ജോലി സമയത്ത് മുങ്ങുന്ന വിരുതൻമാരെ പൊക്കും... സഖാക്കൾ മുള്ളി തുടങ്ങി... സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ്

2018 ജനുവരി ഒന്ന് മുതൽ ബയോമെട്രിക് പഞ്ചിങ് സെക്രട്ടേറിയറ്റിൽ നിലവിലുണ്ട്. 2018 നവംബർ 1 മുതൽ മുഴുവൻ സർക്കാർ ഓഫീസിലേക്കും ഇതു വ്യാപിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. അത് ഇതുവരെ നടക്കാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റിലും കളക്‌ട്രേറ്റിലുമടക്കം പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് കർശന നിർദ്ദേശം.
മുൻപും ബയോമെട്രിക് പഞ്ചിങ് കർശനമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. പല തവണ പഞ്ചിംഗ് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അന്ത്യശാസനം നൽകിയിരിക്കുന്നത്. ജീവനക്കാരുടെ ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 2023 ജനുവരി ഒന്ന് മുതൽ ഇക്കാര്യം നടപ്പിലാക്കണമെന്നാണ് നിർദേശം.
ബയോമെട്രിക് നിർദേശങ്ങൾനടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതിയൊന്നും കാണുന്നില്ലെന്നും, മാർഗ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ് മേധാവികൾ കർശന നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താനും, ജോലി സമയത്ത് ജീവനക്കാർ ഓഫീസിലുണ്ടെന്ന് ഉറപ്പാക്കാനുമൊക്കെയാണ് ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കണമെന്ന് നിർദേശം നൽകാൻ കാരണം.
സെക്രട്ടറിയേറ്റിൽ ജീവനക്കാരുടെ മുങ്ങൽ തടയാൻ അടുത്ത ഘട്ടം എന്ന നിലയിൽ ഇപ്പോൾ ആക്‌സസ് കൺട്രോൾ സംവിധാനം നടപ്പിലാക്കും. രാവിലെ പഞ്ച് ചെയ്ത് ഓഫീസിൽ നിന്നും പുറത്തുപോയി തിരികെ വന്ന് വൈകീട്ട് ഔട്ട് പഞ്ച് ചെയ്യാൻ കഴിയുന്ന പഴുത് ഒഴിവാക്കാനാണിത്. പഞ്ചിംഗ് കാർഡുമായി ഓഫീസിന് പുറത്തേക്ക് പോകുന്ന സമയമടക്കം അക്‌സസ് കാർഡ് ഉപയോഗിച്ച് തിരിച്ചറിയാനാകും.
ഇതിനു ശേഷം ബോഡി സ്കാൻ ഉൾപ്പെടെ നടപ്പിലാക്കാനാണ് നീക്കം. ഇതിനെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തു വന്നെങ്കിലും സർക്കാർ അതൊന്നും കേട്ട ഭാവം പോലും നടക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരെ ഒതുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി തന്നെയാണ് എടുത്തത്. മുഖ്യമന്ത്രി പറഞ്ഞാൽ പോലും സെക്രട്ടേറിയറ്റിൽ ഒന്നും നടക്കുന്നില്ല എന്നതാണ് സെക്രട്ടേറിയറ്റിലെ അവസ്ഥ.
കാലങ്ങളോളം കെട്ടിക്കിടക്കുന്ന ഫയലുകകളും അവയിൽ കുരുങ്ങിക്കിടക്കുന്ന ജീവിതങ്ങളും നിരവധിയാണ്. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഉദ്യോഗസ്ഥ അലംഭാവം തുടച്ചു നീക്കുക ഇടത് സർക്കാരിൻറെ പ്രഖ്യാപിത നയമായിരുന്നു. സീറ്റിൽ ആളുണ്ടെന്ന് ഉറപ്പാക്കാനും സർക്കാർ സേവനങ്ങൾ ഓൺലൈനാക്കി ലഘൂകരിക്കാനും അടക്കം എല്ലാം പദ്ധതികൾ പലതുവന്നു.
https://www.facebook.com/Malayalivartha






















