Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഹണി ട്രാപ്പ് കേസിൽ തങ്ങളെ കുടുക്കിയത്: കൂട്ടികൊണ്ട് പോയത് ഓണം ഷൂട്ടിനെന്ന പേരിൽ; ഒഴിഞ്ഞ കാടിന് നടുവിൽ ഉള്ള വീട്ടിലേയ്ക്ക് ദേവൂനെയും, ഗോകുലിനെ മറ്റൊരു സ്ഥലത്തേയ്ക്കും എത്തിച്ചു; ലൊക്കേഷൻ വീഡിയോ ഷെയർ ചെയ്തതിന് ആൽവിൻ മുഖത്തടിച്ച ശേഷം മുഖം മൂടി ധരിപ്പിച്ച് ദേവൂനെ മറ്റൊരു വീട്ടിൽ എത്തിച്ചു: മുറിയിൽ കണ്ടപാടെ അയാൾ കടന്ന് പിടിക്കാൻ ശ്രമിച്ചു- അന്ന് സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തി ദമ്പതികൾ...

12 DECEMBER 2022 01:55 PM IST
മലയാളി വാര്‍ത്ത

ഹണി ട്രാപ്പ് കേസിൽ തങ്ങളെ കുടുക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി ഫീനിക്സ് കപ്പിൾസ് രംഗത്ത്. തങ്ങളുടെ കുടുംബത്തിലെ കുട്ടിയെ വരെ ആളുകൾ പലതും പറയുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ദേവുവും ഗോകുലും സംഭവിച്ചതെന്താണെന്ന് തുറന്ന് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് തങ്ങൾ കേസ് കൊടുത്തിട്ടുണ്ടെന്നും ദമ്പതികൾ പറയുന്നു. ഒരു ഫേസ്ബുക്ക് പേജ് ഗ്രൂപ്പിന്റെ അഭിമുഖത്തിലാണ് ദമ്പതികൾ സംഭവിച്ചത് എന്താണെന്ന് വിവരിക്കുന്നത്. ഓണം ഷൂട്ടിനെന്ന പേരിൽ കൊണ്ട് പോയാണ് തങ്ങളെ കുടുക്കിയത്.

ഞങ്ങളെ അറിയുന്നവരൊക്കെ ഇപ്പോഴും കൂടെയുണ്ട്. ആരാണ് കുടുക്കിയതെന്നാണ് അവരൊക്കെ ചോദിച്ചത്. അതിൽ സന്തോഷമുണ്ട്. പക്ഷേ മറ്റുള്ളവർ ഒന്നും ആലോചിക്കാതെ കുറ്റം പറയുകയാണ്. ഒരു നാൽപ്പതിനായിരം രൂപയ്ക്ക് വേണ്ടി ഞങ്ങൾക്ക് ഹണി ട്രാപ്പ് ചെയ്യേണ്ട കാര്യമുണ്ടോ? ഞാൻ വേറൊരുത്തന്‍റെ കൂടെ പോയി എന്നൊക്കെയാണ് പറയുന്നതെന്നാണ് ദേവു അഭിമുഖത്തിൽ പറയുന്നത്. എറണാകുളത്ത് താമസിച്ചിരുന്ന തങ്ങളുടെ ഫ്ലാറ്റിലേക്ക് എത്തിയ ആൽവിൻ എന്ന വ്യക്തിയാണ് ഈ കേസിൽ കുടുക്കിയതെന്നാണ് ദമ്പതികൾ പറയുന്നത്.

ഫ്ലാറ്റ് വാങ്ങനെത്തിയ ഇയാൾ ക്യാമറാമാനാണെന്നാണ് പറഞ്ഞത്. ഫോണിൽ റീൽസ് എടുത്തിരുന്ന ഞങ്ങളോട് ക്യാമറയിൽ ഷൂട്ട് ചെയ്ത് തരാമെന്ന് പറഞ്ഞാണ് പരിചയപ്പെടുന്നത്. നാളുകൾ കഴിഞ്ഞപ്പോൾ തങ്ങൾ അടുത്ത സുഹത്തുക്കളായി അനിയനെ പോലെയാണ് ആൽവിനെ കണ്ടിരുന്നതെന്നും ദേവുവും ഗോകുലും പറയുന്നു. തങ്ങളുടെ പല വീഡിയോയും അയാളാണ് എടുത്തിരുന്നത്. പലതിലും അദ്ദേഹവുമുണ്ട്. തങ്ങളുടെ വണ്ടി ഓടിച്ചിരുന്നതും അയാളാണ്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന തന്നോട് സുഹൃത്തിന് പാലക്കാട് ഒരു വീട് എടുത്ത് കൊടുക്കണമെന്ന് ആൽവിൻ ആവശ്യപ്പെടുകയായിരുന്നെന്ന് ഗോകുൽ പറയുന്നു. സിദ്ധാർഥ് എന്നാണ് സുഹൃത്തിന്‍റെ പേര് പറഞ്ഞത്. എന്നാൽ അറസ്റ്റിലായപ്പോഴാണ് അയാളുടെ പേര് ശരത്താണെന്ന് വ്യക്തമാകുന്നത്. താൻ ബിസിനസിന് പോകുമ്പോൾ ദേവുവിനെ കൂട്ടാറില്ല. എന്നാൽ പാലക്കാട് പോകുമ്പോൾ ദേവുവിനെ കൂട്ടാൻ അയാളാണ് പദ്ധതി ഇടുന്നത്. ഓണവുമായി ബന്ധപ്പെട്ട റീൽസ് പാലക്കാട് നിന്ന് ഷൂട്ട് ചെയ്യാമെന്നാണ് ആൽവിൻ പറഞ്ഞത് ഇതനുസരിച്ചാണ് ദേവുവിനെയും കൂടെ കൂട്ടുന്നതെന്നും ഗോകുൽ പറയുന്നു.

