Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പി.കെ.ശശി പലക്കാട് ജില്ലയെ വിറ്റു! സിപിഎമ്മിൽ വീതം വെയ്പ് അടി... കൊള്ളയ്ക്ക് കൂട്ടുനിന്നത് സംസ്ഥാന നേതാക്കൾ.. പാലക്കാട് ജില്ലയെ തമിഴ്‌നാടിനോ.. കർണ്ണാടകത്തിനോ വിറ്റത്

20 OCTOBER 2022 02:50 PM IST
മലയാളി വാര്‍ത്ത


സിപഎം പാലക്കാട് ജില്ല പുകയുകയാണ്. കേരള ഭൂപടത്തിൽ പാലക്കാട് ജില്ല കാണാനില്ല. ജില്ലയിലെ എംഎൽഎമാരും , എംപി മാരും തങ്ങളിപ്പോൾ കേരളത്തിലാണോയെന്ന സംശയം തീർക്കാൻ പാഴൂർപടിപ്പുരയിലെത്തിയിരിക്കുകയാണ്. പാലക്കാട്ടെ അറിയപ്പെടുന്ന കച്ചവടക്കാരനും തട്ടിപ്പുകാരനുമായ പി.കൈ .ശശിയാണ് ജില്ലയെ തൂക്കി വിറ്റത്. അത് തമിഴ്‌നാടിനണോ, കർണ്ണാടകത്തിനാണോയെന്ന സംശയത്തിലാണ് പൊതുജനങ്ങളും.

കൊള്ളയും, കൊള്ളി വെയ്പും എന്നു പറയുമ്പോലെ ജില്ലയിലെ മുഴവൻ സഹകരണ സ്ഥാപനങ്ങളേയും കൊള്ളയടിച്ച് പൂട്ടിച്ചശേഷമാണ് ജില്ലയ്ക്ക് കൊള്ളിവെയ്പ് നടത്തിയത്. കാര്യങ്ങൾ കൈവിട്ട് പോകുന്നുവെന്ന് തോന്നിയ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വം പതിവ് പാർട്ടി അടവുകൾ പ്രയോഗിച്ച് പി.കെ.ശശിയെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഉശിരുള്ള പാർട്ടി പ്രവർത്തകർ അവശേഷിക്കുന്നതിനാൽ അവർ ശശിയെ വിട്ടില്ല. പാരാതികളുമായി പാർട്ടിയെ തന്നെ സമീപിച്ചു.

ഒടുവിൽ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും പരാതികൾ മറ്റ് ഏജൻസികളിലേയ്ക്ക് പോകുമെന്ന ഘട്ടത്തിലാണ് പാർട്ട് സഖാക്കളെ നേരിട്ട് വിളിച്ച് സംസാരിക്കാൻ തുടങ്ങിയത്യ സാധാരണ പാർട്ടി നേതാക്കൾ കുറ്റം ചെയ്താൽ പോലീസും കോടതിയുമൊക്കെ പാർട്ടിയാണ്. കാര്യങ്ങൾ എതുവരെ പോകുമെന്ന് അറിയാമായിരുന്ന പി.കെ.ശശി അഞ്ച് വർഷം കൊണ്ട് ഒപ്പിക്കാവുന്നതൊക്കെ ഒപ്പിച്ചു. പറ്റിക്കാവുന്നവരെയൊക്കെ പറ്റിച്ചു. ഇപ്പോഴിതാ പിടിയും വീണു.

മുൻ ഷെർണൂർ എംഎൽഎയും നിലവിലെ കെ.ടിഡി.സി ചെയർമാനുമാണ് പി.കെ.ശശി. സിപിഎം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് മെമ്പർ, സി ഐടിയു ജില്ലാ പ്രസിഡന്റ് കൂടാതെ നിരവധി വർഗ്ഗബഹുജന സംഘടനകളുടെ ഭാരവാഹിയുമാണ്. പി.കെ.ശശിയുടെ കൊള്ളത്തരത്തിന് സഹായകമായി കെ.ടിഡിസി ചെയർമാൻ സ്ഥാനം നല്കി സർക്കാർ അനുഗ്രഹിക്കുകയും ചെയ്തു.

