സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കൊപ്പമുള്ള സെൽഫി സഹപ്രവർത്തകർ ഫോണിൽ സ്റ്റാറ്റസ് ആക്കിയതിനെ ചൊല്ലി വാക്ക് തർക്കം: ഭീഷണിയ്ക്ക് പിന്നാലെ ടൗണിൽ എത്തി മാരകായുധങ്ങളുമായി ആക്രമണം...
ഒരു സെൽഫി സ്റ്റാറ്റസ് കാരണം അരങ്ങേറിയത് കൂട്ടത്തല്ല്. പെണ്‍കുട്ടി ഉള്‍പ്പെട്ട ഗ്രൂപ്പ് ഫോട്ടോ സമൂഹമാധ്യമത്തില്‍ സ്റ്റാറ്റസ് ഇട്ടതിന്റെ പേരിലാണ് ടൗണിൽ സംഘർഷം നടന്നത്. സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കൊപ്പമുള്ള സെൽഫി സഹ പ്രവർത്തകൻ മൊബൈലിൽ സ്റ്റാറ്റസ് ഇട്ടതിനെ ചൊല്ലിയുള്ള തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
സ്റ്റാറ്റസ് ഇട്ടവരെ മര്‍ദിച്ച മൂന്ന് യുവാക്കളെ മാരകായുധങ്ങളുമായി പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അടിമാലി മച്ചിപ്ലാവ് വരകുകാലായില്‍ അനുരാഗ് (27), വാളറ മുടവംമറ്റത്തില്‍ രജിത്ത് (31), വാളറ കാറ്റാട്ടുകുടിയില്‍ അരുണ്‍ (28) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി അടിമാലി ടൗണില്‍നിന്നു പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ ഉണ്ട്. കേസില്‍ രണ്ട് പേരെക്കൂടി പിടികൂടുവാനുണ്ട്. ഇവർ പോലീസിനെ കണ്ട് സംഭവസ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.
രണ്ട് ഇരുമ്പ് പൈപ്പ്, മൂന്നടി നീളമുള്ള ഇരുമ്പ് വാള്‍, ഇരുമ്പ് ബേസ്‌ബോള്‍ ബാറ്റ്, ഇരുവശത്തും ഇരുമ്പുദണ്ഡുകള്‍ പിടിപ്പിച്ച വലിയ കേബിള്‍ കഷണങ്ങള്‍ എന്നിവയാണ് വാഹനത്തില്‍നിന്നു പിടികൂടിയത്. ഒന്നാം പ്രതിയായ അനുരാഗിന്റെ സഹോദരന്റെ സുഹൃത്താണ് പെൺകുട്ടി. പെൺ കുട്ടിയ്‌ക്കൊപ്പം ജോലിചെയ്തിരുന്ന രണ്ട് പേര്‍ സെൽഫി ചിത്രം സ്റ്റാറ്റസ് ആക്കി ഇട്ടിരുന്നു. ഇത് നീക്കുവാന്‍ അനുരാഗ് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ഏതാനും ദിവസങ്ങളായി ഇരുകൂട്ടരും ഫോണില്‍ വാക്കേറ്റം ഉണ്ടായിരുന്നു. എന്നാല്‍ പ്രശ്നം തീര്‍ന്നില്ല.
ഇതോടെ ഇവരെ ആക്രമിക്കുവാന്‍ ആയുധങ്ങളുമായി പ്രതികള്‍ ചൊവ്വാഴ്ച അടിമാലി ടൗണില്‍ എത്തി. ഇരുകൂട്ടരും തമ്മില്‍ ടൗണില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ സ്റ്റാറ്റസ് ഇട്ട രണ്ട് പേര്‍ക്ക് പരിക്കേറ്റു. ടൗണിലെ സംഘട്ടനം അറിഞ്ഞ് പോലീസ് എത്തി മൂന്ന് പ്രതികളേയും പിടികൂടി. വാഹനം പരിശോധിച്ചപ്പോഴാണ് ആയുധങ്ങള്‍ കണ്ടത്. അഭിഷേകിനെ ഫോണിൽ വിളിച്ച് അനുരാഗ് നിരന്തരം ഭീഷണി മുഴക്കുകയായിരുന്നു.
ഭീഷണി ഉണ്ടായതോടെ അഭിഷേക് തന്റെ സുഹൃത്തായ വിശ്വജിത്തിനോട് വിവരം പറഞ്ഞു. അനുരാഗുമായി വിശ്വജിത് അനുരഞ്ജന ചർച്ച നടത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതോടെ ചൊവ്വാഴ്ച രാത്രി ഏഴരയോടെ അനുരാഗും സംഘവും കാറിൽ മാരകായുധങ്ങളുമായി എത്തി ടൗണിൽ വച്ച് വിശ്വജിത്തിനെ ലക്ഷ്യം വച്ച് ആക്രമിക്കുകയായിരുന്നു. എസ്.ഐ. കെ.എം. സന്തോഷ്, ജൂനിയര്‍ എസ്.ഐ. പ്രസോബ്, ജിബി, പി.എസ്. ദീപു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
https://www.facebook.com/Malayalivartha