ഇലന്തൂർ നരബലിക്കേസിൽ പത്മയുടെ മൃതദേഹം കുടുംബത്തിന് വിട്ടു കൊടുത്തു; ഡിഎൻഎ പരിശോധന പൂർത്തിയായതോടെയാണ് മൃതദേഹം കുടുംബത്തിന് വിട്ടു കൊടുത്തത്; പത്മയുടെ സഹോദരി പളനിയമ്മ മകൻ സെൽവരാജു എന്നിവർ മൃതദേഹം ഏറ്റു വാങ്ങി

ഇലന്തൂർ നരബലിക്കേസിൽ മൃതദേഹം കുടുംബത്തിന് വിട്ടു കൊടുത്തു. ഡിഎൻഎ പരിശോധന പൂർത്തിയായതോടെയാണ് പത്മയുടെ മൃതദേഹം കുടുംബത്തിന് വിട്ടു കൊടുത്തത്. പത്മയുടെ സഹോദരി പളനിയമ്മ മകൻ സെൽവരാജു എന്നിവർ മൃതദേഹം ഏറ്റുവാങ്ങി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയായിരുന്നു മൃതദേഹം വാങ്ങിച്ചത്.
മൃതദേഹം പത്മ നാട്ടിലേക്ക് അതായത് ധർമപുരിയിലേക്കാണ് കൊണ്ടുപോയത്. റോസ്‌ലിന്റെ ഡിഎൻഎ പരിശോധനാ ഫലം വന്നിട്ടില്ല. അതുകൊണ്ട് മൃതദേഹം വിട്ടു കൊടുക്കാൻ തയ്യാറായില്ല. ജൂൺ 8ന് റോസ്‌ലിയെയും സെപ്തംബർ 26ന് പത്മയെയും കൊച്ചിയിൽ നിന്ന് കാണാതായി. ഇരുവരും ഇലന്തൂരിൽ നരബലിക്ക് ഇരയായെന്നു കണ്ടെത്തിയിരുന്നു.
ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് വീടിനു സമീപത്ത് കുഴിച്ചിട്ടു. 5 അടിയോളം താഴ്ചയിലാണ് കുഴിച്ചിട്ടത്. മൃതദേഹം കുഴിച്ചിട്ട് കഴിഞ്ഞതോടെ പുറത്ത് മണ്ണും അതിന്റെ മുകളിൽ കല്ലുകളും ഇടുകയും ചെയ്തു. മുകളിൽ മഞ്ഞളും നടുകയായിരുന്നു പ്രതികൾ എന്തായാലും ഇപ്പോൾ ഇലന്തൂർ നരബലിക്കേസിൽ പത്മയുടെ മൃതദേഹം കുടുംബത്തിന് വിട്ടു കൊടുത്തു.
https://www.facebook.com/Malayalivartha


























