സുപ്രീം കോടതിയില്‍ 'നടുവുളുക്കി' പിണറായി ശിവശങ്കറുമായുള്ള കള്ളക്കളി കയ്യോടെ പൊക്കി കേസ് ബംഗ്ലൂരുവില്‍ തന്നെ?

സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ഇ ഡി ആരോപിച്ചു. സ്വര്‍ണക്കടത്തിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹര്‍ജി അടുത്ത മാസം മൂന്നിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
സ്വന്തം ഇഷ്ടപ്രകാരം ക്രിമിനല്‍ നടപടി ചട്ടം 164 അനുസരിച്ചാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതെന്നാണ് ഇഡിയുടെ എതിര്‍ സത്യവാങ് മൂലത്തില്‍ പറയുന്നത്. കേസില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കികൊണ്ടുള്ള രഹസ്യ മൊഴിയാണിത്. സ്വപ്ന മൊഴി നല്‍കിയതില്‍ മറ്റ് ആരും സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ഇഡി നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തെഴുതി. സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്ന സന്ദേശം നല്‍കാനായിരുന്നു ഇത്. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ പരാതി അറിയിച്ച് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പങ്ക് വ്യക്തമായതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും ഇ ഡി ആരോപിക്കുന്നു.
വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജിയില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ല. സംസ്ഥാനത്ത് നീതിയുക്തമായ വിചാരണ നടക്കില്ലെന്ന ആശങ്കയാണ് ഇതിന് അടിസ്ഥാനമെന്നും ഇ ഡി മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ദില്ലി ഇ ഡി ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്രയാണ് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേസില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ചിന്റെ തീരുമാനം വ്യാഴാഴ്ച ഉണ്ടാവും.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കറിന് പങ്കുണ്ടെന്ന് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേ്. സ്വര്‍ണക്കടത്ത് കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന സ്വപ്‌നയുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്ര സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരാമര്‍ശം നടത്തിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ല. ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം സ്വന്തന്ത്ര ജുഡീഷ്യല്‍ ഫോറത്തിന് മുമ്പാകെയാണ് രഹസ്യ മൊഴി നല്‍കിയത്. കേസ് നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിലും മറ്റ് താത്പ്പര്യങ്ങള്‍ ഇല്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ശിവശങ്കര്‍ ഉന്നയിക്കുന്നതെന്നും ഇഡി അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ശിവശങ്കറിന് വേണ്ടി സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സംസ്ഥാന സര്‍ക്കാരും കേരള പോലീസും ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ വിചാരണ നടക്കുമോയെന്ന ആശങ്ക ഉള്ളതിനാലാണ് ബെംഗളൂരുവിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും ഇഡി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി നവംബര്‍ മൂന്നിന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
അതേസമയം അന്വേഷണം അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും വിവിധ ശ്രമങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായും ഇ.ഡി ആരോപിക്കുന്നു.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തതാനും സംസ്ഥാന സര്‍ക്കാരും കേരള പൊലീസും ശ്രമിക്കുകയാണ്. എം. ശിവശങ്കറിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. വിചാരണ അട്ടിമറിച്ച് കേസില്‍ ഉള്‍പ്പെട്ട ചില ഉന്നതരെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നത്.
കേരളത്തില്‍ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ വിചാരണ നടക്കുമോയെന്ന ആശങ്ക ഉള്ളതിനാലാണ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇ.ഡി ഫയല്‍ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജി നവംബര്‍ മൂന്നിന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഇതിന് മുന്നോടിയായാണ് ഇ.ഡി സുപ്രീം കോടതിയില്‍ എം. ശിവശങ്കറിന്റെ സത്യവാങ്മൂലത്തിന് മറുപടി ഫയല്‍ ചെയ്തിരിക്കുന്നത്.
അതിനിടെ തന്നെ സസ്‌പെന്‍ഡ്‌ചെയ്ത സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കി ആ കാലയളവുകള്‍ സര്‍വീസിന്റെ ഭാഗമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം. ശിവശങ്കര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. സ്വര്‍ണക്കടത്തു കേസില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സര്‍ക്കാരിന് നോട്ടീസയക്കാന്‍ നിര്‍ദ്ദേശിച്ച ട്രിബ്യൂണല്‍, ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ചീഫ് സെക്രട്ടറി, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി എന്നിവരോട് വിശദീകരണവും തേടിയിട്ടുണ്ട്.
2023 ജനുവരിയിലാണ് സര്‍വീസ് അവസാനിക്കുന്നത്. അതിനുമുന്‍പ് 2020 ജൂലായ് 17 മുതല്‍ 2022 ജനുവരി ഒന്നുവരെയുള്ള സസ്‌പെന്‍ഷന്‍ കാലാവധി റദ്ദാക്കി, സര്‍വീസായി കണക്കാക്കണമെന്നാണ് ശിവശങ്കറിന്റെ ആവശ്യം. ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തത്. മാധ്യമവിചാരണയുടെയും ബാഹ്യസമ്മര്‍ദത്തിന്റെയും തുടര്‍ച്ചയായിട്ടായിരുന്നു ഇത്. രാഷ്ട്രീയതാത്പര്യവും കാരണമായി. സര്‍വീസില്‍നിന്ന് സ്വയംവിരമിക്കാനുള്ള അപേക്ഷയും അച്ചടക്കനടപടിയുടെപേരില്‍ തള്ളി.
താനുംകൂടി പങ്കാളിയായി നടത്തിയ ഗൂഢാലോചനയുടെ തുടര്‍ച്ചയായി നടന്ന സ്വര്‍ണക്കടത്തിലൂടെയാണ് സ്വപ്നയ്ക്ക് 1.05 കോടി രൂപ ലഭിച്ചതെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തിയത്. എന്നാല്‍, ഈ പണം ലൈഫ് മിഷന്‍ പദ്ധതിയുടെ ലഭിച്ച കൈക്കൂലിയായിരുന്നുവെന്നായിരുന്നു ഇ.ഡി. കണ്ടെത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























