ചൈനയും പാകിസ്ഥാനും വിറച്ചു! ഇന്ത്യയുടെ കിടിലം നീക്കം! ചൈനയുടെ ചാരക്കണ്ണുകളെ പറ്റിച്ചു; അഗ്നി 5 ഭൂഖണ്ഡാന്തര മിസൈൽ വടക്ക് കിഴക്കൻ അതിർത്തിയിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ചൈനയും പാകിസ്ഥാനും വിറച്ചു! ഇന്ത്യയുടെ കിടിലം നീക്കം! ചൈനയുടെ ചാരക്കണ്ണുകളെ പറ്റിച്ചു അഗ്നി 5 ഭൂഖണ്ഡാന്തര മിസൈൽ വടക്ക് കിഴക്കൻ അതിർത്തിയിൽ ഇന്ത്യ പരീക്ഷിച്ചു . ഇന്നലെ അർധരാത്രിയോടെ ഏറ്റവും ഒടുവിൽ നടത്തിയ രാത്രി പരീക്ഷണവും വിജയം .
ഇന്ത്യയുടെ ഏറ്റവും നവീനവും കരുത്തേറിയതുമായ 5,400 കിലോമീറ്റർ ദൂരപരിധിയുള്ള ആണവ–ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ‘അഗ്നി –5’ നു മുഴുവൻ ചൈനയെയും ലക്ഷ്യമിടാനാകും. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽനിന്നായിരുന്നു പരീക്ഷണം . ഇന്ത്യൻ മഹാസമുദ്രത്തിൽ ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരം വരെ മിസൈൽ സഞ്ചരിച്ചു
യൂറോപ്പിൽ റഷ്യയിലെ മോസ്കോയും ആഫ്രിക്കയിൽ കെനിയയിലെ നെയ്റോബിയും വരെ ഇതിന്റെ പരിധിയിൽ വരും. പരീക്ഷണത്തിനു മുന്നോടിയായി ഇന്ത്യൻ സമുദ്രത്തിൽ മിസൈൽ കടന്നുപോകുന്ന പ്രദേശത്ത് വ്യോമഗതാഗതം നിരോധിച്ചുള്ള നിർദേശം (നോട്ടിസ് ടു എയർമെൻ) ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു
ഈ മിസൈലിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് ഉൾപ്പെടെ ചൈനയിലെ എല്ലാ പ്രമുഖ നഗരങ്ങളെയും ലക്ഷ്യമിടാനുള്ള ശേഷിയുണ്ട് . സാധാരണ മിസൈലുകളുടെ ദൂര പരിധി യഥാർത്ഥമായി പറയാറില്ല . എന്നാൽ ഇവിടെ അഗ്നി 5 ന്റെ ദൂരപരിധി 5500 കി മി എന്ന് പറയുമ്പോൾ തന്നെ ISRO പറയുന്നത് ഇതിന്റെ ദൂര പരിധി എത്ര വേണമെങ്കിലും കൂട്ടാൻ കഴിയും എന്നാണ്
അഗ്നി 5 നു ആണവ പോർമുന വഹിയ്ക്കാൻ കഴിയും എ ന്നതാണ് ചൈനയെയും പാകിസ്താനെയും ഭയപ്പെടുത്തുന്നത് . Drdo വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ മിസൈലിന്റെ പരീക്ഷണമാണ് ഇപ്പോൾ നടന്നത് .7 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമാണ് ഈ മിസൈല്‍ ഖരഇന്ധനം ഉപയോഗിക്കുന്നതും മൂന്നു ഘട്ടങ്ങള്‍ ഉള്ളതുമാണ്. അഗ്‌നി 5നു ആകെ ഒരു ടണ്‍ വരെ ഭാരമുള്ള പത്ത് ആക്രമണ മുനകള്‍ വരെ വഹിക്കാന്‍ ശേഷിയുണ്ട്.
