വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; സ്വർണവും പണവും തട്ടിയെടുത്തു കൈയൊഴിഞ്ഞു; ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുഹൃത്ത് പിടിയിൽ ;ആത്മഹത്യാ പ്രേരണ, ബലാത്സംഗം കുറ്റങ്ങൾ ചുമത്തി

പത്തനാപുരത്ത് ബാങ്ക് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവായ സുഹൃത്തിനെ പിടികൂടി. സംഭവത്തിൽ അഞ്ചൽ സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ അഗസ്ത്യക്കോട് കളീക്കൽവീട്ടിൽ മുകേഷ് (40) ആണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്.
അതേസമയം പത്തനാപുരത്തെ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായി ജോലി ചെയുന്ന 33കാരിയാണ് മരിച്ചത്. ഇവരെ ഇക്കഴിഞ്ഞ ഒക്ടോബർ 30നാണ് പത്തനാപുരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 40 പവനോളം സ്വർണാഭരണവും ലക്ഷക്കണക്കിന് രൂപയും ലാപ്ടോപ്പും പാസ്പോർട്ടും കൈക്കലാക്കുകയൂം , തുടർന്ന് കൈയൊഴിഞ്ഞതാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ആത്മഹത്യയെന്ന നിലയിലുള്ള മരണത്തിൽ സംശയമോ ബന്ധുക്കളുടെ പരാതിയോ ഇല്ലായിരുന്നു. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാക്കിയത്. ആത്മഹത്യാ പ്രേരണ, ബലാത്സംഗം കുറ്റങ്ങളാണ് മുകേഷിനെതിരേയുള്ളത്.
https://www.facebook.com/Malayalivartha


























