ഗവർണർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ഒളിയമ്പുമായി ജയരാജന്‍! സർക്കാരിന് മുട്ടിടിക്കും! ഇനി നിർണ്ണായക മണിക്കൂറുകൾ! ഗവർണറും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും തമ്മിൽ എന്താണ് ബന്ധം എന്ന ചോദ്യം ഉയർന്ന് വരുന്നു: ജയരാജന്‍
കേരള ഗവർണറും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും തമ്മിൽ എന്താണ് ബന്ധം എന്ന ചോദ്യവുമായി സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. ഇരുവരും തമ്മിൽ എന്താണ് ബന്ധം എന്ന ചോദ്യം ഉയർന്നുവരികയാണെന്നാണ് എം വി ജയരാജന്‍ പരോക്ഷമായി ചോദിച്ചത്.
അതേസമയം കേരള സാങ്കേതിക സർവ്വകലാശാല വി.സി. നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തപ്പോഴാണ് 'ദേവൻ രാമചന്ദ്രൻ നിയമം' വീണ്ടും ചർച്ചചെയ്യേണ്ടിവരുന്നതെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ....
'ദേവൻ രാമചന്ദ്രൻനിയമ'ത്തെക്കുറിച്ച് വീണ്ടും, ഗവർണറും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും തമ്മിൽ എന്താണ് ബന്ധം എന്ന ചോദ്യം ഉയർന്നുവരികയാണ്. കേരള സാങ്കേതിക സർവ്വകലാശാല വി.സി. നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തപ്പോഴാണ് 'ദേവൻ രാമചന്ദ്രൻ നിയമം' വീണ്ടും ചർച്ചചെയ്യേണ്ടിവരുന്നത്. 2018ലെ യുജിസി ചട്ടത്തിലും കേരള നിയമസഭ പാസ്സാക്കിയ നിയമത്തിലും സാങ്കേതിക സർവ്വകലാശാല വി.സി. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ നിയമിക്കാനുള്ള വ്യവസ്ഥയില്ല.
അപ്പോൾ ഏത് നിയമമനുസരിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി എന്ന ചോദ്യം ഡിസംബർ 9ന് ഇതെഴുതുന്നയാൾ ഉയർത്തിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്ന വ്യക്തിയുടെ നിയമത്തിന് നിയമബോധമുള്ള ഡിവിഷൻ ബെഞ്ച് വിലകല്പിച്ചില്ലെന്നത് സ്വാഗതാർഹമാണ്. സെർച്ച് കമ്മിറ്റിയെ സംബന്ധിച്ച് കേന്ദ്രചട്ടത്തിലും സംസ്ഥാന നിയമത്തിലും അപാകതയുണ്ടായാൽ സംസ്ഥാന നിയമസഭയാണ് നിയമനിർമാണം നടത്തേണ്ടത്. അല്ലാതെ ജസ്റ്റിസുമല്ല ഗവർണറുമല്ല. ഹൈക്കോടതി ജസ്റ്റിസിനോ ഗവർണർക്കോ ഭരണഘടനാ അധികാരം നൽകിയിട്ടില്ല. രണ്ടുപേരും ഭരണഘടന വ്യവസ്ഥയനുസരിച്ച് നിയമിക്കപ്പെട്ടവരാണ്, തെരഞ്ഞെടുക്കപ്പെട്ടവരല്ല. ഇക്കാര്യം ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ രണ്ടുകൂട്ടരും ഓർക്കുന്നത് നന്നെന്ന് എം.വി. ജയരാജൻ പറഞ്ഞു.
https://www.facebook.com/Malayalivartha