എനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം; ബില്ല് നിയമത്തിന് എതിരാകരുത്; വിരുന്ന് ബഹിഷ്കരിച്ചത് അവരുടെ തീരുമാനം; വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്; കാരണം കാണിക്കൽ നോട്ടീസിലെ തുടർ നടപടികൾ കോടതി തീരുമാനം അനുസരിച്ചാകും; തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബില്ല് സർക്കാർ പാസാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണായകമായ പരാമർശങ്ങൾ നടത്തി ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ വന്നിരിക്കുകയാണ് എനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം എന്നാണ് ഗവർണർ ചൂണ്ടി കാണിക്കുന്നത്. ബില്ല് നിയമത്തിന് എതിരാകരുത് എന്നാണ് ഗവർണർ പറയുന്നത്. മാത്രമല്ല ക്രിസ്മസ് ബഹിഷ്കരിച്ച സർക്കാരിന്റെ തീരുമാനത്തിലും അദ്ദേഹം പ്രതികരണം നടത്തിയിരിക്കുകയാണ്.
വിരുന്ന് ബഹിഷ്കരിച്ചത് അവരുടെ തീരുമാനം എന്നാണ് ഗവർണറുടെ മറുപടി. വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ് എന്നാണ് . നിർണായകമായ പരാമർശങ്ങൾ തന്നെയാണ് ഗവർണർ ഈ ഒരു വിഷയത്തിൽ ഇപ്പോൾ നടത്തിയിരിക്കുന്നത് എന്തായാലും അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ അദ്ദേഹം അപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ.കോടതി തീരുമാനം അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ലെജിസ്‌ലേറ്റീവ് പാസ്സാക്കിയ ചാൻസിലർ ബില്ല് കാണാതെ പറയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു .ബില്ല് ആദ്യം പരിശോധിക്കട്ടെ.തനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം.നിയമത്തിന് എതിരെ ആകരുത്.നിയമം അനുശാസിക്കുന്നതിനോട് യോജിക്കുന്നുവെന്നും ഗവര്‍ണര്‍ തറപ്പിച്ച് പറഞ്ഞിരിക്കുകയാണ്.
അതേസമയം ലെജിസ്ലേറ്റീവ് അസ്സംബ്ലി പാസ്സാക്കിയ ബിൽ ഇത് വരെയും സർക്കാർ ഗവർണർക്ക് അയച്ചിട്ടില്ല. അത് വളരെ ഗൗരവകരമായി മാറുകയാണ് ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്ന ബില്ലാണ് ഇത് വരെ ഗവർണർക്ക് അയക്കാതെ സർക്കാർ വച്ചിരിക്കുന്നത്. അതായത് ഈ ബില്ല് നിയമമാകണമെങ്കിൽ ഗവർണറുടെ ഒപ്പ് വേണമെന്നതാണ് ഇപ്പോഴത്തെ കടമ്പ.
എന്നാൽ ഗവർണർ ബില്ലിൽ ഒപ്പിടില്ല എന്ന് വ്യക്തമാക്കിയതാണ്. അതുകൊണ്ടായിരിക്കാം സർക്കാർ ബില്ല് ഗവർണർക്ക് അയക്കാതെ വൈകിപ്പിക്കുന്നത്. ഗവർണർക്ക് ഇതുവരെയും ബില്ല് അയക്കാത്തതിന് സർക്കാർ നൽകുന്ന വിശദീകരണം നിയമവകുപ്പ് പരിശോധന പൂർത്തിയാകാൻ ഉണ്ടെന്നാണ്.
https://www.facebook.com/Malayalivartha


























