Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ലീ​ഗ് ഇനി സിപിഎമ്മിൽ? ഡീൽ ഉറപ്പിച്ച് പിണറായി... കാന്തപുരത്തെ പോക്കറ്റിലാക്കി സമ്മതം മൂളിയത് സാദിഖലി! പ്രേമം മൂത്ത് ഒളിച്ചോടി! സതീശനും കെഎസ്സും നാറി

18 DECEMBER 2022 10:35 PM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ മുസ്ലീം ലീഗാണ് ചർച്ചാവിഷയം. ചർച്ചകൾക്ക് തുടക്കം കുറിച്ചതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും. മുസ്ലീം ലീഗ് വർഗ്ഗീയ പാർട്ടിയല്ല മതേതര പാർട്ടിയാണെന്ന എം. വി. ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഐയും കാനം രാജേന്ദ്രനും മാത്രമേ എതിർപ്പെങ്കിലും പ്രകടിപ്പിരുന്നുള്ളൂ. സിപിഎം ആകട്ടെ ലീഗിനെ കെട്ടിപുണരാനായി കാത്തിരിക്കുകയാണ്.

അതിനുള്ള അവസരം ലഭിച്ചിരിക്കുന്നു എന്ന് വേണം കരുതാൻ. സിപി ഐയുടെ എതിർപ്പിനെ വകവെയ്ക്കുന്നില്ലെന്നാണ് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറയുന്നത്. കാരണം ലീഗ് എൽഡിഫിലേയ്ക്ക് വന്നാൽ രണ്ടാം സ്ഥാനക്കാരായ സിപി ഐയ്ക്ക് അത് നഷ്ടപ്പെടുമെന്ന് അവർ ഭയക്കുന്നുവെന്നതാണ് തങ്ങളുടെ അഭിപ്രായം.

എന്നാൽ ലീഗ് ഇപ്പോൾ മുന്നണി മാറ്റത്തെ കുറിച്ച് ആലോചിച്ചിട്ടില്ല. കോൺഗ്രസ് ശക്തിപ്പെട്ടു വരുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം. ഈ പ്രസ്താവനയിലൂടെ തന്നെ ഒരു പച്ചക്കൊടി ലീ​ഗ് കാട്ടിയതിന്റെ സൂചനയായിരുന്നു. അതിൽ ശരിക്കും സിപിഎം പിടിച്ച് കയയി. തൊട്ട് പിന്നാലെ സംഭവിച്ചത് വലിയ മാജിക്കാണ്.

സിപിഎമ്മും ഇടതുപക്ഷവും മുസ്ലിം ലീഗിനെ ഇതുവരെ അവരുടെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അങ്ങനെ ക്ഷണിക്കുമ്പോൾ മാത്രമേ അത് സംബന്ധിച്ച് നിലപാട് പറയാനാകൂവെന്നും ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ വ്യക്തമാക്കി കഴിഞ്ഞു. ഇതിലൂടെ ക്ഷണിച്ചാൽ വേണമെങ്കിൽ സിപിഎമ്മിലേക്ക് എത്താം എന്നുള്ള സൂചനാണ് നൽകുന്നത്. സിപിഎമ്മുമായുള്ള എതിർപ്പ് അടിസ്ഥാനപരമായി വിശ്വാസമാണ്.

ഇതിനോട് ചേർത്ത് വായിക്കാവുന്ന ഒരു സംഭവം അല്ലെങ്കിൽ ഒരു കൂടിക്കാഴ്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രാവിലെ മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്.

സുