മസാല ബോണ്ട് കേസിൽ ഇ ഡിക്ക് അന്വേഷണം തുടരാം; എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് തോമസ് ഐസക്കിന് തുടർ സമൻസുകൾ അയക്കുന്നത് 2 മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി; ഹർജികളിൽ ആർ ബി ഐയുടെ വിശദീകരണം കേട്ട ശേഷം മാത്രമേ അന്തിമ വിധി വരികയുള്ളൂ; കിഫ്‌ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് തോമസ് ഐസക്കിന് തുടർ സമൻസുകൾ അയക്കുന്നത് 2 മാസത്തേക്ക് തടഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ഹർജികളിൽ ആർ ബി ഐയുടെ വിശദീകരണം കേട്ട ശേഷം മാത്രമേ അന്തിമ വിധി വരികയുള്ളൂ. ഹർജികളിൽ റിസേർവ് ബാങ്കിനെ കക്ഷി ചേർത്തു. റിസേർവ് ബാങ്കിന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. മസാല ബോണ്ട് കേസിൽ ഇ ഡിക്ക് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
ഇടക്കാല ഉത്തരവാണ് കേരള ഹൈക്കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യവുമായി ഇ ഡി നോട്ടീസ് നൽകിയിരുന്നു. ഇതോടെയാണ് ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്‌ബിയും ഇ ഡിക്കെതിരെ ഹൈക്കോടതിയിലേക്ക് പോയത്.
മുൻ ധനകാര്യ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവരാണ് എൻഫോഴ്സ്മെന്റ് അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി സമർപ്പിച്ചത് . ഇഡി സമൻസ് റദ്ദാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇഡി അന്വേഷണം തുടങ്ങിയത്.
2021 മാർച്ച് മാസത്തിലായിരുന്നു ഇത് നടന്നത് .ഇഡി അന്വേഷണം തുടങ്ങിയത് രണ്ട് പരാതികളിലായിരുന്നു. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ഫെമ നിയമ ലംഘനം ഉണ്ടായി എന്നതാണ് പ്രധാന പരാതി. 2019 ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.ഐസക്കും കിഫ്ബിയും സംസ്ഥാന സർക്കാരും വാദിക്കുന്നത് കിഫ്ബി മസാലബോണ്ട് വിതരണത്തിൽ ഫെമ ലംഘനം ഉണ്ടായിട്ടില്ലെന്നാണ്.
ഇപ്പോൾ നടക്കുന്ന അന്വേഷണം കിഫ്‌ബിയുടെ വിശ്വാസ്യത തകർക്കാനാണ്. റിസർവ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് വിതരണം നടത്തിയതെന്നും വാദിക്കുകയുണ്ടായി . ധനസമാഹരണത്തിൽ ഫെമ ലംഘനം ഉണ്ടെങ്കിൽ അത് അന്വേഷിക്കാൻ ഇഡിയ്ക്ക് അധികാരമില്ല എന്ന കാര്യം ചൂണ്ടികാണിച്ചു.
തോമസ് ഐസക് തന്റെ ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ ഇതൊക്കെയാണ്; രണ്ട് തവണ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴും താൻ ചെയ്ത കുറ്റങ്ങളെന്ത് പറയാൻ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ല, വ്യക്തിഗത വിവരങ്ങളാണ് ആവർത്തിച്ച് ആവശ്യപ്പെടുന്നത്, അന്വേഷണത്തിന്‍റെ പേരിൽ തന്‍റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നു, രാഷ്ട്രീയ യജമാനൻമാരെ തൃപ്തിപ്പെടുത്താനും കേരളത്തിലെ വികസനം തടയാനുമാണ് കിഫ്ബിയ്ക്ക് എതിരായ അന്വേഷണമെന്നും തോമസ് ഐസക്ക് ആരോപിച്ചു.
ഇഡി ഉയർത്തിയ വാദങ്ങൾ ഇങ്ങനെയാണ് ; ഫെമ ആക്ടിലെ സെക്ഷൻ 13 ൽ പരാമർശിക്കുന്ന നിയമലംഘനങ്ങൾ അന്വേഷിക്കാൻ അധികാരമുണ്ട് . ഇതിനുള്ള അധികാരം 1999 ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ടിലെ സെക്ഷൻ 37(1) അധികാരം നൽകുന്നുവെന്നും ഇഡി വ്യക്തമാക്കി . അസിസ്റ്റന്റ് ഡയറക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായ സമൻസ് ചോദ്യം ചെയ്യാൻ വ്യക്തതികൾക്ക് സാധിഒക്കില്ല. തോമസ് ഐസക്കിന് സമൻസ് നൽകിയത് ഫെമ നിയമലംഘനത്തിൽ തെളിവ് ശേഖരിക്കാനാണ് എന്നും ഇ ഡി പറഞ്ഞു.നിയമ പ്രക്രിയയുടെ ദുരുപയോഗമാണ് സമൻസ് റദ്ദാക്കണമെന്ന തോമസ് ഐസക്കിന്‍റെ ഹർജി. തോമസ് ഐസകിനെതിരായ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, അന്വേഷണം തുടക്കത്തിൽ സ്തംഭിപ്പിക്കാനാണ് തോമസ് ഐസക് ശ്രമിക്കുന്നതെന്നും ഇ ഡി ആരോപിച്ചു.
അന്വേഷണവുമായി സഹകരിക്കാതിരിക്കലാണ് ഐസകിന്‍റെ ലക്ഷ്യമെന്ന് കുറ്റപ്പെടുത്തിയ ഇ ഡി , അന്വേഷണത്തിനെതിരായ ഹർജി അപക്വമാണ്, തോമസ് ഐസക് കുറ്റക്കാരനാണോ അല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും പറഞ്ഞു.
അന്വേഷണം തോമസ് ഐസകിന്‍റെ മൗലികാവകാശങ്ങളൊന്നും ലംഘിക്കുന്നില്ല, ഹർജി അനുവദിച്ചാൽ രാജ്യത്താകെ ഇത്തരം ദുരുപയോഗം ഉണ്ടാകും, അന്വേഷണത്തിൽ ഫെമ ലംഘനം കണ്ടെത്തിയാലും പരാതിക്കാരന്റ്റ് അതോറിറ്റിയക്ക് മുൻപിൽ തന്റെ വാദങ്ങൾ നിരത്താനാകുമെന്നും ഇഡി വാദിച്ചു . ഇപ്പോൾ നടക്കുന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്നും കോടതിയിൽ ഇ ഡി വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























