Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

സുധാകരാ എണ്ണിക്കോ... നേതാക്കള്‍ മുങ്ങിയപ്പോള്‍ പ്രവര്‍ത്തകര്‍ ശശി തരൂരിന് ഗംഭീര സ്വീകരണമൊരുക്കി; നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വോട്ടിന് ഒരേ വിലയെന്ന് തരൂര്‍; ഖാര്‍ഗ്ഗേയെ പരസ്യമായി പിന്തുണച്ച സുധാകരന്റെ നടപടിയില്‍ തരൂരിന്

05 OCTOBER 2022 08:28 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ വരുന്നുവെന്നറിഞ്ഞ് കെപിസിസി പ്രസിഡന്റ് സുധാകരനടക്കമുള്ള നേതാക്കള്‍ മുങ്ങിയിരുന്നു. എന്നാല്‍ ശശി തരൂരിന് കെ പി സി സി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. തരൂര്‍ കെ പി സി സിയിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും പ്രവര്‍ത്തകരുടെ വലിയ നിര തന്നെ സ്വീകരണം നല്‍കി.

താഴെതട്ടിലെ പ്രവര്‍ത്തകര്‍ ആണ് തരൂരിനെ ആവേശപൂര്‍വ്വം സ്വീകരിച്ചത്. കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളാരും അവിടെ ഉണ്ടാകാതിരുന്നതിലടക്കം പ്രതികരണവും നടത്തിയ ശേഷമാണ് തരൂര്‍ മടങ്ങിയത്. സ്വീകരിക്കാന്‍ നേതാക്കളാരും ഇവിടെ ഉണ്ടാകില്ല, പക്ഷെ സാധാരണ പ്രവര്‍ത്തകര്‍ ഉണ്ട്, അവരാണ് പാര്‍ട്ടിയുടെ ശക്തിയെന്നതും തരൂര്‍ ഓര്‍മ്മിപ്പിച്ചു.

മാറ്റം വേണം എന്നാണ് രാജ്യത്തു നിന്നും കിട്ടുന്ന പ്രതികരണം. മുതിര്‍ന്ന നേതാക്കള്‍ ഇവിടെ പക്ഷം പിടിക്കുകയാണ്. പക്ഷെ നേതാക്കള്‍ പറയുന്നത് പ്രവര്‍ത്തകര്‍ കേള്‍ക്കും എന്ന് കരുതുന്നില്ലെന്നാണ് തനിക്ക് മനസിലാകുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ടിന് ഒരേ വിലതന്നെയാണ്. മുതിര്‍ന്ന നേതാക്കളുടെ വോട്ടിന്റെ വില തന്നെ ആണ് പ്രവര്‍ത്തകരുടെ വോട്ടിനും ഉണ്ടാകുക. ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതാണ്. എന്നിട്ടും മുതിര്‍ന്ന നേതാക്കള്‍ ഇങ്ങനെ കാണിക്കുന്നത് ശരിയല്ലെന്നും തരൂര്‍ ചൂണ്ടികാട്ടി.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ എ ഐ സി സി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ പരസ്യപിന്തുണ പ്രഖ്യാപിച്ചതില്‍ ശശി തരൂര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മുതിര്‍ന്ന നേതാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തില്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിനായെത്തിയ തരൂര്‍ വ്യക്തമാക്കി. വോട്ടുറപ്പിക്കാന്‍ സ്വന്തം സംസ്ഥാനമായ കേരളത്തില്‍ തരൂര്‍ എത്തുമ്പോഴാണ് ഇവിടുത്തെ മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണം നടത്തിയത്. ആദ്യം മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെ പി സി സി അധ്യക്ഷന്‍ പിന്നാലെ നിലപാട് മാറ്റിയതാണ് തരൂരിനെ ചൊടിപ്പിച്ചത്.

