ഗവർണറുടെ തീരുമാനത്തിന് വഴങ്ങി സർവകലാശാല; ഗവർണർ പുറത്താക്കിയ കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങൾക്കും നോട്ടീസ് അയച്ചു; ഇവർക്ക് വി.സി അയച്ച ക്ഷണക്കത്ത് പിൻവലിച്ചതായി മാത്രമേ കണക്കാക്കൂ

ഒടുവിൽ ഗവർണറുടെ തീരുമാനത്തിന് വഴങ്ങി സർവകലാശാല. ഗവർണർ പുറത്താക്കിയ കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങൾക്കും നോട്ടീസ് അയച്ചിരിക്കുകയാണ് സർവ്വകലാശാല . നിങ്ങളെ ഗവർണർ പുറത്താക്കി എന്നറിയിച്ച് കൊണ്ടാണ് കത്തയച്ചിരിക്കുന്നത്. ഇവരെ പുറത്താക്കി കൊണ്ടുള്ള വിജ്ഞാപനം ഗവർണർ ഗസറ്റിൽ അറിയിച്ച് കൊണ്ട് പുറത്ത് ഇറക്കിയിരുന്നു. ഇതിൽ രണ്ടു പേർക്ക് സിൻഡിക്കേറ്റംഗത്വം നഷ്ടമായി എന്നാണ് ഗസറ്റിൽ അറിയിച്ചിരിക്കുന്നത്.
കേരള സർവകലാശാലയിൽ പുതിയ വി.സിയെ തിരഞ്ഞെടുക്കുന്നതിനുള്ള സെർച്ച്കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കുവാൻ ഗവർണർ നിർദ്ദേശിച്ച് വിളിച്ച് കൂട്ടിയ സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിനാണ് ഇവരെ പുറത്താക്കിയത്. നവംബർ നാലിനും 19നും വിളിച്ചു ചേർത്തിട്ടുള്ള സെനറ്റ് യോഗങ്ങളിൽ ഇവർ പങ്കെടുത്തില്ല. അതുകൊണ്ട് തന്നെ ഇവർക്ക് നേരത്തേ വി.സി അയച്ച ക്ഷണക്കത്ത് പിൻവലിച്ചതായി മാത്രമേ കണക്കാക്കൂ. നാലാം തീയതി ചേരുന്ന സെനറ്റിൽ, സെർച്ച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചിരുന്നു.
എന്നാൽ ഇക്കാര്യം അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നില്ല. സി.പി.എം അംഗങ്ങൾ സ്വീകരിച്ച നിലപാട് ഏകപക്ഷീയമായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ ഉത്തരവ് പിൻവലിച്ച ശേഷമേ സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കൂ എന്നായിരുന്നു. നവംബർ നാലിന് അവസാനിക്കേണ്ടതായിരുന്നു സെർച്ച് കമ്മിറ്റിയുടെ കാലാവധി . എന്നാൽ അത് മൂന്നു മാസത്തേക്കു കൂടി ഗവർണർ നീട്ടുകയും ചെയ്തു .
നവംബർ നാലിന്റെ സെനറ്റ് ചേരുന്നത് .താത്കാലിക ചുമതലയുള്ള വി.സിയുടെ അദ്ധ്യക്ഷതയിലാണ്. പുറത്താക്കപ്പെട്ട സെനറ്റംഗങ്ങൾ ഗവർണർക്കെതിരേ ഹൈക്കോടതിയിൽ അടുത്തയാഴ്ച കേസ് ഫയൽ ചെയ്യുവാനിരിക്കുകയാണ് . വകുപ്പു മേധാവികളായ നാല് എക്സ് ഒഫിഷ്യോ അംഗങ്ങളെ ഗവർണർക്ക് പുറത്താക്കാനാവില്ലെന്ന വാദം നിലനിൽക്കുന്നുണ്ട്. ഇവർ സെനറ്റ് യോഗത്തിൽ പങ്കെടുക്കണമെന്ന് നിർബന്ധമില്ല.
ഈ കാര്യം ചൂണ്ടിക്കാട്ടി പുറത്താക്കൽ നടപടിയിൽ നിന്നും രക്ഷ നേടാൻ നോക്കും. ഔദ്യോഗിക തിരക്കുകൾ കാരണമാണ് ഇവർ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് വി.സി നേരത്തേ തന്നെ ഗവർണറെ അറിയിച്ച കാര്യമാണ്. പി. സദാശിവം ഗവർണറായിരിക്കവെയാണ് ഇവരെ നാമനിർദ്ദേശം ചെയ്തത്.
അതേസമയം അവസാനം കൂടിയ സെനറ്റ് യോഗത്തിൽ നിന്നും ചില സെനറ്റ് അംഗങ്ങൾ വിട്ടു നിന്നിരുന്നു. ഇതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഇതോടെ ക്വാറം തികയാതെ വരികയും സെനറ്റ് യോഗം ചേരാനാകാതെ പിരിയേണ്ടിയും വന്നു. അപ്പോൾ സെനറ്റ് പ്രതിനിധിയെ അറിയിക്കാൻ കഴിഞ്ഞില്ല. വിളിച്ചുചേര്‍ത്ത സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടു നിന്നതാണ് അംഗങ്ങളെ പിന്‍വലിക്കാനുള്ള തരത്തിലേക്ക് ഗവർണറെ ചൊടിപ്പിച്ചത് . ശനിയാഴ്ച മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് കാണിച്ച് കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു .
പിന്‍വലിച്ചവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.വി.സി. നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ചചെയ്യാനായിരുന്നു യോഗം വിളിച്ചത്എന്നാല്‍ 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു. വിസിയും ഗവർണർ നാമനിർദ്ദേശം ചെയ്ത 2 പേരും 10 യുഡിഎഫ് അംഗങ്ങളും ഉൾപ്പെടെ 13 പേർ ആണ് ഉണ്ടായിരുന്നത്.
ഗവർണർ നാമനിർദ്ദേശം ചെയ്ത 13 പേരിൽ 11 പേരും പ്രോ വൈസ് ചാൻസലറുംയോഗത്തിൽ ചേരാതെ വിട്ടു നിൽക്കുകയായിരുന്നു. ക്വാറം തികയ്ക്കാനുള്ള 19 പേര്‍പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല.ആകെ സെനറ്റ് അംഗങ്ങളുടെ എണ്ണം . 103 ആണ് . നിലവിലുള്ള അംഗങ്ങൾ 91 ആണ്. ഇപ്പോഴുള്ള അംഗങ്ങളുടെ അഞ്ചിലൊന്ന് മാത്രമാണ് ക്വോറം. . നിലവിലെ വി.സി.യുടെ കാലാവധി 24-ന് പൂര്‍ത്തിയാവുകുകയാണ് . ഇത് വരെ ഗവർണ്ണറുടെ നിർദേശപ്രകാരം സെനറ്റ് പ്രതിനിധിയെ അറിയിച്ചിട്ടില്ല. സെനറ്റ് പ്രതിനിധിയെ തീരുമാനിക്കുന്ന കാര്യത്തിൽ കുറച്ച് ദിവസങ്ങളായി വിസിയും ഗവർണറും തമ്മിൽ ഉടക്കാണ്.
https://www.facebook.com/Malayalivartha



























