സംസ്ഥാനത്ത് മദ്യത്തിന്റെ വില ജനുവരി ഒന്ന് മുതൽ വർധിക്കും; മദ്യത്തിന്റെ വില്പന നികുതി കൂട്ടാൻ ഉള്ള ബില്ലിൽ ഒപ്പിട്ട് ഗവർണർ; നാല് ശതമാനത്തോളം വിൽപ്പന നികുതി കൂടും

ലെജിസ്ലേറ്റീവ് അസ്സംബ്ലി പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പോരാട്ടം തുടരുകയാണ്.എന്നാൽ ഇതിനിടയിൽ നിർണായകമായ മറ്റൊരു ബില്ലിൽ അദ്ദേഹം ഒപ്പിട്ടിരിക്കുകയാണ്. അതായത് സംസ്ഥാനത്ത് മദ്യത്തിന്റെ വില ജനുവരി ഒന്ന് മുതൽ വർധിക്കുകയാണ് . മദ്യത്തിന്റെ വില്പന നികുതി കൂട്ടാൻ ഉള്ള ബില്ലിൽ ഗവർണർ ഒപ്പിടുകയും ചെയ്തിരിക്കുകയാണ്. നാല് ശതമാനത്തോളം ആണ് വില്പന നികുതി കൂട്ടുന്നത്. ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വെച്ചിരുന്നു . അപ്പോൾ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നെന്ന് ചൂണ്ടിക്കാണിച്ച് നഷ്ടം ഒഴിവാക്കാനായി വിൽപ്പന നികുതി കൂട്ടുകയായിരുന്നു.
കഴിഞ്ഞ ലെജിസ്ലേറ്റീവ് അസ്സംബ്ലി പാസാക്കിയ ബില്ലിൽ ആണ് ഗവർണർ ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ജനുവരി ഒന്ന് മുതൽ മദ്യത്തിന്റെ വില കൂട്ടുന്നതിനും ടേൺ ഓവർ നികുതി ഒഴിവാക്കുന്നതിനും നിയമപ്രാബല്യം നൽകുന്ന ബിൽ ആണ് പാസ്സാക്കിയിരിക്കുന്നത്. പാസാക്കിയ മദ്യത്തിന്റെ നികുതി കൂട്ടാൻ ഉള്ള ബിൽ സർക്കാർ രാജ്ഭവന് കൈമാറി.
ഇതോടെയാണ് ഗവർണർ ഒപ്പിട്ടത്. വിദേശ മദ്യത്തിന് 4% വിൽപന നികുതി വർധിപ്പിക്കാനുള്ള പൊതു വിൽപനനികുതി നിയമ ഭേദഗതി ബിൽ ലെജിസ്ളേറ്റീവ് അസ്സംബ്ലിയിൽ അവതരിപ്പിക്കുന്നതിനു ഗവർണർ അനുമതി നൽകിയതും നിർണായകമായ കാര്യമായിരുന്നു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ലെജിസ്ലേറ്റീവ് അസ്സംബ്ലിയിൽ അവതരിപ്പിക്കേണ്ട ബില്ലായിരുന്നു ഇത്. ബാലഗോപാലിനോടുള്ള പ്രീതി പിൻവലിച്ച സാഹചര്യത്തിൽ ബില്ലിനു ഗവർണർ അനുമതി നിഷേധിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. നികുതി സംബന്ധിച്ച ബിൽ ആയതിനാൽ അവതരിപ്പിക്കുന്നതിനു മുൻപ് ഗവർണറുടെ അനുമതി വേണമായിരുന്നു .
ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ ഗവർണർ വിമർശിക്കുന്ന സമയം ഈ വിഷയത്തിൽ നേരത്തെ ചില കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. മദ്യവും ലോട്ടറിയും വിറ്റ് വരുമാനമുണ്ടാക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് മന്ത്രി തനിക്ക് ക്ലാസ് എടുക്കേണ്ടെന്നായിരുന്നു ഗവർണർ പറഞ്ഞത് . മദ്യവും ലോട്ടറിയുമാണ് വികസനമെന്ന് സർക്കാർ കരുതുന്നു. മദ്യവും ലോട്ടറിയുമാണ് നമ്മുടെ പ്രധാന വരുമാന മാർഗമെന്നത് തനിക്ക് നാണക്കേട് ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















