സ്വപ്ന നൽകിയിരിക്കുന്ന മൊഴി രാഷ്ട്രീയപ്രേരിതമല്ല; സ്വപ്ന രഹസ്യ മൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണ്; വിചാരണ മാറ്റണമെന്ന ഹർജിയിൽ സുപ്രീംകോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വപ്ന രഹസ്യമൊഴി നൽകിയ കേസിൽ നിർണായകമായ ചില വെളിപ്പെടുത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്ത് വന്നിരിക്കുകയാണ്. വിചാരണ മാറ്റണമെന്ന് ഹർജിയിൽ എതിർ സത്യവാങ്മൂലം ആണ് ഈ ഡി ഇപ്പോൾ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സ്വപ്ന നൽകിയിരിക്കുന്ന മൊഴി രാഷ്ട്രീയപ്രേരിതമല്ലെന്ന വിശദീകരണമാണ് സത്യവാങ്മൂലത്തിൽ ഈ ഡി വ്യക്തമാക്കിയിരിക്കുന്നത്.
സുപ്രീംകോടതിയിൽ ഈ ഡി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്. സ്വപ്ന രഹസ്യ മൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ ഡി വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് വീണ്ടും ആവർത്തിച്ചു പറഞ്ഞിരിക്കുകയാണ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ്. സ്വർണക്കടത്തിലെ വിചാരണ മാറ്റണമെന്ന് ഹർയിലാണ് ജി എതിർ സത്യവാങ് മൂലം സമർപ്പിച്ചിരിക്കുന്നത്.
അതേസമയം സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേത്തിന്റെ കുടുംബത്തിനുമെതിരെ മാധ്യമങ്ങളോടു വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതേത്തുടർന്ന് സ്വപ്നയ്‌ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് റജിസ്റ്റർ ചെയ്തിരുന്നു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ സ്വപ്നയുടെ നിർണായക രഹസ്യമൊഴി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ ഇഡി തയ്യാറെടുത്തിരുന്നു ജൂൺ 6, 7 തീയതികളിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ സ്വപ്ന നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha

























