ഭര്‍ത്താവ് വീടുവിട്ടുപോയതോടെ വളരെ കഷ്ടപ്പെട്ടാണ് വീട്ടുജോലികള്‍ ചെയ്തും കെയര്‍ടേക്കറായി ജോലി നോക്കിയുമാണ് സിന്ധു മകളെ വളര്‍ത്തിയതും വിവാഹം കഴിപ്പിച്ച് അയച്ചതും....രാജേഷ് തന്നെ പിന്തുടരുന്നുവെന്ന് ജീവന്‍ പോകുന്നതിന് തൊട്ടുമുമ്പും സഹോദരിയെ വിളിച്ചിരുന്നു....വെട്ടേറ്റിട്ടും വീണ്ടും വെട്ടി..... നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍

ഭര്‍ത്താവ് വീടുവിട്ടുപോയതോടെ വളരെ കഷ്ടപ്പെട്ടാണ് വീട്ടുജോലികള്‍ ചെയ്തും കെയര്‍ടേക്കറായി ജോലി നോക്കിയുമാണ് സിന്ധു മകളെ വളര്‍ത്തിയതും വിവാഹം കഴിപ്പിച്ച് അയച്ചതും....രാജേഷ് തന്നെ പിന്തുടരുന്നുവെന്ന് ജീവന്‍ പോകുന്നതിന് തൊട്ടുമുമ്പും സഹോദരിയെ വിളിച്ചിരുന്നു....വെട്ടേറ്റിട്ടും വീണ്ടും വെട്ടി..... നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍.
ബസിലിരിക്കുന്ന തന്നെ പാലോടു നിന്ന് രാജേഷ് കൈകാണിച്ചുവെന്നും നന്ദിയോടു വരെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നുവെന്നും സിന്ധു സഹോദരിയെ ഫോണില്‍ വിളിച്ചുപറഞ്ഞിട്ടുണ്ടായിരുന്നു. വെട്ടേല്‍ക്കുന്നതിനു തൊട്ടുമുന്‍പും സിന്ധു സഹോദരിയെ വിളിച്ചിരുന്നു.
അയല്‍ക്കാരും ബാല്യകാല സുഹൃത്തുക്കളുമായിരുന്നു സിന്ധുവും രാജേഷും . സിന്ധുവിന്റെ കുടുംബവീട് രാജേഷും കുടുംബവും താമസിച്ചിരുന്ന ക്വാട്ടേഴ്‌സിനു സമീപം പൊന്‍കുഴിയിലായിരുന്നു്. പിന്നീട് സിന്ധു നന്ദിയോട് പയറ്റടിയിലേക്കു താമസം മാറി.
സിന്ധുവിന്റെ വിവാഹം കഴിഞ്ഞ് ഏറെ താമസിക്കാതെ ഭര്‍ത്താവ് വീടുവിട്ടുപോയതോടെ വളരെ കഷ്ടപ്പെട്ടാണ് വീട്ടുജോലികള്‍ ചെയ്തും കെയര്‍ടേക്കറായി ജോലി നോക്കിയുമാണ് മകളെ വളര്‍ത്തിയത്.
ഇതിനിടയില്‍ പന്ത്രണ്ട് വര്‍ഷം മുമ്പാണ് രാജേഷ് വീണ്ടും സിന്ധുവിന്റെ ജീവിതത്തിലെത്തിയത്. പത്തുവര്‍ഷത്തിലേറെയായി തിരുവനന്തപുരത്തുള്ള ഒരു ഡോക്ടറുടെ വീട്ടില്‍ ഹോംനഴ്‌സ് ആയിരുന്നു. സിന്ധുവിന്റെ മകളുടെ വിവാഹത്തിനും മറ്റും ഈ കുടുംബമാണ് സഹായം നല്‍കിയത്. രാജേഷിനു കച്ചവടം നടത്താനും ഓട്ടോറിക്ഷ വാങ്ങാനും മറ്റും ധാരാളം പണം തന്റെ സമ്പാദ്യത്തില്‍ നിന്നും കടംവാങ്ങിയും മറ്റും സിന്ധു കൊടുത്തിരുന്നു.
എന്നാല്‍ രാജേഷ് ഈ പണമെല്ലാം ധൂര്‍ത്തടിച്ചും അറിവില്ലാത്ത കച്ചവടം നടത്തിയും നഷ്ടപ്പെടുത്തി. രാജേഷുണ്ടാക്കിയ കടങ്ങളെല്ലാം സിന്ധുവാണ് ജോലിചെയ്തു തീര്‍ത്തിരുന്നതെന്ന് ബന്ധുക്കള്‍.
പത്തുവര്‍ഷത്തോളം ഹോംനഴ്‌സായി നോക്കിയിരുന്ന രോഗി മരിച്ചതോടെയാണ് സിന്ധുവിന് പഴയ ജോലി നഷ്ടമായത്. ഡോക്ടറുടെ വീട്ടിലെ സിന്ധുവിന്റെ ജോലി നഷ്ടപ്പെട്ടതോടെ വീട്ടില്‍ സ്ഥിരം വഴക്കും മര്‍ദനവുമായിരുന്നു. എന്നാല്‍ സിന്ധു ഇതു മകളെയോ ബന്ധുക്കളെയോ അറിയിച്ചിരുന്നില്ല.
വീടിന്റെ വാടക തുടര്‍ച്ചയായി മുടങ്ങിയപ്പോള്‍ വീട്ടുടമസ്ഥന്‍ മകളെ വിവരം അറിയിക്കുകയും മകളും സഹോദരിയുംകൂടി വീട്ടിലെത്തി സഹോദരിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
അതേസമയം ജോലിയില്ലാതെ മാസങ്ങളായുള്ള കഷ്ടപ്പാടിനുശേഷം ജോലി കിട്ടിയതിലുള്ള സന്തോഷത്തിലാണ് സിന്ധു പുതിയ സ്ഥാപനത്തിലേക്കു തിരിച്ചത്. പക്ഷേ, സ്ഥാപനത്തിനു അടുത്തെത്തിയപ്പോള്‍ പങ്കാളിയുടെ പ്രതികാരം സിന്ധുവിന്റെ ജീവനെടുത്തു.
അതേസമയം സി.പി.ഐ. ആയൂര്‍ക്കോണം ബ്രാഞ്ച് സെക്രട്ടറിയായ ബേബി ജോര്‍ജ് രാവിലെ വീടിനുമുന്നില്‍ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് സ്ത്രീയുടെ അലറിക്കരച്ചില്‍ കേട്ടത്.'പേരൂര്‍ക്കട-വഴയില റോഡിലെ നടപ്പാതയുടെ ഭാഗത്തുനിന്നായിരുന്നു ആ കരച്ചില്‍. പ്രധാന റോഡിനു സമീപത്തെ ചെറുറോഡില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹം ഓടിവന്ന് ചെറുമതിലിനു മുകളിലൂടെ നോക്കിയപ്പോള്‍ കഴുത്തില്‍ വെട്ടേറ്റ സ്ത്രീയെ വീണ്ടും വെട്ടുകത്തി ഉപയോഗിച്ച് ഒരാള്‍ ആക്രമിക്കുന്നതാണ് കണ്ടത്. 'വെട്ടല്ലേ'യെന്നു വിളിച്ചുപറഞ്ഞപ്പോഴേക്കും സ്ത്രീ റോഡില്‍ കുഴഞ്ഞുവീണു. എന്നിട്ടും അയാള്‍ ആക്രമണം തുടര്‍ന്നു. ഇരുചക്രവാഹനത്തില്‍ വന്നവരോട് തടയാന്‍ പറഞ്ഞിട്ടും പലരും നിര്‍ത്തിയില്ല. ഒടുവില്‍ ചിലര്‍ വാഹനം നിര്‍ത്തി ഇയാളെ പിടിച്ചുമാറ്റി. ഇപ്പോഴും അദ്ദേഹത്തിന് നടുക്കം വിട്ടുമാറിയിട്ടില്ല.
"
https://www.facebook.com/Malayalivartha


