കൽപ്പാത്തിയിൽ നിന്ന് ഓണത്തിന്‍റെ ഷൂട്ട് ചെയ്യാമെന്നാണ് പറഞ്ഞത്. നിങ്ങളുടെ വണ്ടി എടുക്കണ്ട ശരത്തിന്‍റെ വണ്ടിയിൽ പോയ്ക്കോളു. എന്‍റെ അടുത്ത സുഹത്താണെന്ന് ആൽവിൻ പറഞ്ഞു. പിറ്റേന്ന് താൻ വന്ന് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞാണ് ഞങ്ങളെ അയക്കുന്നത്. ഷൂട്ടിന് വേണ്ട വസ്ത്രങ്ങളുമായാണ് ഞങ്ങൾ പാലക്കാടേക്ക് പോയത് പോലീസ് പിടിക്കുമ്പോഴും ഇതെല്ലാം തങ്ങളുടെ കൈയ്യിലുണ്ടായിരുന്നു.

ഒഴിഞ്ഞ കാടിന് നടുവിലായിരുന്നു എന്നെ ആദ്യം കൊണ്ട് പോയ വീടെന്ന് ദേവു പറയുന്നു. ഗോകുലിനെ വേറെ സ്ഥലത്തേക്കാണ് കൊണ്ട് പോയത്. പിറ്റേന്ന് ഭക്ഷണം കൊണ്ട് വന്നപ്പോൾ ഗോകുലിനെ കാണമെന്ന് പറഞ്ഞു. അപ്പോൾ ഫോൺ തന്ന് വിളിക്കാൻ അനുവാദം നൽകി. വിളിച്ചപ്പോൾ കണക്ട് ആയില്ല. ഉടനെ ഞാൻ ലൊക്കേഷനും വീഡിയോയും ഗോകുലിന് അയച്ചു. ഇത് കണ്ട് കയറി വന്ന ശരത്ത് എന്‍റെ മുഖത്തടിച്ചു. ഞങ്ങളുടെ കാര്യങ്ങൾ തകർക്കാൻ ശ്രമിക്കുവാണോ എന്ന് ചോദിച്ചാണ് തല്ലിയത്. പിന്നീട് അര മണിക്കൂറിന് ശേഷം വന്ന് എന്നെ പിടിച്ച് വലിച്ച് വാഹനത്തിൽ കയറ്റി വേറെ ഒരു വീട്ടിലേക്ക് കൊണ്ട് വന്നു. ആ വീട്ടിൽ നിറയെ ആണുങ്ങളുണ്ടായിരുന്നു. ഇവരെന്നെ എന്തെങ്കിലും ചെയ്യുമോയെന്ന് ഭയന്നിരുന്നു. പക്ഷേ ഒന്നും ചെയ്തില്ല. ഒരു മുറിയിൽ പൂട്ടിയിട്ടു.

 

രണ്ട് മൂന്ന് ദിവസത്തേക്ക് വെള്ളം മാത്രമാണ് തന്നത്. മൂന്ന് ദിവസം കഴിഞ്ഞപ്പോ വന്ന് ഫോൺ തന്ന് ഗോകുൽ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ആൽവിനും ആ സമയത്ത് ഉണ്ടായിരുന്നു. ഉടൻ തന്നെ നീ ഞങ്ങളെ പെടുത്തിയോ എന്ന് ആൽവിനോട് ചോദിച്ചു. പിന്നെ എനിക്ക് ഫോൺ തന്നിട്ടില്ല. പിന്നെ ഗോകുലിനെ കാണുന്നതും പോലീസ് പിടിക്കുന്ന അന്നാണ്. പുറത്ത് എന്താണ് നടക്കുന്നതെന്ന് ഒന്നും അറിഞ്ഞില്ല. പിന്നെ ഭർത്താവിനടുത്തേക്ക് എന്ന് പറഞ്ഞു എന്നെയും കൂട്ടി വേറെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയും കുറച്ച് ആണുങ്ങൾ ഉണ്ടായിരുന്നു. എല്ലാവരും മുഖംമൂടി ഇട്ടിരുന്നു. തുടർന്ന് ഒരാളെ വിളിച്ച് വീട്ടിലേക്ക് വരാൻ പറയാൻ പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. അന്ന് അത് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ആരെ, എന്തിന് എന്നൊന്നും പറഞ്ഞില്ല.

