ശർക്കരയും അരിയും ക്ഷേത്രത്തിലെ പ്രസാദവും... സോഷ്യൽ മീഡിയയിൽ തരംഗമായ വെജിറ്റേറിയന്‍ മുതല' ബബിയ ഓര്‍മയായി...ക്ഷേത്രപാലകനായി ബബിയയാണ് കണക്കാക്കിയിരുന്നത്.ഇടക്ക് ബബിയ ക്ഷേത്ര നടയിൽ എത്തിയതു ഭക്തർക്കു കൗതുകക്കാഴ്ചയായിരുന്നു മേൽശാന്തി രാത്രി നട അടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ടെങ്കിലും പുലർച്ചെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്.... ബബിയ ക്ഷേത്രനടയിൽ കിടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.....

തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമായ കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അത്ഭുതമുതലയെന്ന് വിശേഷിപ്പിക്കുന്ന ബബിയ ഓര്‍മയായിത് .ക്ഷേത്രത്തിലെത്തുന്നവർക്കും അലതയെയുള്ളവർക്കും ബബിത എന്നും ഒരു കൗതുകമായിരുന്നു.
ഇന്നലെ രാത്രിയാണ് മുതല വിട പറഞ്ഞത്. 75 വയസിലേറെ പ്രായമുള്ള ബബിയ പൂർണ സസ്യാഹാരിയായിരുന്നു. ക്ഷേത്രത്തിലെ പ്രസാദമായ ശർക്കരയും അരിയുമാണ് ബബിയയുടെ ഇഷ്ട്ട ഭക്ഷണം.ക്ഷേത്രത്തിലെത്തുന്ന എല്ലാവര്‍ക്കും ബബിയയെ കാണാന്‍ സാധിച്ചിരുന്നില്ല എന്ന വസ്തുതയും ഉണ്ട്.ബാബിതയെ കാണാൻ ഒരു ഭാഗ്യത്തെ വേണം.ക്ഷേത്രക്കുളത്തില്‍ മുന്‍പുണ്ടായിരുന്ന മുതലയെ ബ്രിട്ടീഷ് കാലത്ത് വെടിവെച്ച് കൊന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. അതിനുശേഷം ആരും കൊണ്ടുവന്ന് വിട്ടതല്ല ഈ മുതലയെ. തനിയെ ക്ഷേത്രകുളത്തിൽ എത്തിയതെന്നാണ് ഐതിഹ്യം. ഒരു മുതല പോയാൽ ഈ കുളത്തിൽ വീണ്ടുമൊരു മുതല എത്തുമെന്നാണ് വിശ്വാസികൾ പറയുന്നത്.
ഇന്നുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. ക്ഷേത്രപാലകനായി ബബിയയാണ് കണക്കാക്കിയിരുന്നത്.ഇടക്ക് ബബിയ ക്ഷേത്ര നടയിൽ എത്തിയതു ഭക്തർക്കു കൗതുകക്കാഴ്ചയായിരുന്നു മേൽശാന്തി രാത്രി നട അടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ടെങ്കിലും പുലർച്ചെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ബബിയ ക്ഷേത്രനടയിൽ കിടക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
https://www.facebook.com/Malayalivartha


























