ഗവര്‍ണറുമായി നേർക്കുനേർ ഏറ്റുമുട്ടാനുറച്ച് സര്‍ക്കാരിന്റെ പടപ്പുറപ്പാട്... വിരുന്ന് മാത്രമല്ല സകലതും അട്ടിമറിച്ചു

പുതിയ വർഷം ചേരുന്ന ആദ്യ സമ്മേളനം വിളിച്ചു കൂട്ടുമ്പോൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം നിലനിൽക്കുന്നത്. എന്നാൽ സമ്മേളനം പിരിഞ്ഞെങ്കിലും അനിശ്ചിതമായി പിരിഞ്ഞതായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ അടുത്ത മാസം ചേരുന്ന സമ്മേളനം ഇടവേളയ്ക്ക് ശേഷം ഈ സമ്മേളനത്തിന്റെ തുടർച്ചയായാണ് പരിഗണിക്കുക.
സഭ അനിശ്ചിത കാലത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചിരുന്നു. എന്നാൽ 15ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം തുടരാമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. ജനുവരിയിൽ ആയിരിക്കും സഭ തുടരുക. ഇതിൽ നയപ്രഖ്യാപനം നീട്ടിവെച്ചുകൊണ്ട് ബജറ്റ് അവതരിപ്പിക്കും. തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താനാവില്ല. വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.
അങ്ങനെയാണെങ്കിൽ സഭ അവസാനിക്കുന്ന വേളയിലായിരിക്കും നയ പ്രഖ്യാപനം നടത്തുക. എന്നാൽ ഇതിലൂടെ തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താനാവില്ല. വരുന്ന വർഷത്തിൽ എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.
ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കിയ ഒരു സാഹചര്യം കൂടിയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ല് നിയമസഭയിൽ ചർച്ചയ്ക്ക് എടുത്തപ്പോൾ പ്രതിപക്ഷം വീണ്ടും മാറ്റം നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ച മാറ്റങ്ങളോടെയാണ് ബില്ല് സഭയിൽ എത്തിയത്.
എന്നാൽ പ്രതിപക്ഷ നേതാവ് ഇന്നലെ നിർദ്ദേശിച്ച മാറ്റങ്ങൾ ഭാഗികമായി സർക്കാർ അംഗീകരിച്ചു. പക്ഷെ വിരമിച്ച ജഡ്ജി ചാൻസലറാകണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം സർക്കാർ നിരാകരിച്ചതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയ കാഴ്ചയാണ് ഉണ്ടായത്. പിന്നീട് ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബില്ല് പാസാക്കി. തുടർന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
https://www.facebook.com/Malayalivartha






















