Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...

തീവ്രവാദ തലസ്ഥാനം? ഈരാറ്റുപേട്ടയില്‍ ഇനി കേന്ദ്രസേന തമ്പടിക്കും? പിസി പറഞ്ഞത് ശരി

29 SEPTEMBER 2022 08:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം മന്ത്രി എ.കെ ശശീന്ദ്രൻ

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ

ഈരാറ്റുപേട്ടയെക്കുറിച്ച് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയും ചീഫ് വിപ്പുമായ പിസി ജോര്‍ജ് പറഞ്ഞുകൊണ്ടിരിക്കുന്നത് എത്രയോ ശരിയെന്ന് കാലം തെളിയിക്കുകയാണ്. മതസൗഹാര്‍ദതയുടെ നാടായിരുന്ന ഈരാറ്റുപേട്ടയില്‍ മുസ്ലീം തീവ്രവാദം വേരുറപ്പിച്ചെന്നും ഇത് നാടിന് ദോഷം ചെയ്യുമെന്നും പിസി ജോര്‍ജ് പത്തു വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്നു. ഈരാറ്റുപേട്ടയിലെ ഭൂരിപക്ഷം മുസ്ലീങ്ങളും സമാധാനകാംക്ഷികളാണെന്നും കേവലം ഒരു ന്യൂനപക്ഷം പേര്‍ ഭീകരവാദത്തിലേക്കും വര്‍ഗീയതയിലേക്കും വഴിതെറ്റിപ്പോകുന്നുവെന്നും ജോര്‍ജ് പറഞ്ഞപ്പോള്‍ എന്തൊരു ഹാലിളക്കമായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കെ ഒരു വലിയ സത്യം പുറത്തുവരികയാണ്. കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന വ്യാപക റെയ്ഡില്‍ മുസ്ലീം മുന്നോക്ക മേഖലയായ മലപ്പുറം ജില്ലയേക്കാള്‍ അറസ്റ്റു നടന്ന സ്ഥലമാണ് ഈരാറ്റുപേട്ട. പോപ്പുലര്‍ ഫ്രണ്ടുകാരായ ഇരുന്നൂറിലേറെ പേര്‍ക്കെതിരെയാണ് ഈരാറ്റുപേട്ടയില്‍ കേസെടുത്തിരിക്കുന്നത്. ഇക്കാര്യം മനസിലാക്കിയശേഷവും ഈരാറ്റുപേട്ടയിലും വാഗമണിലും സംസ്ഥാന ആഭ്യന്തരവകുപ്പ് കാര്യമായ നിരീക്ഷണമോ നടപടികളോ നടത്തിയിട്ടില്ല. ഇന്നോ ഇന്നലയോ തുടങ്ങിയതല്ല കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ദേശവിരുദ്ധ ശക്തികളുടെ അതിരില്ലാത്ത വഴിവിട്ട പോക്ക്. വാഗമണില്‍ നിരോധിത തീവ്രവാദ സംഘടനയായ സിമി 15 വര്‍ഷം മുന്‍പു നടത്തിയ സായുധ ക്യാമ്പില്‍ തുടങ്ങുന്നു ഈരാറ്റുപേട്ട കേന്ദ്രീകരിച്ച ഭീകരപ്രവര്‍ത്തനം. ഈരാറ്റുപേട്ട സ്വദേശികളായ ഷിദുലി, ഷാദുലി എന്നീ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ 35 പേരാണ് വാഗമണ്‍ മലനിരകളില്‍ ഒളിവില്‍ പാര്‍ത്ത് സായുധപരിശീലനവും ദേശവിരുദ്ധ ക്യാമ്പും നടത്തിയത്.
നിരോധിത സംഘടനയായ സിമി വാഗമണ്ണിലെ കോഹാലമേട്ടില്‍ തങ്ങള്‍പാറയില്‍ 2007 ഡിസംബര്‍ 10 മുതല്‍ 22 വരെയാണ് ആയുധ പരിശീലന ക്യാമ്പ് നടത്തിയത്. ബോംബ് നിര്‍മ്മാണം, തോക്കുപയോഗം, കാട്ടിലൂടെയുള്ള ബൈക്കോടിക്കല്‍, വടംകെട്ടി മലകളുടെ ഇരുവശത്തേക്കും സഞ്ചാരം എന്നിവയില്‍ പരിശീലനം നല്‍കിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.

