'സ്ത്രീ സുരക്ഷയ്ക്ക് 50 ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ കേരളത്തിൽ രാത്രിയാത്ര സ്ത്രീകൾ നടത്തണമെങ്കിൽ അതിന് ആളും അകമ്പടിയും കൂടിയേ തീരു .സഖാത്തകളുടെ രാത്രി യാത്രാക്യാമ്പയിങ്ങ് കണ്ട് നടുറോഡിലൂടെ അർദ്ധരാത്രി സമത്വം കിട്ടുമെന്ന് ധരിച്ച് പാവം പെണ്ണുങ്ങൾ റോഡിലിറങ്ങി രാത്രി നടന്നാൽ പിറ്റേന്ന് പല്ലും നഖവും മാത്രം വീട്ടുകാർക്ക് കിട്ടുന്ന തരം സുരക്ഷയാണ് കേരളാമോഡൽ എന്ന് പെൺകുട്ടികൾ മനസ്സിലാക്കുക...' അഞ്ജു പാർവതി പ്രഭീഷ് കുറക്കുന്നു

കഴിഞ്ഞ ദിവസമാണ് ബാറിലെത്തിയ പെൺകുട്ടിയെ കാറിൽ കയറ്റി ക്രൂരമായി പീഡിപ്പിച്ചത്. 'സ്ത്രീ സുരക്ഷയ്ക്ക് 50 ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ കേരളത്തിൽ രാത്രിയാത്ര സ്ത്രീകൾ നടത്തണമെങ്കിൽ അതിന് ആളും അകമ്പടിയും കൂടിയേ തീരു .സഖാത്തകളുടെ രാത്രി യാത്രാക്യാമ്പയിങ്ങ് കണ്ട് നടുറോഡിലൂടെ അർദ്ധരാത്രി സമത്വം കിട്ടുമെന്ന് ധരിച്ച് പാവം പെണ്ണുങ്ങൾ റോഡിലിറങ്ങി രാത്രി നടന്നാൽ പിറ്റേന്ന് പല്ലും നഖവും മാത്രം വീട്ടുകാർക്ക് കിട്ടുന്ന തരം സുരക്ഷയാണ് കേരളാമോഡൽ എന്ന് പെൺകുട്ടികൾ മനസ്സിലാക്കുക' എന്ന് പറയുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പാതിരാത്രി ബാറിലെത്തിയ പെൺകുട്ടി മദൃ ലഹരിയിൽ കുഴഞ്ഞു വീണുവെന്നും പിന്നീട് അതേ പെൺകുട്ടിയെ ഓടുന്ന കാറിൽ വച്ച് മാറി മാറി പീഡിപ്പിച്ചുവെന്നും എന്ന വാർത്ത കേട്ടിട്ട് വലിയ ഞെട്ടലൊന്നും തോന്നിയില്ല.ഗ്യാങ്ങ് റേപ്പ് എന്നു കേൾക്കുമ്പോൾ ഉത്തരേന്ത്യ നോക്കി മോങ്ങിയിരുന്ന ആ കാലമൊക്കെ എന്നേ കൈമോശം വന്നിരിക്കുന്നു പ്രബുദ്ധ മല്ലൂസിന്. കാരണം രാത്രിസഞ്ചാരത്തിനും സ്വതന്ത്ര ലൈംഗികതയ്ക്ക് വേണ്ടിയും ഒക്കെയുള്ള നവോത്ഥാന - പുരോഗമന - ലിബറൽ വിളികൾ കേരളജനത അപ്പാടെ ഏറ്റെടുത്തു കഴിഞ്ഞ സുവർണ്ണ കാലഘട്ടത്തിലാണല്ലോ നമ്മൾ.
സ്ഥലത്തെ പ്രധാന അന്തിണികളുടെയും അന്തംസിന്റെയും സോ കോൾഡ് പാത്രിയാർക്കീസ് ഫെമിനിച്ചികളുടെയും പ്രൊഫൈലുകളിൽ ഡ്രോൺ പറത്തിനോക്കിയിട്ടു പോലും പേരിന് പോലും ഒരു പ്രതികരണം - ങേ ഹേ ! ഇല്ലാ ! പക്ഷേ ഇവറ്റകളെല്ലാം ആറേഴ് മാസം മുമ്പ് റേപ്പ് നടന്നിട്ടില്ലാത്ത ഡൽഹി പോലീസ് ഉദ്യോഗസ്ഥയുടെ മർഡർ ഗ്യാങ്ങ് റേപ്പ് നരേഷനുകളോടെ ഷെയറും പോസ്റ്റും ചെയ്തിരുന്നു എന്നത് മറക്കരുത്. ഹൗ ബ്യൂട്ടിഫുൾ പീപ്പിൾ .!!
