കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ചട്ടലംഘനം നടന്നതിന് തെളിവുണ്ട്; തനിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഉത്തരവാദിത്വപ്പെട്ട ആരും അത് തടയാനോ പ്രതിഷേധിക്കാനോ ശ്രമിച്ചില്ല; തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഇപ്പോൾ പുറത്ത് വിട്ട തെളിവ് ഒന്നും തെളിവല്ലേ ? തെളിവുകൾ പുറത്ത് വരുന്നതേയുള്ളൂ? അങ്ങനെ ആരും സംശയിച്ച് പോകുന്ന ഒരു പരാമർശമാണ് ഗവർണർ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നിർണായകമായ പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. അതായത് കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ചട്ടലംഘനം നടന്നതിന് തെളിവുണ്ടെന്ന് ഗവർണർ വീണ്ടും ആവർത്തിച്ച് പറഞ്ഞിരിക്കുകയാണ്.
തനിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഉത്തരവാദിത്വപ്പെട്ട ആരും അത് തടയാനോ പ്രതിഷേധിക്കാനോ ശ്രമിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എം.പിയടക്കം സംഭവ സമയത്ത് വേദിയിൽ നിന്ന് എഴുന്നേറ്റ് പോയി എന്ന ആരോപണം അദ്ദേഹം വീണ്ടും ആരോപിച്ചു . ഈ സംഭവത്തിൽ റിപ്പോർട്ട് അയക്കാൻ രാജ്ഭവൻ കണ്ണൂർ സർവകലാശാലയോട് തുടരെ തുടരെ ചോദിച്ചു . പക്ഷേ വി.സി ഇതുവരെ റിപ്പോർട്ട് അയച്ചിട്ടില്ലെന്നും ഗവർണർ വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗ്രസിനിടെ ഗവർണറെ ആക്രമിക്കാൻ ശ്രമം നടന്നിരുന്നു. അതിന്റെ ദൃശ്യങ്ങൾ സഹിതം അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചതാണ് . 2019 ഡിസംബര്‍ 28ന് ആണ് ഈ സംഭവം നടന്നത്. . ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരനായ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നായിരുന്നു ഹര്‍ജിയിലെ വാദം. 3 വര്‍ഷം മുന്‍പു കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ നടന്ന വധശ്രമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു കുറ്റപ്പെടുത്തിയ ഗവര്‍ണര്‍,
അതില്‍ കേരളത്തിലെ അധികാരകേന്ദ്രവും ഉൾപ്പെടുന്നുണ്ട് എന്ന് പരോക്ഷമായി പറഞ്ഞു.ചരിത്ര കോണ്‍ഗ്രസിലെ സംഘര്‍ഷത്തിന് പിന്നിലെ ഗൂഡാലോചനയില്‍ മുഖ്യമന്ത്രിയെ സംശയ നിഴലില്‍ നിര്‍ത്തിയിരുന്നു ഗവർണർ . അക്രമത്തില്‍ കേസെടുക്കാത്തത് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടാണ്. ചരിത്ര കോണ്‍ഗ്രസ്സില്‍ തനിക്കെതിരായ അക്രമത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ സമയമായെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. 2019 ല്‍ കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെ ഇര്‍ഫാന്‍ ഹബീബ് തനിക്കെതിരെ പ്രതിഷേധിച്ചത് അദ്ദേഹത്തിന്റെ മണ്ടത്തരമെന്നാണ് ആദ്യം കരുതിയത്. പക്ഷേ നോക്കി നിന്ന പൊലീസ് ഇടപെടാത്തതിന് പിന്നിലെ ഗൂഡാലോചന പിന്നീടാണ് മനസ്സിലായതെന്നാണ് ഗവര്‍ണർ കൊടുത്ത വിശദീകരണം.
https://www.facebook.com/Malayalivartha






















