഗ്യനാണോ എന്നു ചോദിച്ചിട്ടില്ല.

കോടിയേരിയുടെ മകനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പറയാന്‍ ജനാധിപത്യ മഹിളാ ഫെഡറേഷനോ ഡിവൈഎഫ്‌ഐക്കോ ഒന്നും ധൈര്യമുണ്ടായില്ല. ഇക്കാലം വരെ ബിഹാര്‍കാരി നര്‍ത്തകി കള്ളക്കഥ പറഞ്ഞു പണം ചോദിക്കുകയാണെന്നാണ് ബിനോയി കോടിയേരിയും കോടിയേരി കുടുംബവും പറഞ്ഞു പരത്തിയിരുന്നത്.

പീഡനം മുതല്‍ വഞ്ചന വരെ ഉള്‍പ്പെടുന്ന വലിയൊരു കേസുകെട്ടിലെ പ്രതിയായിരുന്നു ഇന്നലെ വരെ ബിനോയി കോടിയേരി. കുട്ടി തന്റെതാണെന്നും തങ്ങള്‍ പരസ്പരം ധാരണയിലെത്തി കേസ് ഒത്തുതീര്‍പ്പാക്കുകയാണെന്നുമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ബിനോയ്‌ക്കെതിരെയുള്ള കേസുകൾ എല്ലാം പിൻവലിച്ചതായും നിയമനടപടികൾ അവസാനിച്ചതായും യുവതി അറിയിച്ചു.

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും ആരോപിച്ച് യുവതി പരാതി നൽകുകയായിരുന്നു. മുംബൈ ഓഷിവാര പോലീസിലാണ് പരാതി നൽകിയിരുന്നത്. കുട്ടിയെ വളർത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി.

ഒരു ഭാര്യയും കുട്ടിയുമുണ്ടായിരിക്കെ താന്‍ അവിവാഹിതനാണെന്ന പറഞ്ഞ് ബിനോയി പ്രസ്തുത യുവതിയെ ഒപ്പം പാര്‍പ്പിക്കുകയും കുട്ടിയെ ജനിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ പാസ് പോര്‍ട്ടില്‍ വരെ കുട്ടിയുടെ അച്ഛന്‍ ബിനോയി കൊടിയേരി എന്ന പേര് പോലും കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. യുവതി ബിനോയിക്കൊപ്പം കുട്ടിയുമായി തിരുവനന്തപുരത്ത് കോടിയേരിയുടെ കുടുംബ വീട്ടിലേക്ക് വരുന്ന സാഹചര്യമുണ്ടായപ്പോള്‍ കുട്ടയും അതിന്റെ അമ്മയും വ്യാജമാണെന്ന് കോടിയേരിയുടെ ഭാര്യ വെളിപ്പെടുത്തി.

സംശയം തീര്‍ക്കാന്‍ കോടിയേരി ബാലകൃഷണന്‍ ഭാര്യയെ മുംബൈയിലേക്ക് അയയ്ക്കുകയും കാര്യം കണ്ട് ബോധ്യപ്പെടുകയും ചെയ്തു. മടങ്ങി വന്ന് മിസിസ് കോടിയേരി തനിക്ക് ഹിന്ദി അറിയാത്തതിനാല്‍ കുട്ടിയെ കണ്ടു മടങ്ങിയതേയുള്ളുവെന്നും അമ്മയോടു സംസാരിക്കാന്‍ പറ്റിയില്ലെന്നും പറഞ്ഞ് തടിയൂരി.

പിന്നീടാണ് മുംബൈ കോടതിയില്‍ പ്രസ്തുത ബാര്‍ നര്‍ത്തകി ബിനോയി കോടിയേരിക്കെതിരെ പീഢനക്കേസ് ഫയല്‍ ചെയ്തത്. എന്നാൽ പിന്നാലെ പരാതി വ്യാജമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹർജി നൽകിയപ്പോൾ ബോംബെ ഹൈക്കോടതി ഡിഎൻഎ പരിശോധനയ്‌ക്ക് നിർദ്ദേശിച്ചു. 2019 ജൂലായ് 29 ന് ബൈക്കുളയിലെ ആശുപത്രിയിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാമ്പിൾ ശേഖരിച്ചു. സീൽ ചെയ്ത കവറിൽ ഫലം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഫലം എന്താണെന്ന് പുറത്തുവന്നിരുന്നില്ല.

