സർക്കാരിനെ പിഴുതെറിയാൻ ജനങ്ങൾ! ഇ. ശ്രീധരന്‍ ഇറങ്ങുന്നു! തൂക്കി ഗവർണറും! രണ്ടാമതും അധികാരത്തിലെത്തിയതിന്റെ ധിക്കാരം; എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിടുന്നു; നന്മയുള്ളവര്‍ മൗനംവെടിയൂവെന്ന് ഇ. ശ്രീധരന്‍; ഇനി കളി തുടങ്ങും!

സംസ്ഥാന സർക്കാരിന്റെ അതിക്രമങ്ങൾക്കെതിരെ വിമർശനവുമായി ഇ. ശ്രീധരന്‍. സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളിലും സ്വജന പക്ഷപാതത്തിലും നന്മയുള്ളവര്‍ മൗനം വെടിയണമെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ വഴിവിട്ട നടപടികളെ കടന്നാക്രമിച്ചാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ രംഗത്ത് എത്തിയത്. 'ഈ ലോകം ഒരുപാടു സഹിച്ചു, അതു ചീത്ത മനുഷ്യരുടെ അക്രമങ്ങള്‍ കൊണ്ടല്ല, നല്ലവരുടെ മൗനം മൂലമാണ്', നെപ്പോളിയന്റെ വാക്കുകള്‍ ഉദ്ധരിച്ച് ശ്രീധരന്‍ ചൂണ്ടിക്കാട്ടി.
അതേസമയ രണ്ടാമതും അധികാരത്തിലെത്തിയതിന്റെ ഉന്മാദത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിടുകയാണെന്നും, ഇതു പരിഹരിക്കാന്‍ കഴിയാത്ത വിധം സംസ്ഥാനത്തെയും ഇവിടത്തെ ജനത്തെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ നല്ല, ബുദ്ധിയുള്ളവര്‍ മരവിച്ചിരിക്കുകയാണെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടി.
അതുപോലെ സര്‍വകലാശാലകളിലും സെക്രേട്ടറിയറ്റിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ വഴി പാര്‍ട്ടി സഖാക്കളെ തിരുകിക്കയറ്റിയതു ചോദ്യം ചെയ്ത സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവര്‍ണറെ ഉള്‍പ്പെടെ വാക്കുകളാല്‍ ആക്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇതേസമയം തന്നെ നിരവധി നേതാക്കളാണ് സംസ്ഥാന സർക്കാരിന്റെ ധിക്കാരത്തെ ചോദ്യം ചെയ്ത് എത്തുന്നത്. കൂടാതെ ഗവർണറുമായുള്ള പോരും അതിരൂക്ഷമായി കടന്നിരിക്കുകയാണ്. നിലവിൽ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയത് പോലെ ഗവർണറുടെ നിരവധി കാര്യങ്ങൾ വ്യക്തമാക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്രം ഈ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നും കണ്ടറിയണം.
https://www.facebook.com/Malayalivartha

