 

പിന്നെ ഞാൻ ഒരിടത്ത് ഇരിക്കുമ്പോൾ അയാൾ എനിക്ക് നേരെ വെടിയുതിർത്തു. ആ സമയത്താണ് അയാളുടെ കൈയ്യിൽ തോക്കുണ്ടെന്ന് ഞാൻ അറിയുന്നത്. പിന്നെ ഫോൺ തന്ന് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാൻ വിളിച്ചു. അപ്പോ അയാൾ നീ എവിടാണെന്നാണ് ചോദിച്ചത്. പിന്നീട് ഇന്ന സ്ഥലത്തേക്ക് വരാൻ പറയാൻ പറഞ്ഞു. ഇതിനിടയിൽ ശരത്ത് പറഞ്ഞത് കേട്ടില്ലെങ്കൽ നിന്‍റെ വീഡിയോ എടുത്ത് എല്ലാവരിലേക്കും എത്തിക്കുമെന്ന് ആൽവിൻ പറഞ്ഞിരുന്നു.

പിന്നീട് അയാൾക്ക് ഇവർ തന്നെ ലൊക്കേഷൻ അയച്ച് കൊടുത്തു. അയാൾ വീട്ടിലേക്ക് വരുമ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. പരിചയമുള്ള ഒരു പെണ്ണിനോട് ഒരു പുരുഷൻ എങ്ങനെയാണോ സംസാരിക്കുന്നത് അത് പോലെയാണ് അയാൾ സംസാരിച്ചത്. പിന്നെ ദേഹത്ത് പിടിക്കാൻ വന്നപ്പോൾ ഞാൻ ബഹളം വെച്ചു. ആ സമയത്ത് അയാളും പേടിച്ച് പോയി. അയാൾ വരുമ്പോൾ മാറി നിന്ന മറ്റുള്ളവരൊക്കെ ഈ സമയം കയറിവന്നു. അനാവശ്യ കാര്യം നടക്കുന്ന സ്ഥലത്ത് എന്ന പോലെ അവർ ചോദ്യം ചെയ്തു. അയാൾക്ക് അവരെ അറിയില്ലായിരുന്നു. ആ മനുഷ്യനെയും അവർ ഉപദ്രവിച്ചു. തുടർന്ന് ഫോണിൽ വീഡിയോ എടുത്തു ആ സമയത്ത് ഞാൻ പുറത്ത് നിൽക്കുവാണ്. പിന്നീട് ഞാൻ അപ്പുറം ഇരുന്ന് കരയുന്ന വീഡിയോയും എടുത്തു. പക്ഷേ അയാൾക്കൊപ്പം നഗ്ന വീഡിയോ എടുത്തെന്നായിരുന്നു വാർത്ത. വെറും 15 മിനിറ്റാണ് ആ മനുഷ്യനെ ആകെ കാണുന്നത്.

പിറ്റേന്ന് വണ്ടിയിൽ കയറ്റി എറണാകുളത്തെ ഫ്ലാറ്റിനടുത്തേക്ക് കൊണ്ടുവന്നു. ഇവിടെ ഇറക്കുമെന്ന് കരുതിയെങ്കിലും മറ്റൊരു വണ്ടിയിൽ കയറ്റി എറണാകുളത്ത് തന്നെ വേറെ ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി. ആ റൂമിലും ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിദ്ധാർഥ് വന്നിട്ടാണ് പോലീസ് വരുമെന്നും ഗോകുലിനെ വിളിക്കാനും പറഞ്ഞത്. അപ്പോഴും എന്താണ് സംഭവിച്ചത് അറിയില്ലായിരുന്നു. ഗോകുലിനെ വിളിച്ച് വരാൻ പറഞ്ഞ് ലൊക്കേഷൻ അയച്ചു.

ഗോകുൽ എത്തുമ്പോഴേക്കും ഒരു സ്ത്രീയും അഞ്ചാറ് പേരു സ്ഥലത്തെത്തി. ആ സ്ത്രീ വന്ന ഉടൻ എന്നെ അടിച്ചു. ഇന്നലെ എന്തിനാണ് പാലക്കാട് പോയതെന്ന് ചോദിച്ചായിരുന്നു തല്ലിയത്. പിന്നീട് വാഹനത്തിലേക്ക് കൊണ്ടുപോയി. ഒപ്പമുള്ളവരെ വിലങ്ങ് വച്ചപ്പോഴാണ് പോലീസാണെന്ന് അറിഞ്ഞതെന്നും ദേവു പറയുന്നു. സംഘത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പാലക്കാട് കമ്മീഷണർക്കും പരാതി കൊടുത്തിട്ടുണ്ടെന്ന് ദമ്പതികൾ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (1 hour ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (1 hour ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (1 hour ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (1 hour ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (1 hour ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (1 hour ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (2 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (3 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (4 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (4 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (4 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (4 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (4 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (4 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (4 hours ago)

Malayali Vartha Recommends