വിഭാഗീയ അക്രമങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ഇന്ത്യാ-വിരുദ്ധ പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കാനഡയിലെ ഇന്ത്യൻ പൗരൻമാർക്കും വിദ്യാർഥികൾക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. കാനഡയിൽ വിഘടനവാദ ഗ്രൂപ്പുകൾ നടത്തിയ ഖാലിസ്ഥാൻ ഹിതപരിശോധന അപഹാസ്യമായ പ്രവർത്തിയാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ പ്രതികരിച്ചിരുന്നു...

രാഷ്ട്രീയ പ്രേരിതമായ വിഘടനവാദ പ്രവർത്തനങ്ങൾ കാനഡയിൽ നടക്കുന്നതിൽ ഇന്ത്യ ആ രാജ്യത്തോട് ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) സെപ്തംബർ 19ന് ഒന്റാറിയോയിലെ ബ്രാംപ്ടണിൽ സംഘടിപ്പിച്ച ഖാലിസ്ഥാൻ ഹിതപരിശോധനയിൽ 100,000 കനേഡിയൻ സിഖുകാർ വോട്ട് ചെയ്തതായാണ് റിപ്പോർട്ട്.
ഹിതപരിശോധനയിൽ വോട്ട് ചെയ്യുന്നതിനായി പുരുഷന്മാരും സ്ത്രീകളും ക്യൂ നിൽക്കുന്നതിൻെറ വീഡിയോകളും വൈറലായിരുന്നു.രാജ്യത്ത് നടക്കുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് കേന്ദ്ര സർക്കാർ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈസം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ജനാധിപത്യപരമായി പ്രതിഷേധിക്കാനും അഭിപ്രായം പറയാനുമുള്ള സംഘടനകളുടെ അവകാശത്തിനെതിരെ നടപടി എടുക്കാനാവില്ലെന്നാണ് കനേഡിയൻ സർക്കാരിൻെറ നിലപാട്.
https://www.facebook.com/Malayalivartha


























