വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകിയതിന് പിറകിൽ 6000 കോടിയുടെ അഴിമതി ആരോപിച്ച ആളാണ് പിണറായി വിജയൻ; ശബരിമല പ്രക്ഷോഭ സമയത്തും കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിലും പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം ക്രൂരമായി കൈകാര്യം ചെയ്യുകയും കള്ളക്കേസുകൾ എടുക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് വിഴിഞ്ഞത്തിന്റെ കാര്യം വരുമ്പോൾ തീരുമാനം എടുക്കാൻ കഴിയാതെ പോകുന്നതല്ല; നടക്കുന്നത് അഡ്ജസ്റ്റ്മെന്റ് സമരമാണ്; വിമർശനവുമായി സന്ദീപ് ജി

വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകിയതിന് പിറകിൽ 6000 കോടിയുടെ അഴിമതി ആരോപിച്ച ആളാണ് പിണറായി വിജയൻ. ദേശാഭിമാനിയുടെ പഴയ താളുകളിൽ മഷി ഉണങ്ങാതെ ആ ആരോപണങ്ങളെല്ലാം ഇപ്പോഴും കിടക്കുന്നുണ്ട്. വിമർശനവുമായി സന്ദീപ് ജി രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകിയതിന് പിറകിൽ 6000 കോടിയുടെ അഴിമതി ആരോപിച്ച ആളാണ് പിണറായി വിജയൻ . ദേശാഭിമാനിയുടെ പഴയ താളുകളിൽ മഷി ഉണങ്ങാതെ ആ ആരോപണങ്ങളെല്ലാം ഇപ്പോഴും കിടക്കുന്നുണ്ട് . അധികാരത്തിൽ വന്നപ്പോൾ ക്ലിഫ് ഹൗസിൽ കരൺ അദാനിക്ക് റെഡ് കാർപെറ്റ് സ്വീകരണവും നൽകി . തിരുവനന്തപുരം എയർപോർട്ട് അദാനിക്ക് നല്കുന്നതിനെതിരെയും പിണറായി വിജയൻ പരസ്യ നിലപാടെടുത്തു , രഹസ്യമായി അദാനിയുടെ മരുമകൾക്ക് കൺസൾട്ടൻസി കരാറും നൽകി .
ഇപ്പോൾ വിഴിഞ്ഞം സമരത്തിലും മുഖ്യമന്ത്രി നടത്തുന്നത് ഡബിൾ ഗെയിമാണ്. ആയിരക്കണക്കിന് പൊലീസുകാരെ ഹൈക്കോടതി ഉത്തരവ് പാലിക്കാനെന്ന വ്യാജേന നിരത്തി നിർത്തുക , അവർക്ക് യാതൊരു വിധ ഉത്തരവുകളും നൽകാതിരിക്കുക , കലാപകാരികളെ ട്രിഗർ ചെയ്യാൻ വേണ്ടി കുറച്ച് പേരെ തെരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്യുക , എന്നിട്ട് കലാപകാരികൾ പോലീസ് സ്റ്റേഷൻ അക്രമിക്കുമ്പോഴും വാഹനങ്ങൾ തകർക്കുമ്പോഴും പൊലീസുകാരെ കാഴ്ചക്കാരായി നിർത്തുക, സമരക്കാരെ അഴിഞ്ഞാടാൻ വിടുക.
ശബരിമല പ്രക്ഷോഭ സമയത്തും കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിലും പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും അടക്കം ക്രൂരമായി കൈകാര്യം ചെയ്യുകയും കള്ളക്കേസുകൾ എടുക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് വിഴിഞ്ഞത്തിന്റെ കാര്യം വരുമ്പോൾ തീരുമാനം എടുക്കാൻ കഴിയാതെ പോകുന്നതല്ല , നടക്കുന്നത് അഡ്ജസ്റ്റ്മെന്റ് സമരമാണ് എന്നതാണ് യഥാർത്ഥ കാരണം .
https://www.facebook.com/Malayalivartha






















