രൺജീത് ശ്രീനിവാസൻ കൊലപാതകം: പ്രതികളെ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശം; വിചാരണ നീട്ടാൻ അഭിഭാഷകനെ നിയമിക്കാതെ പ്രതികൾ; താൽക്കാലിക അഭിഭാഷകനെ നൽകി കോടതി വാദം പൂർത്തിയാക്കി

ആലപ്പുഴയിലെ ഒ ബി സി മോർച്ച നേതാവ് രൺജിത്ത് ശ്രീനിവാസൻ കൊലപാതക കേസ് വിചാരണ നടപടികൾക്കായി ഇന്ന് വീണ്ടും കോടതി പരിഗണിക്കും. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നിലാണ് കേസ് പരിഗണിക്കുക.
കേസിലെ കുറ്റപത്രത്തിന്മേൽ ഇരു ഭാഗത്തിന്റെയും വാദം പൂർത്തിയാക്കിയ കോടതി, കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. കേസിന്റെ തുടക്കം മുതലേ അഭിഭാഷകനെ നിയമിക്കാതെ വിചാരണ നീട്ടി കൊണ്ടുപോകാനാണ് പ്രതികൾ ശ്രമിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും അഭിഭാഷകനെ ഹാജരാക്കിയിരുന്നില്ല. ലീഗൽ സർവീസ് അതോററ്റിയിൽ നിന്നും താൽക്കാലിക അഭിഭാഷകനെ കോടതി പ്രതികൾക്കായി നൽകിയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. മൂന്ന് ജയിലുകളിലായി തടവിൽ കഴിയുന്ന 15 എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രതികളേയും കോടതിയിൽ നേരിട്ട് ഹാജരാക്കും. പ്രതികളെ ഇന്ന് ഹാജരാക്കാൻ കോടതി ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.
ഹാജരാക്കേണ്ട പ്രതികൾ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് കിഴക്കേങ്കു മാമസ്ജിദിന് തെക്കുവശം വടക്കേച്ചിറപ്പുറം വീട്ടിൽ അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ട് വാടയ്‌ക്കൽ വീട്ടിൽ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് ഹൗസിൽ മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലിൽ വീട്ടിൽ അബ്ദുൽ കലാം, മണ്ണഞ്ചേരി അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം വീട്ടിൽ സറഫുദ്ദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ വീട്ടിൽ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്‌ശ്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലയ്‌ക്കൽ വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണക്കൂർ അമ്പലത്തിന് തെക്കുവശം കണ്ണറുകാട് വീട്ടിൽ നസീർ, മണ്ണഞ്ചേരി ചാവടിയിൽ വീട്ടിൽ സക്കീർ ഹുസൈൻ, മണ്ണഞ്ചേരി തെക്കേ വെളിയിൽ പൂവത്തിൽ ഷാജി, മുല്ലക്കൽ നുറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണ്.
https://www.facebook.com/Malayalivartha


