രാജ്യത്തെ ചില തീവ്രവാദ സ്‌ഫോടനങ്ങളിലെ പ്രതികളും ക്യാമ്പില്‍ പങ്കെടുത്തിരുന്നു. മറ്റ് ക്യാമ്പുകളില്‍നിന്ന് പരിശീലനം ലഭിച്ച 50 പേരെയാണ് ഇവിടെ പങ്കെടുപ്പിച്ചത്. ഇവര്‍ക്ക് സുരക്ഷയും ഇതര സഹായവും എത്തിക്കാന്‍ ഈരാറ്റുപേട്ടയില്‍ അന്‍പതു പേരുടെ സംഘം തമ്പടിച്ചിരുന്നതായി പോലീസ് പറയുന്നു. പാനായിക്കുളം സിമി രഹസ്യയോഗ കേസിലെ പ്രതി ഈരാറ്റുപേട്ട സ്വദേശി പി എ ഷാദുലിയെയാണ് ക്യാമ്പിന്റെ നടത്തിപ്പിനായി നിശ്ചയിച്ചിരുന്നത്. 15 വര്‍ഷമായി ഷിദുലിയും ഷാദുലിയും വിവിധ കേസുകളിലായി ജയിലില്‍ കഴിയുകയാണ്.ബംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, വാരാണസി എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളിലും ഈ പ്രതികളുടെ പങ്ക് കണ്ടെത്തിയിരുന്നു. വാഗമണിലെ ക്യാമ്പിലേക്ക് ഈരാറ്റുപേട്ടയിലെ ഹോട്ടലില്‍ നിന്നാണ് വിഭവസമൃദ്ധമായ ഭക്ഷണം എത്തിച്ചിരുന്നതെന്നും വിവിധ സംസ്ഥാനങ്ങളിലെ സിമി തീവ്രവാദികള്‍ ഈരാറ്റുപേട്ടയിലെ ഏതാനും വീടുകളില്‍ എത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ കേന്ദ്രം അവിടെ പിടിമുറുക്കാന്‍ പോകുകയാണെന്നാണ് വിവരം. പ്രശ്‌ന മേഘലയായിട്ടും ഈരാറ്റുപേട്ടയില്‍ റിസര്‍വ് സേനില്ലാത്തത്, വലിയ സുരക്ഷാ പ്രശ്‌നമാണ് ഉയര്‍ത്തുന്നത്. നിലവില്‍ കോട്ടയത്താണ് റിസര്‍വ് സേന ഉള്ളത്. നിലവിലെ പ്രശ്‌ന പരിഹാരത്തിന് അത് മതിയാകില്ല. കേന്ദ്ര സേനയെ ഇറക്കിയില്ലെങ്കില്‍ ശെരിയാകില്ലെന്ന വിലയിരുത്തലിലാണ് ഈരാറ്റുപേട്ടയിലും റിസര്‍വ് സേനയെ ഇറക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്

പൊതുവെ ക്രൈസ്തവര്‍ക്ക് ഭൂരിപക്ഷമുള്ള ജില്ലയാണ് കോട്ടയത്തെ പാലായും അരുവിത്തുറയും കാഞ്ഞിരപ്പള്ളിയും എരുമേലിയും. എന്നാല്‍ ഒരു പതിറ്റാണ്ടായി ഇതേ പ്രദേശങ്ങളില്‍ എസ്ഡിപിഐയും പിഡിപിയും പോപ്പുലര്‍ ഫ്രണ്ടും ശക്തമാണ്. ഈരാറ്റുപേട്ട നഗരസഭ ആരു ഭരിക്കണമെന്ന് എസ്ഡിപിഐ തീരുമാനിക്കേണ്ട സാഹചര്യമാണ്. അടുത്തയിടെ ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ഭീകര സമ്മേളനത്തില്‍ 10 വയസുള്ള കുട്ടിയെ തോളിലേറ്റി ഭീതിപ്പെടുത്തുന്ന മുദ്രാവാക്യം വിളിപ്പിച്ചതിലും വിളിച്ചതിലും ഈരാറ്റുപേട്ടയില്‍ നിന്നുള്ള നിരവധി പേരുണ്ടായിരുന്നു. ഏതാനും ഇരാറ്റുപേട്ടക്കാര്‍ കേസില്‍ പ്രതികളുമാണ്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ നടത്തയ ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ ഹാലിളകി പാലാ ബിഷപ്‌സ് ഹൗസിനു മുന്നിലേക്കു പ്രകടനം നടത്തുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്ത സംഘത്തില്‍ ഈരാറ്റുപേട്ടയില്‍നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുണ്ടായിരുന്നു.
ഈരാറ്റുപേട്ടയിലെ പ്രമുഖരായ ഏതാനും വ്യാപാരികളാണ് ഇവിടെ വാഹനങ്ങളില്‍ മുന്നൂറിലേറെ പേരെ എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നത്. മാത്രവുമല്ല പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കും കേരളത്തിലും പുറത്തും ഏറ്റവുമധികം സാമ്പത്തിക സഹായം എത്തിക്കുന്നത് ഈരാറ്റുപേട്ടയില്‍ ബ്രാന്‍ഡ് കമ്പനി നടത്തുന്ന ബിസിനസ് പ്രമുഖനാണ്. ലാഭവവിഹിതത്തിന്റെ നിശ്ചിത ശതമാനം വിധ്വംസക ശക്തികളുടെ പ്രവര്‍ത്തനത്തിന് ഇവര്‍ പതിവായി നല്‍കുകയും ചെയ്യുന്നു. അടുത്തയിടെ പെരുമ്പാവൂരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തിയപ്പോഴും പ്രതിഷേധ പ്രകടനത്തിന് ആളെ എത്തിച്ചതില്‍ ഇവര്‍ക്ക് പങ്കാളിത്തമുണ്ടെന്ന് പോലീസ് പറയുന്നു.