മഹാമാരിക്ക് ശേഷം കോടതിയുടെ പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിയപ്പോൾ ഡിഎൻഎ പരിശോധനാഫലം പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ഇതിന് പിന്നാലെയാണ് ഫലം പുറത്ത് വിടുന്നതിന് മുൻപ് തന്നെ കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഡിഎന്‍എ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോഴും കുട്ടിയുടെ പിതൃത്വ പരിശോധനാ ഫലം പുറത്തു വരാത്ത വിധം പാര്‍ട്ടി മുംബൈയിലും സ്വാധീനം ചെലുത്തി എന്നു വേണം മനസ്സിലാക്കാൻ.

ഇതിനിടെയാണ് സംഗതി വഷളാകുന്ന സാഹചര്യം വന്നപ്പോള്‍ കുട്ടിയുടെ പിതാവ് താനാണെന്ന് ബിനോയി കൊടിയേരിയുടെ അറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. കേസ് അവസാനിച്ചതോടെ ഇനി ഡിഎൻഎ പരിശോധാ ഫലവും തുറക്കേണ്ടതില്ല. കേസിൽ ബിനോയ് കുറ്റക്കാരനെന്ന് കാണിച്ച് ഓഷിവാര പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വിചാരണ നടപടികൾ പുരോഗമിക്കവേയാണ് ഹൈക്കോടതിയിൽ ഇരുവരും ഒത്ത് തീർപ്പിലെത്തിയത്.

ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ച് ഇപ്പോള്‍ പരസ്യമായി പറയാനാകില്ലെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. അവിടെയാണ് കോടികളുടെ ഇടപാടുകളുടെ ബാക്കി കാര്യം പുറത്തുവരാനിരിക്കുന്നത്. പരാതിക്കാരിയായ യുവതിക്ക് ജീവനാംശം നല്‍കാന്‍ നേരത്തെ തന്നെ കോടതിക്ക് പുറത്ത് സിപിഎം നീക്കം നടന്നിരുന്നു. ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇരുകൂട്ടരും കൂടി കോടതിയില്‍ അപേക്ഷ നല്‍കിയത്.

മുന്‍പും വിവാദപരമായ പീഡനക്കേസുകള്‍ കോടിയേരിയുടെ മക്കള്‍ക്കെതിരെ ഉയര്‍ന്നതും സിപിഎമ്മിലെ ഉന്നതയായ വനിതാ നേതാവ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ കളത്തിലിറങ്ങിയതുമൊക്കെ കാലം മറന്നുപോയ കഥകളാണ്. കോടിയേരി ബാലകൃഷ്ണന്റെ വിവാഹിതനായ മകന്‍ ബിനോയി കോടിയേരി കച്ചവടത്തിനെന്ന പേരില്‍ ദുബായില്‍ പോവുകയും അവിടെ നിശാബാറിലെ കാബറെ നര്‍ത്തകിയെ കണ്ട് പ്രലോഭനനത്തില്‍ പെടുകയും അവള്‍ക്ക് നോട്ടുകെട്ടുകളും ആടയാഭരണങ്ങളും വേണ്ടും വിധം സമ്മാനിച്ച് അവളെ പ്രലോഭിപ്പിക്കുകയും അവിഹിത ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇത്തരത്തില്‍ ബിനോയി നര്‍ത്തകിയെ പ്രലോഭിപ്പിക്കാന്‍ കൊടുത്ത നോട്ടുകെട്ടുകളും പാര്‍ട്ടി ഫണ്ടു തന്നെയല്ലേ എന്ന ചോദ്യം അന്നും ഇന്നും പ്രസക്തമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (3 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (3 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (3 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (3 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (3 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (3 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (4 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (4 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (5 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (5 hours ago)

Malayali Vartha Recommends