ഒസാമ ബിൻ ലാദൻ മരിച്ചു; എന്നാൽ, ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിക്കുന്നു; അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി; പ്രധാനമന്ത്രിയാകുന്നത് വരെ മോദിയ്‌ക്ക് യു.എസ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു; മോദി മാനസികമായി പാപ്പരാണ്; ഉത്തരവാദിത്തം ഇല്ലാത്തയാളാണ്; ഇന്ത്യൻ പ്രധാനമന്ത്രിയെ വിമർശിച്ച് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ

യു.എൻ രക്ഷാ സമിതിയിൽ ഇന്ത്യ പാകിസ്ഥാനെതിരെ അതിരൂക്ഷ വിമർശനം നടത്തിയിരുന്നു. യുഎൻ സുരക്ഷാ കൗൺസിലിൽ ആണ് ഇന്ത്യ വിമർശനമുന്നയിച്ചത്. കശ്മീർ വിഷയം പറഞ്ഞപ്പോഴാണ് ഇത്തരത്തിലൊരു വിമർശനത്തിലേക്ക് നയിക്കപ്പെട്ടത്. നിരോധിത തീവ്രവാദ സംഘടനയായ അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദന് താവളമൊരുക്കി. ഇന്ത്യൻ പാർലമെന്റ് തകർക്കാൻ ശ്രമിച്ച രാജ്യമെന്ന നിലയിൽ പ്രസംഗം നടത്താനുള്ള യോഗ്യതയില്ല എന്നായിരുന്നു വിദേശ കാര്യമന്ത്രി പറഞ്ഞത്.
ഈ വിമർശനം വന്നതോടെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശം നടത്തിയത് . 'ഒസാമ ബിൻ ലാദൻ മരിച്ചു, എന്നാൽ, ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. പ്രധാനമന്ത്രിയാകുന്നത് വരെ മോദിയ്‌ക്ക് യു.എസ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു മോദി മാനസികമായി പാപ്പരാണ്. ഉത്തരവാദിത്തം ഇല്ലാത്തയാളാണ് എന്നായിരുന്നു ബിലാവൽ പറഞ്ഞത് . ഇതാണ് വിവാദത്തിലേക്ക് നയിക്കാൻ കാരണമായത് . ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുവാനൊരുങ്ങുകയാണ്.
അതേസമയം പരിഷ്‌കരിച്ച ബഹുരാഷ്‌ട്രവാദത്തെക്കുറിച്ചുള്ള കൗൺസിൽ ചർച്ച നടക്കുകയായിരുന്നു. ഇതിൽ സംസാരിക്കവേ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ വിഷയം ഉന്നയിച്ചിരുന്നു . ഇതോടെയാണ് ജയശങ്കർ ശക്തമായ വിമർശനം നടത്തിയത്. യു.എൻ രക്ഷാ സമിതിയിൽ ഇന്ത്യ നടത്തിയ പരാമർശങ്ങൾ ഇങ്ങനെയായിരുന്നു നിരോധിത തീവ്രവാദ സംഘടനയായ അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദന് താവളമൊരുക്കി.
ഇന്ത്യൻ പാർലമെന്റ് തകർക്കാൻ ശ്രമിച്ച രാജ്യമെന്ന നിലയിൽ പാകിസ്ഥാന് പ്രസംഗം നടത്താനുള്ള യോഗ്യതയില്ല. ഇത്തരത്തിൽ ഉള്ള കാര്യങ്ങളാണ് സുരക്ഷാ കൗൺസിലിൽ ഇന്ത്യ തുറന്നടിച്ചത് . ആഗോള വെല്ലുവിളികളോട് ഏത് രീതിയിലാണ് പ്രതികരിക്കുന്നത് അത് പോലെയായിരിക്കും യു എന്നിന്റെ വിശ്വാസ്യതയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















