പിണറായിയുടെ ചിരകാല സ്വപ്നം തകർത്ത് മോദി... ഈ ചതി മറക്കില്ല.... മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയായി

കെ റെയിലിനെക്കാൾ അല്ലെങ്കിൽ അതിനെക്കാൾ മികച്ച തരത്തിൽ വന്ദേഭാരതിനെ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. മോദിയുടെ ഈ ആക്ഷൻ പ്ലാനിൽ ജനങ്ങൾ ആകെ ത്രില്ലടിച്ചിരിക്കുകയാണ്. കാരണം ആർക്കും വീടോ വസ്തുവോ ഒന്നും നഷ്ടപ്പെടുന്നില്ല. മറിച്ച് നിലവിലുള്ള റെയിൽ ഗതാഗതം ഉപയോദിച്ച് തന്നെ മുന്നോട്ട് നീങ്ങാനാകും. സ്‌റ്റാൻഡേഡ് ഗേജിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകൾ നിർമിക്കാനൊരുങ്ങി റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിലാണ് ഇതിന്റെ നിർമാണം നടക്കുന്നത്.
പ്രാരംഭനടപടികൾ തുടുങ്ങിയിട്ടുണ്ട് സൂചനകളും ലഭിക്കുന്നുണ്ട്. നിലവിൽ കേരളത്തിലോടുന്ന ട്രെയിനുകൾ എല്ലാം ബ്രോഡ് ഗേജാണ്. അതുകൊണ്ട് വന്ദേഭാരതിനായി വേറെ ട്രാക്ക് നിർമ്മിക്കേണ്ടി വരില്ല. ഒപ്പം വളവുകൾ നിവർത്തിയാൽ മാത്രം മതിയാകും. പാളത്തിന് കൂടുതൽ ബലം കൂടി പകർന്നാൽ പിന്നെ പേടിക്കേണ്ട ആവശ്യകതയുണ്ടാകില്ല. ബ്രോഡ് ഗേജിലുള്ള വന്ദേഭാരത് ട്രെയിനുകൾക്കു മണിക്കൂറിൽ 200 കിലോമീറ്റർ ശേഷിയുണ്ടെങ്കിലും 130-160 കി.മീ. വേഗത്തിലാകും ഓടുക.
പരീക്ഷണയോട്ടത്തിൽ 180 കി.മീറ്ററിലധികം വേഗം കൈവരിച്ചെങ്കിലും തുടക്കത്തിൽ ശരാശരി 80-100 കി.മീ. വേഗത്തിലാണു പല പാതകളിലെയും സർവീസ് ഓടിക്കാറുള്ളത്. സ്‌റ്റാൻഡേഡ് ഗേജിനായി നിർമിക്കുന്ന ട്രെയിനുകളുടെ പരീക്ഷണയോട്ടം രാജസ്‌ഥാനിലാകും നടത്തുന്നത്. ഇതിനുള്ള പാളങ്ങളും തദ്ദേശികമായി വികസിപ്പിക്കും.
സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ല. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവർത്തനങ്ങൾക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക്തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടി ഉണ്ടാകും.
2020 ൽ ഡി പിആർ സമർപ്പിച്ചിട്ടും കേന്ദ്രാനുമതിയിൽ ഇതുവരെ തീരുമാനം ഒന്നുമില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടർപ്രവർത്തനങ്ങൾ എന്നാണ് നിലവിലെ ധാരണ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സിൽവർലൈൻ സർവ്വേക്ക് വേണ്ടി മഞ്ഞ കുറ്റിയിടൽ അവസാനിപ്പിച്ചത്.
വന്ദേഭാരത് പദ്ധതി പൂർണമായും റെയിൽവേയുടെ മേൽനോട്ടത്തിലാണ്. കേരളത്തിൽ പദ്ധതി നടപ്പാക്കാൻ പുതിയ അലൈൻമെന്റ് കണ്ടെത്തേണ്ടിവരും. രാജ്യത്തു രണ്ടുവർഷത്തിനുള്ളിൽ 400 വന്ദേഭാരത് ട്രെയിനുകൾ നിർമിക്കുമെന്നാണു കഴിഞ്ഞ കേന്ദ്രബജറ്റിലെ പ്രഖ്യാപനം.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 75 ആഴ്‌ചകൊണ്ട് 75 വന്ദേഭാരത് ട്രെയിനുകൾ നിർമിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. സ്‌റ്റാൻഡേഡ് ഗേജ് വന്ദേഭാരത് ട്രെയിനുകൾ യൂറോപ്യൻ രാജ്യങ്ങളിലേക്കു കയറ്റിയയയ്‌ക്കാനും പദ്ധതിയുണ്ട്.
കെ റെയിലിന് കത്തുകളയച്ചിട്ടും മറുപടിയില്ലെന്ന് റയിൽവേ ബോർഡ് കേരള ഹൈക്കോടതിയെ രണ്ട് മാസം മുൻപ് അറിയിച്ചിരുന്നു. സിൽവർ ലൈനിന് എത്ര റെയിൽവേ ഭൂമി വേണ്ടി വരും. എത്ര സ്വകാര്യ ഭൂമി വേണം തുടങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടിയും ദില്ലിയിലെത്തിയിട്ടില്ല. നിലവിലെ റെയിൽവേ ലൈനിൽ എവിടെയെല്ലം ക്രോസിംഗുകൾ വരുമെന്ന ചോദ്യവും അങ്ങനെ തന്നെ നിൽക്കുന്നു.
സാമൂഹികാഘാതം പഠനം നടത്തി മാത്രമേ സിൽവർ ലൈനുമായി മുൻപോട്ട് പോകാവൂയെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. ആയിരം കോടി രൂപക്ക് മുകളിലുള്ള പദ്ധതിയായതിനാൽ സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരവും സിൽവർ ലൈൻ പദ്ധതിക്ക് അനിവാര്യമാണ്. സിൽവർ ലൈനിനായി വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം കൈമലർത്തിയതും തിരിച്ചടിയായിരുന്നു.
സിൽവർ ലൈനിൽ പിണറായിയുടെ പേരു ചീത്തയായെന്ന വസ്തുത മുഖ്യമന്ത്രിയുടെ പി.ആർ.ടീം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. സി പി ഐ ഉൾപ്പെടെയുള്ള കക്ഷികൾ എതിർപ്പിലൂടെ മേനിപിടിപ്പിച്ച പദ്ധതി താൻ നടത്തുന്നതിൽ ഒരു അർത്ഥവുമില്ലെന്ന് പിണറായി കരുതുന്നു. ഇതാണ് പി.ആർ.ടീം അദ്ദേഹത്തിന് നൽകിയ ഉപദേശം. അത് അക്ഷരംപ്രതി അനുസരിക്കുകയാണ് അദ്ദേഹം.
തൃക്കാക്കരയിൽ തോൽക്കാനുള്ള പ്രധാന കാരണം കെ റെയിൽ ആയിരുന്നു. ഇക്കാര്യം ബി ജെ പിയും പ്രതിപക്ഷവും ആദ്യഘട്ടത്തിൽ ചൂണ്ടിക്കാണിച്ചതാണ്. കേരളത്തിന്റെ വികസന ചരിത്രത്തിൽ നാളെ ഏതെങ്കിലുമൊരു തരത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ബൃഹത്തായൊരു പദ്ധതിയാണ് കെ-റെയിൽ അഥവാ സിൽവർലൈൻ എന്നാണ് സർക്കാർ പറഞ്ഞു നടന്നത്.
https://www.facebook.com/Malayalivartha






















