ഇന്ന് പരിഗണിക്കും...! സ്വര്‍ണക്കടത്ത് കേസിൽ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ട്രാന്‍സ്ഫര്‍ ഹർജിയില്‍ സുപ്രീംകോടതി വിധി ഇന്ന്, ഹർജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച്

ഒരോ ദിവസവും സസ്പെൻസിട്ട് കൊണ്ടാണ് സ്വര്‍ണക്കടത്ത് കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിൽ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ട്രാന്‍സ്ഫര്‍ ഹർജിയില്‍ സുപ്രീംകോടതി ഇന്നലെ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാവരെയും നിരാശരാക്കി സുപ്രീംകോടതി ഇത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇന്ന് എന്തായാലും ബംഗളൂരു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റണമെന്ന ഇഡിയുടെ ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തുകയാണ്. ഇന്നലെ പരിഗണിക്കാതെ കേസ് ഇന്നത്തേക്ക് മറ്റിയെങ്കിൽ ഇന്നുതന്നെ കോടതി ഉത്തരവ് പുറപ്പെടുവിക്കാനാണ് സാധ്യത.
ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണ ബെംഗളൂരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കൊച്ചി സോണ്‍ അസിസ്റ്റന്‍റ് ഡയറക്ടറാണ് ഹര്‍ജി നല്‍കിയത്. എന്നാൽ കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തെ പ്രതികൾ പിന്തുണയ്ക്കും. ഈ ആവശ്യം സ്വപ്ന സുരേഷും, സരിത്തും സുപ്രീംക്കോടതിയെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
തുടക്കം മുതല്‍ തന്നെ സംസ്ഥാനത്തെ പ്രബലരായ വ്യക്തികളുടെ ഇടപെടല്‍ കാരണം അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തിൽ വിചാരണ തുടർന്നാൽ പ്രതികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാപ്പെടാമെന്നും അന്വേഷണത്തെ അട്ടിമറിക്കാനും കഴിയുമെന്ന് ഇഡി ഹർജിയിൽ പറയുന്നു. എന്നാൽ ഇ.ഡിക്ക് കേരളത്തിലെ കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും എം. ശിവശങ്കറും സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത ഇ.ഡിയുടെ ഹര്‍ജിക്കെതിരെ സംസ്ഥാന സർക്കാർ മറുപടി സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു .അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച് കരിവാരിത്തേക്കാനുള്ള നീക്കമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേത്. ഇഡിയുടെ ആശങ്കകൾ ഭാവനാസൃഷ്ടിയാണ്. അന്വേഷണം തടയാൻ സംസ്ഥാനസർക്കാരോ പൊലീസോ ഇടപെട്ടിട്ടില്ല. അന്വേഷണ ഏജൻസികൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്നതാണ് സർക്കാരിന്റെ നയം എന്നാണ് നയതന്ത്രബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ട്രാൻസ്‌ഫർ പെറ്റീഷനുള്ള മറുപടി സത്യവാങ്‌മൂലത്തിൽ സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേസിൽ പ്രധാന ആരോപണം കേരള മുഖ്യമന്ത്രിക്ക് എതിരേയാണെന്ന് ഇഡി സുപ്രീംകോടതിയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിയിരുന്നു. എന്നാൽ, മതിയായ തെളിവുകളില്ലാതെ മുഖ്യമന്ത്രിയുടെ പേര് അനാവശ്യമായി പരാമർശിക്കരുതെന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടത്.
എന്നാൽ കേന്ദ്രത്തിന്‍റെ രാഷ്ട്രീയ ഉപകരണമായി ഇ.ഡി പ്രവര്‍ത്തിക്കുന്നുവെന്നും കേരള സർക്കാരിലെ ഭരണ- രാഷ്ട്രീയ നേതൃത്വത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് ശിവശങ്കറിന്‍റെ നിലപാട്. കേസിന്റെ വിചാരണ സമയത്ത് മാപ്പ് സാക്ഷിയാക്കാമെന്ന ഇഡിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളെന്നും ശിവശങ്കര്‍ ആരോപിക്കുന്നു. സ്വപ്നയുമായി ഗൂഢാലോചന നടത്തിയാണ് ഇഡി ട്രാൻസ്ഫർ ഹർജി നൽകിയതെന്നും സത്യവാങ്മൂലത്തിലുണ്ട്. സുപ്രീം കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ശിവശങ്കറിന്റെ ആരോപണം.
https://www.facebook.com/Malayalivartha


























