സർക്കാരിന്റെ ഹർജി നിലനിൽക്കും; .ചാൻസലറുടെ ഉത്തരവിനെ സർക്കാർ ചോദ്യം ചെയ്തത് അത്യപൂർവ്വം; ഗവർണർ ചാൻസിലർ ആയിരിക്കുമ്പോൾ യുജിസി മാനദണ്ഡത്തിന് വിധേയൻ; കെടിയു താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിന്റെ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിച്ച് ഹൈക്കോടതി

കെടിയു താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിന്റെ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരി ക്കുകയാണ്.ഇതുങ്ങിനിടയിൽ നിർണായകമായ പല പരാമർശങ്ങളും ഈ വിഷയത്തിൽ ഹൈക്കോടതി നടത്തി . സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. മാത്രമല്ല സർക്കാരിനെ വിമർശിക്കുകയും ചെയ്തു കോടതി. ചാൻസലറുടെ ഉത്തരവിനെ സർക്കാർ ചോദ്യം ചെയ്തത് അത്യപൂർവ്വം എന്നാണ് കോടതിയുടെ നിരീക്ഷണം.
ഗവർണർ ചാൻസിലർ ആയിരിക്കുമ്പോൾ യുജിസി മാനദണ്ഡത്തിന് വിധേയൻ എന്ന് കോടതി നിരീക്ഷിച്ചു. കേരള സാങ്കേതിക സർവ്വകലാശാല വി സി ആയിരുന്ന ഡോക്ടർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് ഗവർണർ ആസ്ഥാനത്തേക്ക് താൽക്കാലികമായി ഡോക്‌ടർ സിസ തോമസിനെ നിയമിച്ചത്. എന്നാൽ സിസാ തോമസിന്റെ നിയമനത്തിനെതിരെ എസ്എഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു ഇതിനിടയിലാണ് സർക്കാർ ഗവർണറുടെ ഈ ഒരു തീരുമാനത്തിനെതിരെ ഹർജി നൽകിയത് .
അതേസമയം ഗവര്‍ണർ ഹൈക്കോടതിയിൽ വാദിച്ചത് സിസ തോമസിനെ നിയമിച്ചത് സദുദ്ദേശത്തോടെയാണെന്നായിരുന്നു. .എന്നാല്‍ സര്‍ക്കാർ ആരോപിച്ചത് തങ്ങളുടെ അധികാരം മറികടന്ന് ചാന്‍സലറായ ഗവര്‍ണര്‍ നിയമനം നടത്തിയെന്നാണ് . ഇത്തരത്തിലുള്ള വാദ പ്രതിവാദങ്ങളാണ് നടന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് യോഗ്യതയില്ലെന്നും ഗവര്‍ണ്ണറുടെ അഡ്വക്കേറ്റ് വാദിച്ചു.
https://www.facebook.com/Malayalivartha

























