സംസ്ഥാന സർക്കാരിന് തിരിച്ചടി; കെടിയു താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിന് തുടരാം; സർക്കാരിന്റെ ഹർജി തള്ളി ഹൈക്കോടതിയുടെ നിർണായക വിധി; ഗവർണർ ചാൻസിലറായിരിക്കുമ്പോൾ യുജിസി മാനദണ്ഡത്തിന് വിധേയനെന്നും കോടതി നിരീക്ഷണം

കെടിയു താല്‍ക്കാലിക വി.സിയായി ഡോ. സിസ തോമസിനെ ചാൻസിലറായ ഗവർണർ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ ഹർജി നൽകിയിരുന്നു. ഇപ്പോൾ ഇതാ ഈ ഹർജിയിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പറഞ്ഞിരിക്കുകയാണ്.
കെടിയു താല്‍ക്കാലിക വി.സി സ്ഥാനത്ത് ഡോക്ടർ സിസാ തോമസിനെ തുടരാം എന്ന് നിർണായക വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അതായത് സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. നിർണായകമായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഈ വിധി.
സിസാ തോമസിന്റെ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കവെ നിർണായകമായ പല പരാമർശങ്ങളും ഈ വിഷയത്തിൽ നടത്തി , സർക്കാരിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. മാത്രമല്ല സർക്കാരിനെ വിമർശിക്കുകയും ചെയ്തു കോടതി. ചാൻസലറുടെ ഉത്തരവിനെ സർക്കാർ ചോദ്യം ചെയ്തത് അത്യപൂർവ്വം എന്നാണ് കോടതിയുടെ നിരീക്ഷണം.
ഗവർണർ ചാൻസിലർ ആയിരിക്കുമ്പോൾ യുജിസി മാനദണ്ഡത്തിന് വിധേയൻ എന്ന് കോടതി നിരീക്ഷിച്ചു. കേരള സാങ്കേതിക സർവ്വകലാശാല വി സി ആയിരുന്ന ഡോക്ടർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടർന്നാണ് ഗവർണർ ആസ്ഥാനത്തേക്ക് താൽക്കാലികമായി ഡോക്‌ടർ സിസ തോമസിനെ നിയമിച്ചത്.
എന്നാൽ സിസാ തോമസിന്റെ നിയമനത്തിനെതിരെ എസ്എഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു ഇതിനിടയിലാണ് സർക്കാർ ഗവർണറുടെ ഈ ഒരു തീരുമാനത്തിനെതിരെ ഹർജി നൽകിയത് .
https://www.facebook.com/Malayalivartha
