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്നു പാർട്ടി അനുമതിയില്ലാതെ മണ്ണാർക്കാട്ടെ സഹകരണ കോളജിനായി ഷെയറുകൾ സമാഹരിച്ചു, പാർട്ടി ഭരിക്കുന്ന സ്ഥാപനങ്ങളിൽ വേണ്ടപ്പെട്ടവരെ നിയമിച്ചു തുടങ്ങിയ ആരോപണങ്ങളാണു ശശിക്ക് എതിരെയുള്ളത്. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നൽകിയെന്നാണ് പരാതി. ഇതോടെ സഹകരണ സ്ഥാപനങ്ങളിലെ പത്ത് വർഷത്തെ നിയമനങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചു. പാർട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടു ചന്തയ്ക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും അടക്കമുള്ള ആരോപണങ്ങളാണ് പി കെ ശശിക്കെതിരെ ഉയർന്നത്.

ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബവും , സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രനും കഴിഞ്ഞ ദിവസം പാലക്കാട്ടെത്തി മണ്ണാർക്കാട് ഉൾപ്പടെയുള്ള ലോക്കൽ ക്മ്മിറ്റി ഉൾപ്പെടുത്തി യോഗം ചേർന്നിരുന്നു. എന്നാൽ പി.കെ.ശശിയെ ആ യോഗത്തിൽ പങ്കെടുപ്പിച്ചില്ല.യൂണിവേഴ്‌സൺ കോളെജിന്റെ പേരിൽ നടത്തിയ ധനസമാഹരണം വേണമെന്ന ആവശ്യത്തിൽ അംഗങ്ങൾ ഉറച്ചു നിന്നും. ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാരെ ഭീഷണിപ്പെടുത്തിയാണ് കോളെജിനായി ഓഹരി സമാഹരിച്ചത്.

കോളെജിനായി ഓഹരി നല്കിയ എല്ലാ സഹകരണ സ്ഥാപങ്ങളും എന്ന് തകർച്ചയുടെ വക്കിലാണ്. മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ കെ.മൺസൂറാണ് പാർട്ടി കമ്മിറ്റിയ്ക്ക് പരാതി നല്കിയത്. പി.കെ. ശശിയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ ആരും ശബ്ദിക്കാതിരുന്ന സാഹചര്യത്തിലാണ് മൺസൂർ പരാതിയുമായി പാർട്ടിയെ സമീപിച്ചത്.പി.കെ.ശശിയ്‌ക്കെതിരെ ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങൾക്കും വ്യക്തമായ തെളിവുകളും പണം നഷ്ടപ്പെട്ടവരുടെ സ്റ്റേറ്റ്‌മെന്റുകളും മൺസൂർ ഹാജരാക്കിയിട്ടുണ്ട്.

മണ്ണാർക്കാട് സഹകരണ എഡ്യൂക്കേഷൻ സൊസൈറ്റി എന്ന പേരിലാണ് യൂണിവേഴ്‌സൽ കോളെജിനായി പണപിരിവ് നടത്തിയത്. ഇങ്ങനെ പിരിച്ച പണം കോളെജിനായി ചിലവഴിക്കാതെ ബിനാമി പേരിൽ പി.കെ.ശശി സ്വത്ത് വാങ്ങി കൂട്ടിയെന്നാണ് പരാതി. പാർട്ടിയോട് ആലോചിക്കാതെയാണ് സൊസൈറ്റി തുടങ്ങി പണപിരവും ഓഹരി വില്പനയും നടത്തിയത്. ജില്ലയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് അഞ്ച് കോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്.

