Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

റോഡില്‍ തെമ്മാടിത്തരം കാണിക്കുന്ന ബസുകൾക്ക് ഇനി മുതൽ മുട്ടൻ പണി.... കൊലവിളി ടൂറിസ്റ്റ് ബസുകള്‍ക്ക് പൂട്ടിടണം

07 OCTOBER 2022 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരി തൂങ്ങി മരിച്ച നിലയിൽ ...ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

സുരക്ഷിതമായ ട്രാഫിക് നിയമം ബാധകമല്ലാത്തവിധം ഒരു വിഭാഗം ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ റോഡില്‍ തെമ്മാടിത്തം തുടങ്ങിയിട്ട് കാലമേറെയായി. വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ കുട്ടികളുടേതുള്‍പ്പെടെ ഒന്‍പത് വിലപ്പെട്ട ജീവനുകള്‍ അപഹരിച്ച ബസ് അകടത്തിലെ ഡ്രൈവര്‍ ദുരന്തം വരുത്തിവച്ചശേഷം ഒളിവില്‍പോയി. മൂന്നു ദിവസത്തെ വേളാങ്കണ്ണി ഓട്ടത്തിനുശേഷം വീണ്ടുമൊരു മൂന്നു ദിവസത്തെ ഓട്ടത്തിന് ഇറങ്ങിയ ഡ്രൈവറെയും ഇയാളെ ഇതിന് നിയോഗിച്ച ഉടമയെയും സമ്മതിക്കണം.

ഡ്രൈവര്‍ ഉറങ്ങിപ്പോയോ നിയന്ത്രണം വിട്ടോ എന്നതല്ല ഡ്രൈവര്‍ മദ്യപിച്ച് ലക്കുകെട്ടാണോ ബസ് ഓടിച്ചിരുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ യാത്രകള്‍ ആരംഭിക്കാവു എന്നും ബസുടമ ഇത്തരം പരിശോധനയ്ക്കുള്ള യന്ത്രം ബസില്‍ കരുതണമെന്നും നിയമുണ്ടാക്കേണ്ട കാലം വൈകിയിരിക്കുന്നു.

അതിദാരുണമായ അപകം വരുത്തിവച്ചതിനുശേഷം ഒളിവില്‍പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ നാളെയോ മറ്റെന്നാളോ പോലീസിനു മുന്നില്‍ കീഴടങ്ങി കുറ്റം സമ്മതിക്കുന്ന പതിവുരീതി ഈ അപകടത്തിലുമുണ്ടാകുമെന്നതില്‍ സംശയമില്ല. ഓടിക്കൊണ്ടിരിക്കെ ടൂറിസ്റ്റ് ബസില്‍ നിന്നും ഡ്രൈവര്‍ ചാടിയിറങ്ങിയും ഓട്ടം പിടിച്ച കോളജ് വിദ്യാര്‍ഥികള്‍ക്ക് ബസ് ഓടിക്കാന്‍ കൊടുത്തും കാമ്പസിലൂടെ പൊടിപടലങ്ങള്‍ പടര്‍ത്തി ഷോ നടത്തിയും ടൂറിസ്റ്റ് ബസുകാര്‍ മുന്‍പ് കൊപ്രായം കാട്ടിയതൊക്കെ കേരളത്തില്‍ വാര്‍ത്തയായായിരുന്നു.

കോവിഡ് കാലത്ത് ഓട്ടം നിലച്ചുപോയ ടൂറിസ്റ്റ് ബസ് സര്‍വീസുകള്‍ക്ക് ഇപ്പോള്‍ നിയന്ത്രണം മാറിയതോടെ കൊയ്ത്ത് കാലമാണ്. കല്യാണം, വിനോദം തുടങ്ങി കേരളത്തിനകത്തും പുറത്തും ദിവസേന ഓട്ടം വന്നതോടെ ബസ് ജീവനക്കാര്‍ക്കും കൊയ്ത്തുകാലമാണ്. ഇനിയുള്ള മാസങ്ങള്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് എറ്റവുമധികം ഓട്ടം കിട്ടുന്ന കാലവുമാണ്.

ഹോണ്‍ ശബ്ദത്തിലും അലങ്കാര ലൈറ്റുകളിലുമൊക്കെ കര്‍ക്കശമായ നിയന്ത്രണം ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയശേഷവും നിയമം ഒരിടത്തും പാലിക്കപ്പെടിന്നില്ല. കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങളും ചെവി പൊട്ടിക്കുന്ന ഹോണ്‍ ശബ്ദവുമൊക്കെയായി ടൂറിസ്റ്റ് ബസുകള്‍ ഉയര്‍ത്തുന്ന ഭീഷണിക്കു തടയിടാന്‍ ആരുമില്ല. അടിപൊളി ബസ്, അടിപൊടി യാത്ര എന്നിങ്ങനെ ബസിനു വിശേഷങ്ങള്‍ പലതുണ്ടാകാം.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ടൂര്‍ പ്രോഗ്രാമുകള്‍ ടൂറിസ്റ്റ് ബസ് കമ്പനികളുടെ പാക്കേജുകളാണ് ഇക്കാലത്ത്. ഭക്ഷണം, താമസം തുടങ്ങി കുടിവെള്ളം വരെ പാക്കേജില്‍പ്പെടുന്ന കാലം. മദ്യവും കഞ്ചാവും മയക്കുമരുന്നും വരെ പാക്കേജില്‍പ്പെടുത്തി സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് കമ്പനികള്‍ നിലവിലുള്ളതായി പറയപ്പെടുന്നു. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളില്‍ യാത്രക്കാരുണ്ടെങ്കില്‍ വഴി പരിശോധന നടത്താറേയില്ല. കാറും ബൈക്കും പരിശോധിച്ച് പിഴയിടുന്ന പോലീസ് അവശ്യ യാത്രക്കാര്‍ എന്ന പരിഗണനയില്‍ കല്യാണബസും വിനോദയാത്രാ ബസും വഴിയില്‍ പിടിച്ചിടില്ല.

