പിണറായിക്ക് ആപ്പ് വച്ച് വെള്ളാപ്പള്ളി... വനിതാ മതിൽ പൊളിച്ചു... ചമ്മി നാറി ഇടതു സർക്കാർ... ആർക്ക് വേണ്ടിയായിരുന്നു ശബരിമല സമരം?

ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെയാണ് നേരത്തെ നവോത്ഥാന സംരക്ഷണ സമിതി ഉണ്ടാക്കിയത്. സംഘപരിവാറിന്‍റെ നേതൃത്വത്തിലുള്ള വർഗീയ ധ്രുവീകരണം തടയാനാണ് നവോത്ഥാന സംരക്ഷണ സമിതി വീണ്ടും ശക്തിപ്പെടുത്തുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. വെള്ളാപ്പള്ളിയെയും പുന്നല ശ്രീകുമാറിനെയും ഒപ്പം നിർത്തുകയായിരുന്നു ലക്ഷ്യം.
വെള്ളാപ്പള്ളിയും പുന്നലയും ബിജെപിയിലേക്ക് അടുക്കുന്നു എന്ന സംശയവും സർക്കാരിനുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് നടക്കാൻ കഷ്ടിച്ച് ഒന്നര വർഷം മാത്രമാണുള്ളത്. സമൂഹത്തെ മുന്നാക്കം, പിന്നാക്കം എന്ന് വേർതിരിക്കുക എന്ന ലക്ഷ്യമാണ് പിണറായിക്കുള്ളത്. പിന്നാക്ക സമുദായംഗങ്ങളെ ഒന്നിപ്പിച്ച് നിർത്തി മുന്നാക്ക സമുദായക്കാരെ അകറ്റി നിർത്തുക എന്ന ലക്ഷ്യമാണ് പിണറായിക്കുള്ളത്. എന്നാൽ പിണറായിയുടെ ശ്രമങ്ങൾ വെള്ളാപ്പള്ളിയും പുന്നല ശ്രീകുമാറും ചേർന്ന് പൊളിച്ചു.
ശബരിമല സമരത്തെക്കുറിച്ചും നവോത്ഥാന സമിതിയെക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. ആർക്ക് വേണ്ടിയായിരുന്നു ശബരിമല സമരം എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചത്. സമരം കൊണ്ട് ആർക്കെന്ത് ഗുണം ഉണ്ടായി. സമരത്തിൽ പങ്കെടുത്തവർ കേസിൽ കുരുങ്ങി കഴിയുകയാണ്. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലർ സമരവുമായി ഇറങ്ങിയതാണ്.
സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾക്ക് പിന്തുണ നൽകാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതി. കേരളത്തിൽ വർഗീയ ധ്രുവീകരണം മുൻപത്തേക്കാളും കൂടിയിട്ടുണ്ട്. ബിജെപിയെ മാത്രം ഇതിന് കുറ്റം പറയാനില്ല. ശബരിമല സമരത്തോട് ആദ്യമേ എസ്എന്‍ഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാർ ചേർന്നാണ് സമരമുണ്ടാക്കിയത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വനിതാ മതിൽ ആയിരുന്നു നവോത്ഥാന സമിതിയുടെ പ്രധാന അജണ്ട. എന്നാൽ വനിതാ മതിൽ പ്രതീക്ഷിച്ചതു പോലെ പൊളിഞ്ഞു. ഒടുവിൽ വനിതാ മതിൽ പൊളിഞ്ഞതായി സിപിഎം തന്നെ സമ്മതിച്ചു. പാർട്ടി ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യമുണ്ടായിരുന്നത് .വനിതാ മതിലുമായി സഹകരിക്കാത്തവർ പാർട്ടിയിൽ വേണ്ടെന്ന ഉറച്ച നിലപാടും സിപിഎം എടുത്തു. അത്തരക്കാരുടെ അംഗത്വം പുതുക്കേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചു.
ശബരിമല വിഷയം സർക്കാരിന് തലവേദനയായതോടെയാണ് സിപിഎം വനിതാ മതിൽ എന്ന ആശയത്തിന് രൂപം നൽകിയത്. മുമ്പ് മനുഷ്യചങ്ങല നടത്തിയ പാർട്ടിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നില്ല . അതുകൊണ്ടു തന്നെ പാർട്ടി കടുത്ത ആത്മവിശ്വാസത്തിലായിരുന്നു . പിണറായിയെ സംബന്ധിച്ചത്തോളം അദ്ദേഹത്തിന്റെ പ്രസ്റ്റീജ് വിഷയമായിരുന്നു വനിതാമതിൽ.
മതിലിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്ന് ആദ്യം തന്നെ പാർട്ടി പ്രചരണം നടത്തി. അമിതമായ ആത്മവിശ്വാസം അപകടമാകുമെന്ന് ഉപദേശിച്ചവരെ പാർട്ടി തള്ളുകയും ചെയ്തു. എന്നാൽ വനിതാ മതിലിന്റെ തുടക്കത്തിൽ തന്നെ പാളി. കാസർകോട് മതിൽ മുറിഞ്ഞപ്പോൾ അത് ബിജെപിക്കാർ തീയിട്ടതു കൊണ്ടാണെന്ന് പാർട്ടി പ്രചരിപ്പിച്ചു. എന്നാൽ നിരവധി സ്ഥലങ്ങളിൽ കാസർകോട് ആവർത്തിച്ചു. അവിടെയൊന്നും തീയിടാൻ ബിജെപിക്കാർ ഉണ്ടായിരുന്നില്ല.
ലക്ഷകണക്കിന് ഹിന്ദു വനിതകൾ സി പി എമ്മിന് വോട്ട് ചെയ്യാറുണ്ടായിരുന്നു. അവർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാൽ അവർ രാഷ്ട്രീയ പ്രവർത്തനത്തിന് തയ്യാറല്ല. അത്തരത്തിലുള്ള സ്ത്രീകളെ വനിതാ മതിലിൽ അണിനിരത്താമെന്ന് സി പി എം കരുതിയിരുന്നു. എന്നാൽ തന്ത്രം പാളി. ശബരിമലയെ തൊട്ടതിൽ സ്ത്രീകളിൽ ഒരു നല്ല ശതമാനത്തിന് പാർട്ടിയോട് എതിർപ്പുണ്ടായിരുന്നു.. കീഴ്ഘടങ്ങളിലാണ് ഇത്തരത്തിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായത്.
ഒരു കുടുംബത്തിൽ നിന്നും ഒരാളെ പോലും പങ്കെടുപ്പിക്കാത്ത ഏരിയാ, ലോക്കൽ നേതാക്കൾ ധാരാളമുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു. ജില്ലാ കമ്മിറ്റിക്ക് മുകളിലോട്ട് സർക്കുലർ കുറ്റം പറഞ്ഞില്ലെങ്കിലും മതിലിൽ പങ്കെടുക്കാത്ത നേതാക്കൾ ജില്ലാ തലത്തിലുണ്ടെന്ന് പാർട്ടി വിലയിരുത്തി. കുടുംബസന്ദർശനങ്ങൾ സംഘടിപ്പിക്കണമെന്ന പാർട്ടി നിർദ്ദേശം ചെവികൊണ്ടില്ലെന്ന അക്ഷേപവും സർക്കുലറിൽ ഉന്നയിക്കുന്നു.
കുടുംബശ്രീ പ്രവർത്തകർ പോലും മതിലിൽ പങ്കെടുത്തില്ലെന്നും പാർട്ടിക്ക് ആക്ഷേപമുണ്ടായിരുന്നു. പാർട്ടിയുടെ തീരുമാനം ഗൗരവമായെടുക്കാത്തതിലുള്ള അമർഷവും പാർട്ടി പ്രകടപ്പിച്ചു. വനിതാമതിൽ ഗിന്നസിൽ കയറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഗിന്നസ് അധികൃതർ കേരളത്തിൽ എത്തുകയും ചെയ്തു. എന്നാൽ നിർഭാഗ്യവശാൻ മതിലിൽ ഗേറ്റ് വന്നത് കാരണം ഗിന്നസ് അംഗീകാരം നേടാനായില്ല.
ഇതെല്ലാം സിപിഎമ്മിനെ ചെറുതായിട്ടല്ല ബാധിച്ചത്. ഇത്തരമൊരു സംഭവവികാസം ആദ്യമായിട്ടായിരുന്നു. ശബരിമല വിഷയം കത്തിയപ്പോൾ പാർട്ടി സഖാക്കൾ എവിടെയായിരുന്നു എന്ന ചോദ്യവും സർക്കുലർ ഉന്നയിച്ച. കർഷക തൊഴിലാളി കുടുംബത്തിലെ സഖാക്കൾ എവിടെയായിരുന്നു എന്നും പാർട്ടി ചോദിച്ചു.. ഇതെല്ലാം ശബരിമല സ്വാമി അയ്യപ്പൻ്റെ മായാവിലാസം അല്ലാതെ മറ്റെന്താണ്?
https://www.facebook.com/Malayalivartha