ഓഹരിയായി നല്കിയ തുകയ്ക്ക് പലിശയോ ലാഭമോ കിട്ടാതെ വന്നതോടെയാണ് സഹകരണ ബാങ്കുകൾ പലതും തകർന്നു തുടങ്ങിയതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. നിരവധി കമ്മിറ്റികളിൽ അതിരൂക്ഷമായ ചർച്ചകൾ നടത്തിയിട്ടും നേതൃത്വം വിഷയത്തിൽ ഇടപെട്ടില്ലയ തുടർന്നാണ് പാരാതി സംസ്ഥാന ഘടകത്തിൽ എത്തിയത്. പി.കെ.ശശിയുടെ തമ്പുരാൻ കളി അനുവദിയ്ക്കാൻ കഴിയില്ലൈന്ന തരത്തിലുള്ള ചർച്ചകളാണ് നടന്നത്. ഒടുവിൽ പി.കെ.ശശിയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാമെന്ന് ജില്ല നേതൃത്വം ഉറപ്പു നല്കി.

എന്നാൽ പരാതിയോ തെളിവുകളോ പുറത്തു പോകാൻ പാടില്ലെന്ന് അംഗങ്ങൾക്ക് കർശനം നിർദ്ദേശവും നല്കിയിട്ടുണ്ട്. പാർട്ടി അന്വേഷണം, പാർട്ടി കോടതി തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെറിയാം. കഴിഞ്ഞ കുറേ കാലമായി പാലക്കാട് ജില്ലയിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന അഴിമതിക്കഥകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അഞ്ചര കോടി രൂപയുടെ അഴിമതി മൂടിവെയ്ക്കാൻ സിപഎം പല അടവുകളും പയറ്റി.

എന്നാൽ പി.കെ.ശശിയുടെ സൊസൈറ്റി കാരണം മറ്റ് സഹകരണ സ്ഥാപനങ്ങൾക്ക് നിക്ഷേപ തുക പോലും തിരിച്ചു കൊടുക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് പാർട്ടി നടപടിയിലേയക്ക് പോയത്. കരുവന്നൂർ സഹകരണ ബാങ്കിൽ വന്ന അവസ്ഥ പാലക്കാട് ജില്ലയിലെ പത്തോളെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ ഉണ്ടാകാനുള്ള സാധ്യത പാർട്ടി പ്രവർത്തകർ ആശങ്കയായി പ്രകടിപ്പിച്ചിരുന്നു.

ബിനാമി പേരുകളിലും, മതിയായ ജാമ്യ വ്യവസ്ഥകൾ നല്കാതെയും പി.കെ.ശശിയും പാർട്ടി പ്രവർത്തകരുമെടുത്ത് വൻതുകകൾ സഹകരണ ബാങ്കുകളിൽ ബാധ്യതയായി കിടക്കുകയാണ്. സിപിഎം പാലക്കാട് ജില്ല നാളിതുവരെ കാണാത്ത പ്രതിഷേധമാണ് പി.കെ.ശശി വിഷയത്തിൽ പാർട്ടിക്കാർക്കുള്ളത്. കരുതലോടെ നീങ്ങാൻ തന്നെയാണ് സിപഎം തീരുമാനം. അന്വേഷണം പൂർത്തിയായ കഴിയുമ്പോൾ പരാതിക്കാരായ സഖാക്കൾക്കെതിരെ നടപടി വരാനും സാധ്യതയുണ്ട്. സീനിയർ നേതാവിനെതിരെ പരാതി നല്കിയതിൽ അസ്വസ്ഥരായ പല നേതാക്കളും ഈ വിവരം പാർട്ടി പ്രവർത്തകരോട് പങ്കു വെച്ചിട്ടുണ്ട്. സിപിഎം നിയമമല്ലോ . കാത്തിരുന്ന ്കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (4 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (4 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (5 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (5 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (5 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (6 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (6 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (7 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (7 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (8 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (8 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (8 hours ago)

Malayali Vartha Recommends