2012 ൽ ആദ്യമായി പരീക്ഷണ വിക്ഷേപണം നടത്തിയ അഗ്നി 5 മിസൈലിന്റെ ഒൻപതാം പരീക്ഷണമാണ് ഇന്നത്തേതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു... ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്‌നി1, 2000 കിമീ പരിധിയുള്ള അഗ്‌നി2, 2500 കിമീ പരിധിയിലുള്ള അഗ്‌നി3, 3500 കിമി പരിധിയുള്ള അഗ്‌നി4 എന്നിവയും അഗ്‌നി5ന് മുന്ഗാമികളായുണ്ട് . .. 2018 വരെ ആറ് പരീക്ഷണ വിക്ഷേപണങ്ങളും 2021 ല്‍ യൂസര്‍ ട്രയലും നടത്തി. ഇവയ്ക്കു പുറമെ, 8000 കിലോമീറ്റർ മുതൽ 10,000 കിലോമീറ്റർ വരെ ദൂരപരിധി പ്രതീക്ഷിക്കുന്ന ‘അഗ്നി 6’–ന്റെ പണിപ്പുരയിലാണ് ഇന്ത്യയെന്നും റിപ്പോർട്ടുകളുണ്ട്. കടലിൽനിന്നും കരയിൽനിന്നും വിക്ഷേപിക്കാവുന്ന തരത്തിലാകും ഇതിന്റെ നിർമാണം
അന്തർവാഹിനിയിൽ നിന്നു വിക്ഷേപിക്കാവുന്ന സമാന ദൂരപരിധിയുള്ള മിസൈൽ (കെ 5) ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പരീക്ഷണവും വൈകാതെയുണ്ടാകും. ശത്രുരാജ്യങ്ങളുടെ മിസൈല്‍വേധപ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളും അഗ്‌നി5 ലുണ്ട്. മറ്റ് മിസൈലുകളില്‍നിന്ന് വ്യത്യസ്തമായി പ്രത്യേകതരം ലോഹ കവചത്തിനുള്ളില്‍ (കാനിസ്റ്റര്‍) ആണ് അഗ്‌നി5 ശേഖരിച്ചുവെക്കുക. ഏറെക്കാലം കേടുപാടുകൂടാതെ മിസൈല്‍ സൂക്ഷിച്ചുവെക്കാന്‍ ഇതിലൂടെ കഴിയും.
അതുകൊണ്ടുതന്നെ പ്രത്യേക തയ്യാറെടുപ്പൊന്നുമില്ലാതെ വളരെ പെട്ടെന്നുതന്നെ അഗ്‌നി5 നെ ശത്രുവിനെതിരെ പ്രയോഗിക്കാന്‍ കഴിയും. എപ്പോഴും വിക്ഷേപണസജ്ജമായിരിക്കും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന പ്രയോജനം. കരമാര്‍ഗ്ഗം ഇന്ത്യയിലെവിടെയും എത്തിച്ച് എവിടെനിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന റോഡ് മൊബൈല്‍ ലോഞ്ചറാണ് അഗ്‌നി5 നായി തയ്യാറാക്കിയിരിക്കുന്നത്. 20 മീറ്ററോളം (ഏകദേശം ഒരു അഞ്ചുനില കെട്ടിടത്തിന്റെ ഉയരം വരും ഇത്
അഗ്‌നി5 നെക്കുറിച്ച് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെ ഈ മിസൈല്‍ തങ്ങളുടെ വടക്കുകിഴക്കേ അറ്റത്തുള്ള ചെറിയ പട്ടണങ്ങള്‍ക്കുപോലും ഭീഷണിയാണെന്ന് ചൈനയുടെ ഔദ്യോഗിക പത്രമായ 'പീപ്പിള്‍സ് ഡെയ്‌ലി' വിലയിരുത്തിക്കഴിഞ്ഞു. ചൈനയുടെ സൈനികശേഷി ഉയര്‍ത്തുന്ന ഭീഷണിക്കുള്ള മറുപടിയായാണ് ഈ മിസൈലിനെ ഇന്ത്യന്‍ സൈനിക വിദഗ്ദ്ധരും കാണുന്നത്.
എന്നാല്‍, പ്രതിരോധ ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഭൂഖണ്ഡാന്തര മിസൈല്‍ ശേഷിയിലേക്കുള്ള നിര്‍ണായകമായ ചവിട്ടുപടിയാണിത്. കൂടുതല്‍ വിപുലീകരിച്ച് അഗ്‌നി6 ല്‍ ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യകളുടെ അടിസ്ഥാനരൂപങ്ങളാണ് അഗ്‌നി5 ലുള്ളത്.
https://www.facebook.com/Malayalivartha























