ലോകകപ്പ് ഖത്തറിലാണെങ്കിലും അതിൻ്റെ ആരവം മുഴുവൻ കൊച്ചു കേരളത്തിലാണ്; മലയാളക്കരയിലെ ഏതു കുഗ്രാമത്തിലെ കൊച്ചു കുട്ടിക്കും ഫിഫ വേൾഡ് കപ്പിൽ പങ്കെടുക്കുന്ന ടീമുകളും കളിക്കാരും അവരുടെ ജേഴ്സിയും ദേശീയ പതാകയും പരിശീലകരുമെല്ലാം സുപരിചിതരാണ്; മെസ്സിയും നെയ്മറും റൊണാൾഡോയും ലോകകപ്പിൽ മുത്തമിടാൻ ഖത്തറിലെത്തി; ഫുട്ബോൾ ലഹരിയിൽ കെ ടി ജലീൽ

മെസ്സിയും നെയ്മറും റൊണാൾഡോയും ലോകകപ്പിൽ മുത്തമിടാൻ ഖത്തറിലെത്തി. ലോകത്തിൻ്റെ കണ്ണുകൾ മുഴുവൻ ഇനിയുള്ള 28 ദിനരാത്രങ്ങൾ ഖത്തറിലേക്കാകും. ബ്രസീലും അർജൻ്റീനയും ഫ്രാൻസും ഇംഗ്ലണ്ടും തുല്യശക്തികളെന്ന വിലയിരുത്തലാണ് പൊതുവെ.പ്രവചനത്തിന് വഴങ്ങുന്ന കായിക വിനോദമല്ല ഫുട്ബോൾ.
നിസ്സാരരെന്ന് കരുതുന്നവർ ഉയിർത്തെഴുനേറ്റ് വരാം. വമ്പൻമാരെന്ന് വീമ്പ് പറഞ്ഞവർ കൊമ്പു കുത്തി വീഴാം. അസാധാരണമായ സാദ്ധ്യതകളുടെ വിനോദമാണ് കാൽപ്പന്തു കളി. ഫുട്ബോൾ ലഹരിയിൽ കെ ടി ജലീൽ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മെസ്സിയും നെയ്മറും റൊണാൾഡോയും ലോകകപ്പിൽ മുത്തമിടാൻ ഖത്തറിലെത്തി. ലോകത്തിൻ്റെ കണ്ണുകൾ മുഴുവൻ ഇനിയുള്ള 28 ദിനരാത്രങ്ങൾ ഖത്തറിലേക്കാകും. ബ്രസീലും അർജൻ്റീനയും ഫ്രാൻസും ഇംഗ്ലണ്ടും തുല്യശക്തികളെന്ന വിലയിരുത്തലാണ് പൊതുവെ. പ്രവചനത്തിന് വഴങ്ങുന്ന കായിക വിനോദമല്ല ഫുട്ബോൾ. നിസ്സാരരെന്ന് കരുതുന്നവർ ഉയിർത്തെഴുനേറ്റ് വരാം. വമ്പൻമാരെന്ന് വീമ്പ് പറഞ്ഞവർ കൊമ്പു കുത്തി വീഴാം. അസാധാരണമായ സാദ്ധ്യതകളുടെ വിനോദമാണ് കാൽപ്പന്തു കളി.
32 രാജ്യങ്ങൾ പങ്കെടുക്കുന്ന 2022 ലോകകപ്പിന് ഖത്തറിൽ വർണ്ണാഭയമായ ചടങ്ങുകളോടെ ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 ന് യവനിക ഉയരും. ഒരു പക്ഷെ ലോകകപ്പുകളുടെ ചരിത്രത്തിൽ ഇത്രയധികം സ്റ്റേഡിയങ്ങൾ ഫിഫയുടെ അന്താരാഷ്ട്ര വ്യവസ്ഥയിൽ മൽസരങ്ങൾക്കായി മാത്രം ഒരുക്കുന്നത് ഖത്തറിലാകും. അതുപോലെ തന്നെ കളി കാണാനെത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് താമസിക്കാനും കുറ്റമറ്റ സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത്രമാത്രം സമ്പത്ത് (കോടാനുകോടി രൂപയും മനുഷ്യ പ്രയത്നവും) ലോകത്ത് ഒരു രാഷ്ട്രം ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾക്കായി ചെലവഴിക്കുന്നത് ഇതാദ്യമായാകും.
താന്തോന്നിത്തങ്ങൾക്ക് അവസരമുണ്ടാകില്ലെന്ന ന്യായം പറഞ്ഞ് ഖത്തർ ലോകകപ്പിനെ വിമർശിക്കുന്നവർക്ക് ഫിഫ പ്രസിഡണ്ട് തന്നെ മറുപടി നൽകിക്കഴിഞ്ഞു. ഓരോ രാഷ്ട്രങ്ങൾക്കും അവരവരുടേതായ ശീലങ്ങളും രീതികളും പാരമ്പര്യങ്ങളുമുണ്ട്. ഏതു നാടുകളിലാണോ മേള നടക്കുക ആ രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ അവിടെയെത്തുന്നവർ ബാദ്ധ്യസ്ഥരാണ്. ഒരു മാസത്തിനായി ഒരു രാജ്യത്തിനും നിലവിലെ നിയമങ്ങൾ മാറ്റിമറിക്കാനാവില്ല. ഇതു മനസ്സിലാക്കാൻ കഴിവുള്ളവരാണ് ലോക ഫുട്ബോൾ പ്രേമികൾ.
ലോകകപ്പ് ഖത്തറിലാണെങ്കിലും അതിൻ്റെ ആരവം മുഴുവൻ കൊച്ചു കേരളത്തിലാണ്. മലയാളക്കരയിലെ ഏതു കുഗ്രാമത്തിലെ കൊച്ചു കുട്ടിക്കും ഫിഫ വേൾഡ് കപ്പിൽ പങ്കെടുക്കുന്ന ടീമുകളും കളിക്കാരും അവരുടെ ജേഴ്സിയും ദേശീയ പതാകയും പരിശീലകരുമെല്ലാം സുപരിചിതരാണ്. എങ്ങും എവിടെയും പ്രിയ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ മാനംമുട്ടെ ഉയർന്നു കഴിഞ്ഞു.
സഹിഷ്ണുതയിലൂന്നിയ സഹകരണവും മാൽസര്യ ബുദ്ധിയും പരസ്പര സ്നേഹവുമാണ് കലാ-കായിക മത്സരങ്ങളുടെ കാതൽ. എല്ലാ ഫുട്ബോൾ പ്രേമികളുടെയും അകം നിറയെ വരും നാളുകളിൽ നിറഞ്ഞു തുളുമ്പേണ്ടത് ഈ വികാരവും വിചാരവുമാണ്. നമുക്കിനി മനസ്സ് കൊണ്ട് ഖത്തറിലേക്ക് പറക്കാം. അവിടുത്തെ നയന മനോഹര കാഴ്ചകൾ വീട്ടിലിരുന്നോ ബിഗ് സ്ക്രീനിലോ കാണാം. ഖത്തറും കേരളവും സ്വയം ലയിച്ച് ഒന്നാകുന്ന നാളുകളെ വരവേൽക്കാം.
https://www.facebook.com/Malayalivartha


























