കണ്ണീര്‍ക്കാഴ്ചയായി.... ആ കൊച്ചുപെട്ടിയില്‍ കിടത്തിയ ആദിയുടെ കുഞ്ഞു ശരീരത്തിലേക്ക് പൂക്കള്‍ വാരിയിടുമ്പോള്‍ കൈകള്‍ വിറച്ച് എല്ലാവരുടെയും കണ്ഠമിടറി.... പായ്ക്കറ്റ് പൊട്ടിക്കാത്ത കളിപ്പാവകള്‍ പൂക്കളോടൊപ്പം കുഞ്ഞുശരീരത്തോട് ചേര്‍ത്ത് വച്ചിരിക്കുന്ന കാഴ്ച കാണാനാവാതെ നെഞ്ചുപ്പൊട്ടി നിലവിളിച്ചു പോയി എല്ലാവരും, വാവിട്ടുകരയുന്ന ആദിദേവിന്റെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കുന്നവരുടെ കണ്ണുകള്‍ പോലും നിറഞ്ഞു തുളുമ്പി... കണ്ണീര്‍ക്കയത്തിലായി നാട്

കണ്ണീര്‍ക്കാഴ്ചയായി.... ആ കൊച്ചുപെട്ടിയില്‍ കിടത്തിയ ആദിയുടെ കുഞ്ഞു ശരീരത്തിലേക്ക് പൂക്കള്‍ വാരിയിടുമ്പോള്‍ കൈകള്‍ വിറച്ച് എല്ലാവരുടെയും കണ്ഠമിടറി.... പായ്ക്കറ്റ് പൊട്ടിക്കാത്ത കളിപ്പാവകള്‍ പൂക്കളോടൊപ്പം കുഞ്ഞുശരീരത്തോട് ചേര്‍ത്ത് വച്ചിരിക്കുന്ന കാഴ്ച കാണാനാവാതെ നെഞ്ചുപ്പൊട്ടി നിലവിളിച്ചു പോയി എല്ലാവരും, വാവിട്ടുകരയുന്ന ആദിദേവിന്റെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കുന്നവരുടെ കണ്ണുകള്‍ പോലും നിറഞ്ഞു തുളുമ്പി... കണ്ണീര്‍ക്കയത്തിലായി നാട്
ബഹളവും കുസൃതിയും കാണിച്ച് ഓടിക്കളിച്ച മുറ്റത്ത് നാലുവയസ്സുകാരന്‍ ചലനമറ്റ് കിടക്കുമ്പോള്‍ വിതുമ്പലടക്കാനാവുന്നില്ല ആര്‍ക്കും.
വാവിട്ടുകരയുന്ന ആദിദേവിന്റെ പ്രിയപ്പെട്ടവരെ ആശ്വസിപ്പിക്കുന്നവരുടെ കണ്ണുകള്‍പോലും നിറഞ്ഞുതുളുമ്പി.അച്ഛന്റെ ചെറുപ്പകാലം മുതലുള്ള സുഹൃത്തിന്റെ കണ്ണില്ലാത്ത ക്രൂരതയാണ് മേപ്പാടി നെടുമ്പാല, പള്ളിക്കവലയില്‍ ജയപ്രകാശ്-അനില ദമ്പതിമാരുടെ മകനായ ആദിദേവിന്റെ ജീവനെടുത്തത്.
അമ്മ അനിലയ്ക്കും പുറത്തും ചുമലിലുമെല്ലാം വെട്ടേറ്റിരുന്നു. ആശുപത്രിയില്‍ നിന്നാണ് മകനെ അവസാനമായി ഒരുനോക്ക് കാണാന്‍ അവരെത്തിയത്. ഒരുനോക്കുകാണാനായി വീട്ടിലേക്കുള്ള ചെറിയവഴിയില്‍ ഏറെനേരം വരിനില്‍ക്കുകയായിരുന്നു നാട്ടുകാര്‍. അവനു കളിക്കാനായി കരുതിവെച്ചതായിരിക്കാം പായ്ക്കറ്റ് പൊട്ടിക്കാത്ത കളിപ്പാവകള്‍ പൂക്കളോടൊപ്പം ആദിയുടെ കുഞ്ഞുശരീരത്തോട് ചേര്‍ത്തുവെച്ചിട്ടുണ്ടായിരുന്നു. ആ കാഴ്ച കണ്ടവരുടെ നെഞ്ചുപൊട്ടിപ്പോയി.
കണ്ണുതുടയ്ക്കാതെ ആരും തിരിച്ചിറങ്ങിയില്ല അവിടെനിന്ന്. കൊലചെയ്ത ജിതേഷും ആദിയുടെ അച്ഛന്‍ ജയപ്രകാശും മുപ്പതുവര്‍ഷത്തോളമായി അടുത്ത സുഹൃത്തുക്കളാണെന്നാണ് ഇവരുടെ കൂട്ടുകാര്‍ പറയുന്നത്.
ആ സൗഹൃദമാണ് അവരെ ബിസിനസ് പങ്കാളികളാക്കിയത്. ഒരു കുടുംബത്തെപോലെ കഴിഞ്ഞവരാണ്. ദിവസങ്ങള്‍ക്കു മുന്‍പും ജയപ്രകാശും ജിതേഷും ഒരുമിച്ച് യാത്രപോയിരുന്നുവെന്നും ഇവര്‍ പറയുന്നു. കോവിഡ് കാരണം കച്ചവടം പൊളിഞ്ഞതോടെ ഇരുവര്‍ക്കും സാമ്പത്തികബാധ്യതയുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതിന്റെപേരില്‍ എന്തിനാണ് ഈ കുഞ്ഞുമകനെ കൊന്നുകളഞ്ഞതെന്നാണ് എല്ലാവരും ചോദ്യം.
ഇവരുടെ വീടിന്റെ നൂറുമീറ്റര്‍ അകലെയാണ് ജിതേഷിന്റെയും വീട്. അവിടെ വഴിയരികില്‍ വെച്ചാണ് ആദിദേവും അനിലയും വെട്ടേറ്റുവീണത്. അങ്കണവാടിയിലേക്ക് മകനുമായി പോവുന്നതുകണ്ട ജിതേഷ് വീട്ടില്‍പ്പോയി വെട്ടുകത്തിയെടുത്തുവന്ന് പിറകില്‍നിന്ന് വെട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ആദിദേവിന്റെ തല ഒറ്റവെട്ടിനുതന്നെ പിളര്‍ന്നുവെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
32 തുന്നലുകള്‍ ആ കുഞ്ഞുതലയിലുണ്ടായിരുന്നു. വ്യാഴാഴ്ച തന്നെ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും ആ കുഞ്ഞു ജീവനു വേണ്ടി പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുകയായിരുന്നു. പക്ഷെ നാട്ടുകാരുടെ പ്രാര്‍ത്ഥനകളെല്ലാം വിഫലമായി.
"
https://www.facebook.com/Malayalivartha



