സെക്ഷ്വൽ ലിബറേഷൻ എന്ന ഓമനപ്പേരിട്ട് പരസ്യമായി വ്യഭിചാരം ചെയ്യുവാനുള്ള ആഹ്വാനത്തിന്റെ മറ്റേ തലയ്ക്കലാണ് സ്ത്രീസുരക്ഷയുടെ വനിതാ മതിലുളളത് എന്നതാണ് ഒരാശ്വാസം ! ! ആ വനിതാമതിൽക്കെട്ടിനകത്ത് നവോത്ഥാനം പൂത്തുതളിർക്കുന്നതിനാലാണ് ശിശു ക്ഷേമസമിതിയിലെ അമ്മത്തൊട്ടിലുകൾ വിശ്രമമറിയാത്തത് .പിഞ്ചുകുഞ്ഞിന് മുലപ്പാൽ എന്ന അവകാശം നിഷേധിക്കപ്പെട്ടാലും സെക്ഷ്വൽ ലിബറേഷൻ നഷ്ടപ്പെടരുതെന്ന നിർബന്ധം നമ്മളിടങ്ങളിൽ പൂത്തു വിടർന്നു നില്ക്കുന്നതിനാൽ നവോത്ഥാനം രണ്ടാം നിലകളിലെ യൂട്യൂബ് നോക്കിയുള്ള ഡെലിവറിയും കടന്ന് ഓൺലൈൻ വൈഫ് എക്സ്ചേഞ്ച് വരെ എത്തി നില്ക്കുന്നുണ്ട്. ഇത്തരം ലിബറേഷനെ എതിർത്താലുടൻ സദാചാരവാദി , പഴഞ്ചൻ , കുലസ്ത്രീ, കുലപുരുഷു പ്ലസ് കേശവ മാമന്മാരുടെ രോദനം എന്ന രീതിയിൽ ചാപ്പകുത്തൽ. ഉത്തരേന്ത്യയിലെ അവിഹിതങ്ങളുടെ കണക്കെടുപ്പും സ്വന്തം പാളയത്തിലെ അവിഹിതങ്ങൾക്ക് കൂട്ടിക്കൊടുപ്പും നടത്തുന്ന കുത്തഴിഞ്ഞ സ്യൂഡോ ലിബറൽസ് ആണ് ഈ നാടിൻ്റെ ശാപം.
കൊച്ചിയിലെ ആ പെൺകുട്ടിക്ക് ഭാഗ്യം കൊണ്ടാണ് ജീവൻ ബാക്കി കിട്ടിയത്. അഥവാ മറ്റൊരു നിർഭയ ആയി അവർ മാറിയെങ്കിൽ പോലും നമ്മൾ ഷേവ് ചെയ്യാൻ ക്ഷൗരകത്തിയുമെടുത്ത് ഓടുന്നത് അങ്ങ് ദൂരെ വടക്കോട്ടായിരിക്കും . ഹാഷ് ടാഗ് ക്യാമ്പയിങ്ങ് നടത്തണമെങ്കിൽ ഇര ഉത്തർപ്രദേശിലാവണമെന്ന് നിർബന്ധമുണ്ട് നമുക്ക് . അതുമല്ലെങ്കിൽ അമിത് ഷായുടെ പോലീസ് കേസ് കൈകാര്യം ചെയ്യുന്ന ഡൽഹിയിലാവണം. മൈലേജ് കിട്ടാൻ എവിടെ ഹാഷ് ടാഗ് ഇടണം എവിടെ സേവ് പറയണം എന്ന് നല്ല ബോധം ഉള്ള അസ്സൽ അരാജകവാദികളാണ് ഇവിടുത്തെ മെയിൻ - സ്ട്രീം സാംസ്കാരിക നായകളും സിൽമാ നടന്മാരും ഫെമിനിച്ചികളും .
സ്ത്രീ സുരക്ഷയ്ക്ക് 50 ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ കേരളത്തിൽ രാത്രിയാത്ര സ്ത്രീകൾ നടത്തണമെങ്കിൽ അതിന് ആളും അകമ്പടിയും കൂടിയേ തീരു .സഖാത്തകളുടെ രാത്രി യാത്രാക്യാമ്പയിങ്ങ് കണ്ട് നടുറോഡിലൂടെ അർദ്ധരാത്രി സമത്വം കിട്ടുമെന്ന് ധരിച്ച് പാവം പെണ്ണുങ്ങൾ റോഡിലിറങ്ങി രാത്രി നടന്നാൽ പിറ്റേന്ന് പല്ലും നഖവും മാത്രം വീട്ടുകാർക്ക് കിട്ടുന്ന തരം സുരക്ഷയാണ് കേരളാമോഡൽ എന്ന് പെൺകുട്ടികൾ മനസ്സിലാക്കുക. ടിക് ടോക് - ഷെയർ ചാറ്റ്, ലിവിങ് ടുഗദർ - ഓപ്പൺ റിലേഷൻഷിപ്പ്, പാർട്ടി - പബ്ബ് ഇത്യാദി നരേഷൻസ് കണ്ട് കുരുക്കിൽ വീണാൽ കൂടെ കൂട്ടി ലഹരി നല്കി കൂട്ടാളികൾക്ക് പങ്കുവയ്ക്കുന്ന നരഭോജികളുടെ നാട് കൂടിയാണ് കേരളം .വെറും റേപ്പിൽ നിന്നും ഗ്യാങ്ങ് റേപ്പിലേയ്ക്ക് ട്രാക്ക് മാറിയ കേരളാമോഡലിൻ്റെ പേരാണ് നവോത്ഥാനം.
https://www.facebook.com/Malayalivartha


