ടൂറിസ്റ്റ് ബസുകളിലെ വിനോദയാത്രകളില്‍ ബസിനുള്ളില്‍ രാപകല്‍ മദ്യപാനം ഇക്കാലത്ത് പതിവാണ്. ഇതിനായി പിന്‍നിരയില്‍ എല്ലാ വിധം സംവിധാനവും സൗകര്യവും ബസുകാര്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യും. ഓരോ യാത്രയിലും വൈകുന്നേരം മിക്ക ബസ് ഡ്രൈവര്‍മാര്‍ക്കും സഹായിക്കും യാത്രാസംഘം മദ്യം കൊടുക്കുന്നതും ഇക്കാലത്ത് പതിവാണ്.

മദ്യപിച്ച് ലക്കുകെട്ടുറങ്ങുന്ന ഡ്രൈവര്‍മാര്‍ പിറ്റേന്ന് പുലര്‍ച്ചെതന്നെ അടുത്ത ഓട്ടം അലക്ഷ്യമായി തുടരുകയും ചെയ്യും. കേരളമെമ്പാടും ഭയാനകമായ പ്രതിസന്ധിയും ഭീഷണിയുമായി മാറിയിരിക്കുന്നു ഒരു നിര ടൂറിസ്റ്റ് ബസുകള്‍. 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടിച്ച് യാത്രക്കാരെ സന്തോഷിപ്പിച്ചും മത്സരം ഓട്ടം നടത്തി അതിശയിച്ചിച്ചുമാണ് ഇവരുടെ സാഹസങ്ങള്‍. രണ്ടും മൂന്നു ബസുകള്‍ ഒരുമിച്ച് ഓട്ടം പോയാല്‍ ഇടയ്ക്കിടെ ബസുകള്‍ അമിതവേഗത്തില്‍ ഓവര്‍ടേക് ചെയ്തും വലിയ ശബ്ദത്തില്‍ ഹോണ്‍ മുഴക്കി ജനങ്ങളില്‍ ഭീതി ജനിപ്പിച്ചും ഭയം സൃഷ്ടിക്കുന്നതും പതിവാണ്.

വടക്കഞ്ചേരിയില്‍ ഇന്നലെ രാത്രി ഒമ്പത് പേരുടെ വാഹനാപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസ്സ് ഊട്ടിയിലേക്കുള്ള യാത്രയ്‌ക്കെത്തിയത് വേളാങ്കണ്ണി യാത്ര കഴിഞ്ഞ ഉടനാണെന്ന് വ്യക്തമായിട്ടുണ്ട്. ഇന്നലെ വൈകുന്നേരം സ്‌കൂള്‍ പരിസരത്ത് എത്തുമെന്ന് അറിയിച്ച ബസ് സ്ഥലത്തെത്തിയത് തന്നെ ഏറെ വൈകിയാണ്. തുടര്‍ന്ന് ഏഴു മണിയോടെ ഡ്രൈവര്‍മാര്‍ തെല്ലും വിശ്രമിക്കാതെ ഊട്ടിയാത്ര ആരംഭിക്കുകയായിരുന്നു.

തുടക്കത്തില്‍തന്നെ അമിത വേഗതയിലായിരുന്ന ബസ്സ് കെ.എസ്.ആര്‍.ടി.സിയുടെ പിന്നില്‍ ഇടിച്ച് മറിയുകയും ചെയ്തു. ടൂറിസ്റ്റ് ബസ്സ് െ്രെഡവറോട് ബസ് അമിത വേഗതയിലാണെന്നും ഭയം തോന്നുന്നുവെന്നും കുട്ടികള്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ അവരുടെ ആശങ്ക പരസ്പരം പങ്കുവെച്ചിരുന്നു. പക്ഷെ വിദ്യാര്‍ഥികള്‍ സിനിമ കണ്ടുകൊണ്ടിരുന്നതിനാല്‍ വേഗതയുടെ കാര്യം അത്ര ശ്രദ്ധിച്ചില്ല. ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്നും ഇക്കാര്യം അവരോട് തന്നെ സൂചിപ്പിച്ചിരുന്നൂവെന്നും രക്ഷിതാതാക്കള്‍ പറയുന്നു.

വിശ്രമിച്ച ശേഷം ബസ് പുറപ്പെട്ടാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ ബസില്‍ രണ്ട് ഡ്രൈറുണ്ടെന്നും മാറി മാറി ഓടിച്ചുകൊള്ളാമെന്നും കുഴപ്പമില്ലെന്നുമായിരുന്നു ഡ്രൈവറുടെ പ്രതികരണം. ഊട്ടിയിലേക്ക് നാല് ദിവസത്തെ യാത്രയായിരുന്നു സ്‌കൂള്‍ അധികൃതര്‍ പ്ലാന്‍ ചെയ്തിരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (7 minutes ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (23 minutes ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (46 minutes ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (56 minutes ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (1 hour ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (6 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (6 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (6 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (6 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (6 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (7 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (8 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends