ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബിൽ നിയമമാകണമെങ്കിൽ ഗവർണറുടെ ഒപ്പ് വേണം; നിയമസഭ പാസ്സാക്കിയ ബിൽ ഇത് വരെയും ഗവർണർക്ക് അയക്കാതെ സർക്കാർ; നിയമവകുപ്പ് പരിശോധന പൂർത്തിയാകാൻ ഉള്ളതിനാലാണ് ബിൽ അയക്കാത്തതെന്ന് വിശദീകരണം

നിയമസഭ പാസ്സാക്കിയ ബിൽ ഇത് വരെയും സർക്കാർ ഗവർണർക്ക് അയച്ചിട്ടില്ല. അത് വളരെ ഗൗരവകരമായി മാറുകയാണ്. ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബില്ലാണ് ഇത് വരെ ഗവർണർക്ക് അയക്കാതെ സർക്കാർ വച്ചിരിക്കുന്നത്. അതായത് ഈ ബില്ല് നിയമമാകണമെങ്കിൽ ഗവർണറുടെ ഒപ്പ് വേണമെന്നതാണ് ഇപ്പോഴത്തെ കടമ്പ. എന്നാൽ ഗവർണർ ബില്ലിൽ ഒപ്പിടില്ല എന്ന് വ്യക്തമാക്കിയതാണ്. അതുകൊണ്ടായിരിക്കാം സർക്കാർ ബില്ല് ഗവർണർക്ക് അയക്കാതെ വൈകിപ്പിക്കുന്നത്.
ഗവർണർക്ക് ഇതുവരെയും ബില്ല് അയക്കാത്തതിന് സർക്കാർ നൽകുന്ന വിശദീകരണം നിയമവകുപ്പ് പരിശോധന പൂർത്തിയാകാൻ ഉണ്ടെന്നാണ്. എന്തായാലും ബില്ല് ഗവർണർക്ക് അയക്കുന്ന ഒരു സമയവും അതുകഴിഞ്ഞ് എന്ത് മറുപടി ആണ് ഗവർണർ നൽകുക എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. തിരിച്ച് അയക്കുമോ അതോ കേന്ദ്രത്തിന് അയക്കുമോ എന്നാണ് ഇനി ഗവർണർ ബില്ലിമേൽ ചെയ്യാൻ പോകുന്നത് എന്നൊക്കെയാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.
അതേസമയം .ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്നും മാറ്റുന്ന ബില്ലിൽ ഭേദഗതി പ്രതിപക്ഷം നിർദേശിച്ചിരുന്നു എല്ലാ സർവ്വകലാശാലകൾക്കുമായി ഒറ്റ ചാൻസലർന്ന നിർദ്ദേശം വച്ചിരിക്കുകയാണ് പ്രതിപക്ഷം. വിരമിച്ച സുപ്രീംകോടതി ജഡ്ജി ചാൻസിലറാകണമെന്ന നിർദ്ദേശമാണ് പ്രതിപക്ഷം മുന്നോട്ടു വച്ചിരിക്കുന്നത്. അതല്ലെങ്കിൽ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാൻസലാറാകണം. ഈ നിയമനത്തിന് പ്രത്യേക സമിതി വേണമെന്ന് നിർദ്ദേശവും പ്രതിപക്ഷം മുന്നോട്ടുവച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടുന്നതാകണം സമിതി എന്നും പ്രതിപക്ഷം നിർദ്ദേശിക്കുന്നു.
https://www.facebook.com/Malayalivartha


























