സർക്കാറിനെ തഴഞ്ഞു!കോടതിയെ വെല്ലിവിളിച്ചു!മേയർക്ക് കുരുക്ക്!പൊടിപൊടിച്ച് നിയമനം! മുഖ്യനെ പൂട്ടും! സർക്കാർ നിർദ്ദേശം കാറ്റിൽപറത്തി തിരുവനന്തപുരം നഗരസഭ; വിവാദ നിയമനങ്ങൾക്കായി നടപടികൾ തുടരുന്നു

സർക്കാരിനെ തഴഞ്ഞ് തിരുവനന്തപുരം നഗരസഭ. കോർപറേഷനു കീഴിലെ ആരോഗ്യ സ്ഥാപനങ്ങളിലെ 295 താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു വിടണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഇത് പാലിക്കാതെ തിരുവനന്തപുരം നഗരസഭയുടെ മിന്നൽ നീക്കം. ഡോക്ടർമാർ ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമിക്കുന്നതിനു പാർട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയ കത്ത് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു റിപ്പോർട്ട് ചെയ്യാൻ തദ്ദേശ മന്ത്രി എം.ബി. രാജേഷ് നിർദേശിച്ചത്.
അതേസമയം ആ നിർദ്ദേശം നടപ്പാക്കിയില്ലെന്ന് മാത്രമല്ല, സ്വന്തം നിലക്ക് നിയമനം നടത്താനായി നഗരസഭ നടപടികൾ തുടരുകയാണ് ചെയ്തത് എന്നാണ് റിപ്പോർട്ടുകളിൽ വ്യക്തമാകുന്നത്. മാത്രമല്ല ജനകീയാസൂത്രണ വിഭാഗത്തിൽ നിന്ന് കഴിഞ്ഞ 31ന് വിജ്ഞാപനം ഇറക്കി. കൂടാതെ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16 ആയിരുന്നു. പക്ഷേ ഇതിനിടെയാണ് കത്തു വിവാദമുണ്ടായത്.
എന്നാൽ ഇതിനിടെ 21ന് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവച്ചില്ല. നേരത്തെ 21 മുതൽ 28 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തെ തുടർന്നാണ് നടക്കാതെ പോയത്. തുടർന്ന് അഭിമുഖത്തിനെത്തിയ ഉദ്യോഗാർഥികൾ പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha
























