ശിവശങ്കറിനെ വിടാൻ ഉദ്ദേശമില്ല! പിണറായിയെ പൂട്ടി കസ്റ്റംസ്! സ്വപ്നയ്ക്ക് രഹസ്യം ചോർത്തി... തന്ത്രപ്രധാന ഇന്റലിജൻസ് വിവരങ്ങൾ ചോർത്തി

ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കമ്മിഷനാണ് ലോക്കറിലുണ്ടായിരുന്നത്.
ശിവശങ്കർ ഇന്റലിജൻസ് രഹസ്യങ്ങൾ സ്വപ്‌നയ്ക്ക് ചോർത്തി കൊടുത്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അൽ ഷൗക്രിയാണ് ഒന്നാം പ്രതി. യുഎഇ കോൺസുൽ ജനറൽ അടക്കം ഉൾപ്പെട്ട ഡോളർ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കർ അക്കാര്യം മറച്ചുവെച്ചെന്നും ഇവരുടെ കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ പലതവണ സ്വപ്‌നയെയും സരിത്തിനെയും അറിയിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഡോളർ കടത്തിൽ ശിവശങ്കറായിരുന്നു മുഖ്യ ആസൂത്രകനെന്നും ഡോളർ കടത്ത് മറച്ചുവച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണ സംഘം സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ഒരു കോടി രൂപ കമ്മിഷൻ കിട്ടിയതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്.
സ്വപ്നയുടെ ലോക്കറിലെ തുക ശിവശങ്കറിനു കിട്ടിയ കമ്മിഷനാണ്. കോൺസുലേറ്റു വഴിയുള്ള ഇടപാടുകൾ ശിവശങ്കർ അറിഞ്ഞിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കു വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. സ്വപ്ന ഏതായാലും കള്ളം പറയാൻ തയ്യാറാവില്ല.
കള്ളം പറഞ്ഞാൽ കേസിൽ സ്വപ്നയും പ്രതിയാകും. ഇക്കാര്യം മനസിലാക്കി കൊണ്ടു തന്നെയാണ് സ്വപ്ന മാധ്യമങ്ങളോട് സംസാരിച്ചത്. തൻ്റെ പ്രസ്താവനയുടെ വരുംവരായ്കകൾ സ്വപ്നക്ക് നന്നായി അറിയാമായിരുന്നു. മുഖ്യമന്ത്രി പോയിട്ട് അദ്ദേഹത്തിൻ്റെ ഓഫീസ് പോലും ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ഇതാദ്യമായി എൻ ഐ എ വലയിലെത്തുന്നു എന്ന് മനസിലാക്കിയതു കൊണ്ടായിരിക്കാം മുഖ്യമന്ത്രി നിശബ്ദനായത്.
ഡോളർ കടത്തിൽ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ആകെ ആറു പ്രതികളാണുള്ളത്. യുഎഇ കോൺസുലേറ്റിലെ മുൻ ധനകാര്യവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ജൗഫ്രിയാണ് ഒന്നാംപ്രതി. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പൻ, എം.ശിവശങ്കർ എന്നിവരാണ് മറ്റുപ്രതികൾ. കേസിൽ ആകെ 40 പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കസ്റ്റംസിന്റെ കുറ്റപത്രത്തിലെ മിക്കഭാഗങ്ങളിലും ശിവശങ്കറിനെതിരെയുള്ള കണ്ടെത്തലുകളാണ് പരാമർശിച്ചിരിക്കുന്നത്.
എല്ലാ ഇടപാടുകളും ശിവശങ്കറിന് അറിയാമായിരുന്നു. ലൈഫ് മിഷൻ കരാറിലെ വഴിവിട്ടനീക്കങ്ങൾക്ക് നേതൃത്വം നൽകിയതും ശിവശങ്കറായിരുന്നു. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ കരാർ യൂണിടാക്കിന് നൽകിയത് അദ്ദേഹത്തിന്റെ നിർദേശ പ്രകാരമായിരുന്നു. സ്വപ്‌നയുടെ ലോക്കറിൽനിന്ന് എൻ.ഐ.എ. പിടിച്ചെടുത്ത ഒരുകോടി രൂപ ശിവശങ്കറിനുള്ള കമ്മിഷനായിരുന്നുവെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തിൽ വിശദീകരിക്കുന്നുണ്ട്. ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളെ സംബന്ധിച്ചും കുറ്റപത്രത്തിൽ പരാമർശമുണ്ട്.
വിദേശത്ത് ബിസിനസ് സംരംഭം തുടങ്ങാൻ ശിവശങ്കറിന് താത്പര്യമുണ്ടായിരുന്നതായി വാട്‌സാപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് പറഞ്ഞിരിക്കുന്നത്. 2017-ൽ മുഖ്യമന്ത്രി യുഎഇയിലുള്ള സമയത്ത് ഖാലിദ് മുഹമ്മദ് ചില ബാഗുകൾ കടത്തിയതായുള്ള സ്വപ്‌നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. ഈ മൊഴികളാണ് സ്വപ്‌ന അടുത്തിടെ പുറത്തുവിട്ടത്. പല രാഷ്ട്രീയ നേതാക്കളും വിദേശത്തേക്ക് പണം കടത്തിയതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ 26 പ്രതിളായിരുന്നു നേരത്തേയുണ്ടായിരുന്നത്. അനുബന്ധ പ്രതികളായി 27 പേരുമുണ്ട്. എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിൽ ആകെ 35 പ്രതികളുണ്ട്. രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്. സന്ദീപ് നായരെ ഈ കേസിൽ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു. അപ്പോഴും എം. ശിവശങ്കറെ എൻഐഎ ഒഴിവാക്കി.
നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ ഒരുവർഷം പിന്നിട്ടിട്ടും ഫൈസൽ ഫരീദ് അടക്കമുള്ള മുഖ്യപ്രതികളെ അന്വേഷണ ഏജൻസികൾക്ക് പിടികൂടാനായിട്ടില്ല. ദുബായിൽനിന്ന് സ്വർണം അയച്ചത് ഫൈസൽ ഫരീദാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എൻ.ഐ.എയ്ക്ക് പുറമേ കസ്റ്റംസും ഇ.ഡി.യും രജിസ്റ്റർ ചെയ്ത കേസിലും ഫൈസൽ പ്രതിയാണ്. വിദേശകാര്യ മന്ത്രാലയം ഫൈസലിന്റെ പാസ്പോർട്ട് റദ്ദാക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഫൈസൽ എവിടെയാണെന്ന ചോദ്യം മാത്രം ബാക്കിനിൽക്കുന്നു. ഫൈസൽ ഫരീദിനെ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തതായി നേരത്തെ വിവരങ്ങളുണ്ടായിരുന്നു. കോടതിയിലും നേരത്തെ ഈ വിവരങ്ങളായിരുന്നു ഏജൻസികൾ പറഞ്ഞിരുന്നത്. എന്നാൽ സ്വർണക്കടത്ത് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ ഫൈസൽ ഫരീദ് ഒളിവിലാണെന്നാണ് പറയുന്നത്.
യു.എ.ഇ. കോൺസുലേറ്റ് മുൻ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് വിദേശത്തുള്ള മറ്റൊരാൾ. ഇയാൾക്കെതിരെയും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാൾ ഈജിപ്തിലാണെന്നാണ് വിവരം. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും ഫൈസലിനെയും ഖാലിദിനെയും ഇന്ത്യയിലെത്തിക്കാൻ നടപടികളുണ്ടായില്ല. അതു കൊണ്ടു തന്നെ കേസിൽ യാതൊരു പുരോഗതിയും ഉണ്ടാകാനിടയില്ല. കോടതിയിലും കേസിൻ്റെ ഭാവിയെ കുറിച്ച് യാതൊരു പ്രതീക്ഷയുമില്ല.
ഫൈസൽ ഫരീദിനെ പിടിക്കാത്ത കാലത്തോളം തങ്ങൾക്കൊന്നും ഭയക്കാനില്ലെന്ന ചിന്തയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ഉൾപ്പെടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഇടിത്തീ പോലെ പുതിയ കേസും. വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ് ഉൾപ്പെടെയുള്ളവരുമായുള്ള അടുപ്പം ചീഫ് സെക്രട്ടറിതല അന്വേഷണ സമിതി കണ്ടെത്തിയതിനെത്തുടർന്നു 2020 ജൂലൈ 17ന് ആണ് ഐടി പ്രിൻസിപ്പൽ സെക്രട്ടറി കൂടി ആയിരുന്ന ശിവശങ്കറെ സസ്‌പെൻഡ് ചെയ്തത്. 2022 ജനുവരിയിൽ ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്തു.
https://www.facebook.com/Malayalivartha

























