'എല്ലാ വിവാദങ്ങൾക്കും വിരാമമായി. റൗഫ് സ്വന്തം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അരിയും മലരും കുന്തിരിക്കവും വാങ്ങിച്ച് എൻ ഐ എക്കാരെ കാത്തിരിക്കുകയായിരുന്നു. അവർ അന്വേഷിച്ചു വന്നപ്പോൾ ധൈര്യ സമേതം കീഴടങ്ങി...' അഡ്വ. എ ജയശങ്കർ കുറിക്കുന്നു

കേന്ദ്രം നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിലായി. എൻ ഐ എ ആണ് റൗഫിനെയാണ് എൻ ഐ എ പിടികൂടിയിരിക്കുന്നത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നായിരുന്നു എൻഐഎ സംഘം ഇയാളെ പിടിക്കൂടിയത്. ഇന്നലെ രാത്രിയായിരുന്നു എൻഐഎ റൗഫിന്റെ വീട് വളഞ്ഞ് പിടികൂടിയത്. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതോടെ റൌഫ് ഒളിവിൽ കഴിയുകയായിരുന്നു . ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
എന്നാൽ ഒളിവിലായിരുന്നു എന്നുള്ള വാദങ്ങൾ പൊളിച്ച് റൗഫിനെ വീട്ടിൽ നിന്നും പിടികൂടി എന്ന വാർത്തയാണ് പുറത്ത് വന്നത്. 'റൗഫ് സ്വന്തം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അരിയും മലരും കുന്തിരിക്കവും വാങ്ങിച്ച് എൻ ഐ എക്കാരെ കാത്തിരിക്കുകയായിരുന്നു. അവർ അന്വേഷിച്ചു വന്നപ്പോൾ ധൈര്യ സമേതം കീഴടങ്ങി' എന്ന് കുറിക്കുകയാണ് അഡ്വ. എ ജയശങ്കർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ കഴിഞ്ഞ രാത്രി എൻഐഎ സംഘം പട്ടാമ്പിയിലെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 22നു നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമാധാനപരമായ ഹർത്താലിന് ആഹ്വാനം ചെയ്തതിനു ശേഷം റൗഫിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
അതുകൊണ്ടു തന്നെ പല കിംവദന്തികളും പ്രചരിച്ചിരുന്നു- അദ്ദേഹം ഗൾഫിലേക്ക് കടന്നു എന്ന് ചിലർ, അല്ല പാക്കിസ്ഥാനിലുണ്ടന്ന് മറ്റു ചിലർ. റൗഫ് എൻ ഐ യുടെ ഒറ്റുകാരനെന്നു വരെ ചില നെറികെട്ടവർ പറഞ്ഞു പരത്തി.
ഇപ്പോൾ എല്ലാ വിവാദങ്ങൾക്കും വിരാമമായി. റൗഫ് സ്വന്തം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അരിയും മലരും കുന്തിരിക്കവും വാങ്ങിച്ച് എൻ ഐ എക്കാരെ കാത്തിരിക്കുകയായിരുന്നു. അവർ അന്വേഷിച്ചു വന്നപ്പോൾ ധൈര്യ സമേതം കീഴടങ്ങി.
https://www.facebook.com/Malayalivartha

























