യൂണിഫോം എന്ത് വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം; മിക്സസ് സ്കൂളിന്റെ കാര്യത്തിൽ സ്കൂളുകൾക്ക് തീരുമാനം എടുക്കാം; ക്സഡ് ബെഞ്ച് ആലോചനയിൽ ഇല്ല; സ്കൂൾ സമയമാറ്റത്തിൽ നിന്നും പിന്മാറി സർക്കാർ

നിർണ്ണായകമായ ഒരു തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറിരിക്കുകയാണ്. അതായത് സ്കൂളുകളുടെ സമയമാറ്റം എന്നൊരു ആലോചന സർക്കാരിന് ഉണ്ടായിരുന്നു. സ്കൂൾ സമയമാറ്റത്തിൽ നിന്നും സർക്കാർ പിന്മാറിയിരിക്കുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. അത്തരത്തിലൊരു പരിഷ്കരണം വേണ്ട എന്ന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ നടപടി തന്നെ തുടരുമെന്ന് മന്ത്രി വീ ശിവൻകുട്ടി അറിയിച്ചു. യൂണിഫോം എന്ത് വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം എന്നാണ് ഇപ്പോഴത്തെ തീരുമാനം.
മിക്സസ് സ്കൂളിന്റെ കാര്യത്തിൽ സ്കൂളുകൾക്ക് തീരുമാനം എടുക്കാം മിക്സഡ് ബെഞ്ച് ആലോചനയിൽ ഇല്ലെന്നും മന്ത്രി ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അറിയിച്ചു. എന്തായാലും നിർണായകമായ ഒരു തീരുമാനം തന്നെയാണ് സർക്കാർ എടുത്തിരിക്കുന്നത് ആ ഒരു പരിഷ്കരണത്തിൽ നിന്നും സർക്കാർ പിന്മാറിയിരിക്കുന്നു എന്ന് ഏറ്റവും പുതിയ വിവരം തന്നെയാണ് ഇപ്പോൾ പുറത്തു വരുന്നത്.
അതേസമയം സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തന സമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത് വന്നിരുന്നു. സ്കൂളുകളുടെ സമയ മാറ്റം മതവിദ്യാഭ്യാസം ഇല്ലാതാക്കുമെന്നായിരുന്നു ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത് . ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്കൂൾ പഠന സമയക്രമത്തിൽ ഉൾപ്പടെ മാറ്റത്തിന് ശുപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ട് നേരത്തെ സര്‍ക്കാരിന് സമർപ്പിച്ചിരുന്നു എന്നതാണ് ശ്രദ്ദേയമായ മറ്റൊരു കാര്യം .
സ്കൂളുകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തത് . പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ സ്കൂൾ സമയ മാറ്റ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha



























