കൊവിഡ് വ്യാപനത്തിന്‍റെ മറവില്‍ സ്വകാര്യ കോളേജിന് സുപ്രധാനമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിൽ സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേരളം; വാളയാറില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാൻ സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി
സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേരളം. കൊവിഡ് വ്യാപനത്തിന്‍റെ മറവില്‍ സ്വകാര്യ കോളേജിന് സുപ്രധാനമായ രണ്ട് വ്യവസ്ഥകള്‍ ഒഴിവാക്കി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിലാണ് കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ് ഈ സംഭവം നടന്നത്. അതായത് റോയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്‍റെ കീഴിലുള്ള പാലക്കാട്ട് ചെര്‍പ്പുളശ്ശേരിയിലെ കേരള മെഡിക്കൽ കോളേജിന് എസൻഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു . രണ്ട് സുപ്രധാന വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് ഇങ്ങനെ ചെയ്തത് .
മാത്രമല്ല അടിസ്ഥാന സൗകര്യം സജ്ജമാക്കുന്ന കാര്യത്തിൽ മെഡിക്കൽ കോളേജിന് വീഴ്ച സംഭവിച്ചാൽ അതുമായി ബന്ധപ്പെട്ട സര്‍ക്കാറിന്‍റെ ഉറപ്പ് സംബന്ധിച്ച സുപ്രധാനമായ വ്യവസ്ഥ ഒഴിവാക്കിയിരുന്നതായി സംസ്ഥാനം പറയുകയും ചെയ്തു. വി. എന്‍. പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ആണ് ഹർജി കൊടുത്തത് . വാളയാറില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാൻ സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി. ഈ ഹര്‍ജിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇപ്പോൾ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കോവിഡിന് പിന്നാലെ വന്ന അടിയന്തിര സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് പുതുക്കി നൽകിയതെന്നും സംസ്ഥാനം വ്യക്തമാക്കി . കേരള മെഡിക്കൽ കോളേജിന് പരിശോധന നടത്താതെയാണ് ആരോഗ്യ വകുപ്പ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണം ശക്തമായപ്പോൾ സുപ്രിം കോടതി ഇക്കാര്യത്തില്‍ സർക്കാരിന്‍റെ വിശദീകരണം ആരാഞ്ഞു . ഇതിന് മറുപടിയായാണ് ഇപ്പോള്‍ സംസ്ഥാനം സത്യവാങ്മൂലം സമര്‍പ്പിച്ചത്. സംസ്ഥാന നിയമ വകുപ്പിലെ ജോയിന്‍റ് സെക്രട്ടറിയാണ് സംബന്ധിച്ച് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha