ബിയറിൽ എന്തോ പൊടി ചേർത്തു! തളർന്നുവീണപ്പോൾ കാറിൽ കയറ്റി; സുഹൃത്ത് രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പയാണ് ബാറിൽ കൊണ്ടുപോയതെന്ന് മോഡൽ, നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ പ്രതികരിക്കാത്തത് ഭയന്നിട്ടെന്ന് മോഡലിന്റെ മൊഴി

സഞ്ചരിക്കുന്ന കാറിൽ കൂട്ടബലാത്സംഗത്തിനിരയായ 19കാരി മോഡൽ പൊലീസിന് നൽകിയ മൊഴി പുറത്ത് വന്നിരിക്കുകയാണ്. സുഹൃത്ത് രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പയാണ് ബാറിൽ കൊണ്ടുപോയതെന്നും ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും ബലാത്സംഗത്തിനിരയായ മോഡലിന്‍റെ മൊഴി നൽകിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ താൻ അവശയായപ്പോൾ സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെടുകയുണ്ടായി. നഗരത്തിലൂടെ കാർ സഞ്ചരിച്ച് കൊണ്ടിരിക്കെ മൂന്നു പേരും ബലാത്സംഗത്തിനിരയാക്കുകയാണ് ചെയ്തത്. പിന്നാലെ ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. വീണ്ടും ബാറിൽ തിരിച്ചെത്തി ഡിംപിളിനെയും കൂട്ടി കാക്കനാട് താമസസ്ഥലത്ത് ഇറക്കി വിടുകയായിരുന്നെന്നും മൊഴിയിൽ പറയുകയുണ്ടായി.
അതേസമയം, സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നാലു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശികളായ നിതിൻ, വിവേക്, സുദീപ്, രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.
കൂടാതെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളുടെ വാഹനം വ്യാഴാഴ്ച അർധരാത്രിയാണ് കാസർകോട് സ്വദേശിനിയായ യുവ മോഡൽ കൂട്ടബലാത്സംഗത്തിനിരയായത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് എറണാകുളം സൗത്ത് സ്റ്റേഷൻ പരിധിയിലെ ഫ്ലൈ ഹൈ ബാറിലേക്ക് രാജസ്ഥാൻകാരിയായ സുഹൃത്തിനൊപ്പം യുവതി എത്തിയത്. പത്തുമണിയോടെ യുവതി ബാറിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ പുറത്തെത്തിച്ച് തന്‍റെ സുഹൃത്തുക്കളാണെന്ന് ഡിംപിൾ പരിചയപ്പെടുത്തിയവരുടെ കാറിൽ കയറ്റുകയായിരുന്നു. എന്നാൽ, ഡിംപിൾ കയറിയിരുന്നില്ല.
ഇതേതുടർന്ന്, നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറയുകയുണ്ടായി. സംഭവം യുവതി വെള്ളിയാഴ്ച സുഹൃത്തിനെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമാണ് ചെയ്തത്.
https://www.facebook.com/Malayalivartha



























