സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി; എന്നാൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ കാര്യങ്ങൾ കാര്യങ്ങൾ മാറി മറിഞ്ഞു; ശിവശങ്കറെ രക്ഷിക്കാൻ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇപ്പോൾ ഇതാ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന മറ്റു പല നിർണായ വിവരങ്ങൾ കൂടെ പുറത്തു വരികയാണ്. മുഖ്യമന്ത്രിക്കെതിരെ നിർണായക ചില വെളിപ്പെടുത്തലുകൾ സത്യവാങ്മൂലത്തിൽ ഇഡി ഉന്നയിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. ഇതറിഞ്ഞതോടെ ശിവശങ്കറെ രക്ഷിക്കാൻ നീക്കങ്ങ ൾ ശക്തമാക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. നിർണ്ണായകമായ ഒരു കാര്യമാണ് മുഖ്യമന്ത്രിക്കെതിരെ ഇ ഡി ചൂണ്ടിക്കാണിച്ചത്. അതായത് മുഖ്യമന്ത്രി കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത് .
സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ചെയ്തത് രാഷ്ട്രീയ താത്പര്യത്തോടെയല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്താക്കിയിട്ടുണ്ട്.കേസിന്റെ വിചാരണ കേരളത്തില്‍നിന്ന് ബെംഗളുരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇ.ഡി സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്തത്. ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്രയാണ് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.സ്വപ്ന നൽകിയിരിക്കുന്ന മൊഴി രാഷ്ട്രീയപ്രേരിതമല്ലെന്ന വിശദീകരണമാണ് സത്യവാങ്മൂലത്തിൽ ഈ ഡി വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീംകോടതിയിൽ ഈ ഡി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ്. സ്വപ്ന രഹസ്യ മൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ ഡി വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് വീണ്ടും ആവർത്തിച്ചു പറഞ്ഞിരിക്കുകയാണ് എൻഫോർസ്മെന്റ് ഡയറക്ടറേറ്റ്. സ്വർണക്കടത്തിലെ വിചാരണ മാറ്റണമെന്ന് ഹർ ജിയിലാണ് എതിർ സത്യവാങ് മൂലം സമർപ്പിച്ചിരിക്കുന്നത്.
ശിവശങ്കറെ രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്നാണ് ഇ ഡി ആവർത്തിച്ച് പറഞ്ഞരിക്കുന്നത് . അതേസമയം കഴഞ്ഞ ദിവസം ഒരു നിർണ്ണായക നീക്കം ശിവശങ്കർ നടത്തിയിരുന്നു . സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം. സസ്പെൻഷൻ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ഉത്തരവിനെതിരെയാണ് ഹര്‍ജി. താന്‍ 2020 ജൂലൈ 7-ന് അവധിക്ക് അപേക്ഷിച്ചതാണെന്നും ഒരു വർഷത്തേക്ക് അവധിയിൽ പോകാൻ സർക്കാർ അനുവദിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ അവധി റദ്ദാക്കി സര്‍ക്കാര്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തെ അനുവദിച്ച അവധി റദ്ദാക്കിയതിനു പിന്നിലും തന്നെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലും ബാഹ്യമായ ഇടപെടലും രാഷ്ട്രീയ കാരണങ്ങളുമാണ് ഉണ്ടായത്. മാധ്യമങ്ങളുടെ കോലാഹലങ്ങളെ തൃപ്തിപ്പെടുത്താൻ നിരപരാധിയായ തന്നെ സസ്‌പെൻഡ് ചെയ്യാന്‍ സർക്കാര്‍ നിർബന്ധിതരായെന്നും ഹർജിയിൽ എം.ശിവശങ്കർ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