ഇനിയും ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയാല്‍ പാലാ ബിഷപ്‌സ് ഹൗസിലേക്ക കടന്നു കയറി ബിഷപ്പിനെ ബന്ധിയാക്കാനും ആക്രമിക്കാനും പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. പാലാ ബിഷപ്‌സ് ഹൗസിന്റെ ഗൂഗില്‍ മാപ്പും ഫോട്ടോകളും ഇവിടേക്ക് എത്താനുള്ള വഴികളും റെയ്ഡില്‍ കണ്ടെത്തിയിരുന്നു. പാലാ ബിഷപ്പിനെതിരെ പോലീസിലും കോടതിയിലും പോപ്പുലര്‍ ഫ്രണ്ട് കേസ് കൊടുത്തിരുന്നു. അന്നു കേസ് കൊടുത്തവരിലെ പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് കസ്റ്റഡിയിലുണ്ട്.
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റു ചെയ്തതിനു പിന്നാലെ കോട്ടയം ജില്ലയില്‍ ഏറ്റവും പ്രകോപനപരമായ ജാഥയും പ്രതിഷേധവും നടന്നത് ഈരാറ്റുപേട്ടയിലായിരുന്നു. റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചു നടന്ന ഹര്‍ത്താലില്‍ അഞ്ഞൂറോളം പേരാണ് ഈരാറ്റുപേട്ടയില്‍ തമ്പടിച്ച വാഹനങ്ങള്‍ തടയുകയും പോലീസിനെതിരെ ആക്രോശം മുഴക്കുകയും ചെയ്തത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെയും ഹെല്‍മറ്റ് വയ്ക്കാതെയും കോവിഡില്‍ മാസ്‌ക് ധരിക്കാതെയും കാലങ്ങളായി പോലീസിനെ വെല്ലുവിളിക്കുന്നതില്‍ ഈരാറ്റുപേട്ടയിലെ പോപ്പുലര്‍ ഫ്രണ്ട് പോലീസിനു ഭീഷണിയാണ്. വാഗമണ്‍ ആസ്ഥാനമായി കേന്ദ്ര സംസ്ഥാന സുരക്ഷാ വിഭാഗങ്ങള്‍ പ്രത്യേകം ക്യാമ്പും നിരീക്ഷണ കേന്ദ്രവും തുറക്കണമെന്നും ഈരാറ്റുപേട്ട എപ്പോഴും നിരീക്ഷണത്തിലായിക്കണമെന്നും മുന്‍പു തന്നെ നിര്‍ദേശമുണ്ട്. വാഗമണില്‍ ഇതിലേക്കു വേണ്ട സ്ഥല സൗകര്യം ഏറെയുണ്ടായിട്ടും പോലീസ് സ്‌പെഷല്‍ ബ്രാഞ്ചും ഇന്റലിജന്‍സ് വിഭാഗവും തുടരെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുത്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യവീട്ടിൽ നിന്നും കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടി; മധ്യവയസ്ക്കന്റെ മൃതദേഹം ഉൾവനത്തിൽ നിന്നും കണ്ടെത്തി; കഴുത്തു മുറിക്കാൻ കാരണം കുടുംബ പ്രശ്നം  (3 hours ago)

ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍; പ്രചാരണ റാലിയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും  (3 hours ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...  (3 hours ago)

മത്തി ഡിസംബർ 28 ന് കൊച്ചിയിൽ തുടക്കം കുറിച്ചു!!  (3 hours ago)

സത്രം-പുല്‍മേട് വഴി യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ബയോടോയ്ലെറ്റ് ഉള്‍പ്പെടെ കൂടുതല്‍ ടോയ്ലെറ്റ് സൗകര്യങ്ങളൊരുക്കും; തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ജലലഭ്യതയും ഉറപ്പ് വരുത്തും ; രുക്കങ്ങള്‍ വിലയിരുത്തു  (3 hours ago)

2,500ലധികം വിദ്യാർഥികൾക്ക് ആദരവുമായി സൈലം അവാർഡ്സ്...  (3 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; നാലാം പതിപ്പ് 2026 ജനുവരി‍ 7 മുതല്‍ 13 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ  (4 hours ago)

ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയ  (5 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും  (5 hours ago)

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

തൊഴിലാളികൾക്ക് കാലാനുസൃതമായ വേതനം ഉറപ്പാക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കും; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതിനുള്ള കരട് വിജ്ഞാപനം ഒരു മാസത്തിനുള്ളിൽ പുറ  (5 hours ago)

Malayali Vartha Recommends