പോക്സോ കേസ് പ്രതിയായ 27കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് സിഐ ഇരയാക്കിയതിന് കൂടുതൽ തെളിവുകൾ പുറത്ത്; സഹോദരനുമായി യുവാവ് വീഡിയോ കോൾ ചെയ്യുന്നതിനിടെ സിഐ ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ക്വാർട്ടേഴ്സിലേക്ക് വരുമ്പോൾ ഒരു വസ്ത്രം കൂടി അധികം കരുതാൻ ആവശ്യപ്പെട്ടു; സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കാൻ വിസമ്മതിച്ചതോടെ പുറത്തിറങ്ങാത്ത വിധം അകത്താക്കുമെന്ന് ഭീഷണി: ബലപ്രയോഗത്തിലൂടെയും പീഡന ശ്രമം....
പോക്സോ കേസിൽ പ്രതിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. സിഐ ജയസനിൽ യുവാവിനെ ക്വാർട്ടേഴ്സിലെത്തിച്ചവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. വിദേശത്തുള്ള സഹോദരനുമായി യുവാവ് വീഡിയോ കോൾ ചെയ്യുന്നതിനിടയിൽ യുവാവിന്റെ കവിളിൽ സിഐ ചുംബിക്കുന്നതും കാണാം.
ഇതോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിൽ കൊണ്ടു പോയില്ലെന്ന കാര്യം വ്യക്തമാണ്. പോക്സോ കേസ് പ്രതിയായ 27കാരനെ സി.ഐ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. പോക്സോ കേസ് ഒതുക്കാൻ ജയസനിൽ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണം ഉണ്ട്. നിലവില്‍ ഇയാള്‍ സസ്പെന്‍ഷനിലാണ്
പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നത്രെ. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു. പ്രതി ബന്ധുക്കളെ പീഡന വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ പരാതി നൽകുകയായിരുന്നു. പീഡനം പുറത്തു വരാതിരിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമായി പോക്‌സോ കേസിൽ മൂന്നു ദിവസത്തിനുള്ളിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു റൂറൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചു. തുടർന്ന് കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. പീഡന പരാതിയിൽ ഇന്നലെ പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പോക്‌സോ കേസ് ഒതുക്കാൻ 1,35,000 രൂപ സിഐ ജയ്‌സൽ കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. കൈക്കൂലി നൽകാത്തതിൽ വ്യാജ കേസെടുത്തതിനായിരുന്നു ഇയാളെ മുൻപ് സസ്‌പെൻഡ് ചെയ്തത്. വിദേശത്തു നിന്നെത്തി ആറു മണിക്കൂറോളം സ്റ്റേഷനിൽ ഹാജരാകുന്നത് വൈകിപ്പിച്ചുവെന്ന് യുവാവ് പറയുന്നു. അവിടെ എത്തിയ തന്നെ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചു. ക്വാർട്ടേഴ്സിലേക്ക് വരുമ്പോൾ ഒരു വസ്ത്രം കൂടി അധികം കരുതാൻ ആവശ്യപ്പെട്ടു.
അവിടെ എത്തിയ തന്നോട് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ഭീഷണിപ്പെടുത്തി. വിസമ്മതിച്ചതോടെ വഴങ്ങിയില്ലെങ്കിൽ കേസിൽ പുറത്തിറങ്ങാത്ത വിധം അകത്താക്കുമെന്ന് ഭീഷണി. മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോലും അനുവദിച്ചില്ല. പിന്നീട് ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചു. കസ്റ്റഡിയിലെടുത്തത് മറ്റൊരിടത്തു നിന്നാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തിയെന്നും യുവാവ് പറയുന്നു.
https://www.facebook.com/Malayalivartha