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ പരസ്യപിന്തുണ പ്രഖ്യാപിച്ചതില്‍ സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. മുതിര്‍ന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തില്‍ പര്യടനത്തിനായെത്തിയ തരൂര്‍ പറഞ്ഞു. അതേ സമയം പിസിസി അധ്യക്ഷന്മാര്‍ പരസ്യനിലപാട് എടുക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി മാര്‍ഗ്ഗ നിര്‍ദ്ദേശം വരും മുമ്പാണ് കെ.സുധാകരന്റെ പ്രസ്താവനയെന്നാണ് കെപിസിസി വിശദീകരണം.

കേരളത്തില്‍ വോട്ടുറപ്പിക്കാന്‍ തരൂര്‍ എത്തുമ്പോഴാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ആദ്യം തരൂരിന് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെപിസിസി അധ്യക്ഷന്റെ നിലപാട് മാറ്റമാണ് വലിയ വിവാദമായത്. ഹൈക്കമാന്‍ഡ് ഇടപടെലാണ് പിന്നിലെന്ന് തരൂരിനെ അനുകൂലിക്കുന്നവര്‍ കരുതുന്നു. എഐസിസിക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് പറയുമ്പോഴും പാര്‍ട്ടി ദേശീയ നേതൃത്വം ഖാര്‍ഗെക്കായി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് വിലയിരുത്തല്‍.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം തെറ്റിച്ചുള്ള സുധാകരന്റെ പരസ്യനിലപാടില്‍ തരൂരിന് അതൃപ്തിയുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് മുമ്പാണ് കെ.സുധാകരന്‍ പ്രസ്താവന ഇറക്കിയതെന്നാണ് കെപിസിസി മറുപടി. അങ്ങിനെ എങ്കില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം വന്ന സാഹചര്യത്തില്‍ സുധാകരന്‍ നിഷ്പക്ഷ സമീപനമാണെന്ന് തിരുത്തിപ്പറയേണ്ടേ എന്ന് തരൂര്‍ അനുകൂലികള്‍ ചോദിക്കുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 1120 രൂപയുടെ കുറവ്...  (31 minutes ago)

ജഡ്ജിയമ്മാവൻ നടയിൽ രാഹുൽ ഒരൊറ്റ പ്രാർത്ഥന മാത്രം..! കണ്ണ് നിറഞ്ഞ് തൊഴു കൈകളോടെ വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന മൂർത്തി  (33 minutes ago)

രൂപയുടെ മൂല്യം 90.82 നിലവാരത്തിലെത്തി  (47 minutes ago)

മൂന്ന് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു..  (1 hour ago)

പ്രസ് മീറ്റ് സമയം രാഹുലിന് വന്ന ഫോൺ കോൾ..! പിന്നാലെ സംഭവിച്ചത് ജയിലിന് മുന്നിൽ മാങ്കൂട്ടത്തിൽ  (1 hour ago)

ലുത്ര സഹോദരന്മാരെ നാടുകടത്തി  (1 hour ago)

10 ബസുകളും കാറുകളും കൂട്ടിയിടിച്ചു, തീപിടുത്തം  (1 hour ago)

ഒന്ന് നിർത്ത് മനുഷ്യ..മിണ്ടരുത്... സഹികെട്ട് പൊട്ടിത്തെറിച്ച് ദീപ രാഹുൽ ഈശ്വർ,ജയിലിന് മുന്നിൽ രാഹുൽ മാങ്കൂട്ടത്തിൽ.?  (1 hour ago)

വീട്ടിലെ അടുക്കളയോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച...  (1 hour ago)

തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21 ന്...  (2 hours ago)

അതിശൈത്യത്തിലേക്ക് മൂന്നാർ  (2 hours ago)

മകന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു  (2 hours ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (2 hours ago)

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം...  (3 hours ago)

റോഡ് വ്യോമ ഗതാഗതം താറുമാറിൽ  (3 hours ago)

Malayali Vartha Recommends