സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെ താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിൽ നിയമപരമായി അപാകതയില്ല; തുറന്നടിച്ച് ഗവർണ

സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ഹൈക്കോടതിയിൽ ചില നിർണായക കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്.ഡോ. സിസയെ നിയമിച്ചതിനെതിരെ സർക്കാർ ഹർജി നൽകിയിരുന്നു. ഇതിലാണ് ചാൻസലറെന്ന നിലയിൽ ഗവർണർ വിശദീകരണം കൊടുത്തിരിക്കുന്നത് . സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെ താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതിൽ നിയമപരമായി അപാകതയില്ലെന്ന് ഗവർണർ പറഞ്ഞു.
വിദ്യാർത്ഥികളുടെ മുന്നോട്ടുള്ള പോക്ക് കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും ഗവർണർ ഹൈക്കോടതിയിൽ പറഞ്ഞിരിക്കുകയാണ് . വി.സി ഇല്ലാത്തിനാൽ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നത് മുടങ്ങരുത്. അതുകൊണ്ടാണ് ഡോ. സിസയ്‌ക്ക് വി.സിയുടെ അധികച്ചുമതല നൽകിയത് എന്നും ഗവർണർ വ്യക്തമാക്കിയിരിക്കുകയാണ്.മാത്രമല്ല ഗവർണറുടെ നോട്ടിഫിക്കേഷനെതിരെ ഉന്നത വിദ്യാഭ്യാസ അഡി. സെക്രട്ടറി ഹർജി കൊടുത്തിരുന്നു. ആ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
സർക്കാരിനു വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ജനറൽ ആയിരുന്നു. ഇവർ ഗവർണറുടെ വിശദീകരണത്തിന് മറുപടി നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി നവംബർ 23 ലേക്ക് മാറ്റിയിരിക്കുകയാണ് . സാങ്കേതിക സർവകലാശാല വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെ താത്കാലിക നിയമനം വേണ്ടി വന്നുവെന്ന നിലപാടിലാണ് ഗവർണർ ഉറച്ച് നിൽക്കുന്നത്.
യു.ജി.സിചട്ടമനുസരിച്ച് വി.സി മാറുമ്പോൾ പ്രോ വി.സിയും മാറണമെന്നാണ്. പ്രോ വി.സിക്കു താത്കാലിക ചുമതല നൽകാൻ സാധിക്കില്ല. സർക്കാർ നിർദേശിച്ചത് വി.സിയുടെ ചുമതല ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് നൽകാനായിരുന്നു. അദ്ദേഹത്തിന്റെ നിയമനമാകട്ടെ സംശയത്തിന്റെ നിഴലിലായിരുന്നു. അതുകൊണ്ട് ആ ശുപാർശ അംഗീകരിച്ചില്ല. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല കൈമാറാൻ സർക്കാർ ശുപാർശ ചെയ്യുകയുണ്ടായി.സുപ്രീം കോടതി വിധിവി.സി വിദ്യാഭ്യാസ വിദഗ്ദ്ധനായിരിക്കണമെന്നാണ്.
https://www.facebook.com/Malayalivartha

























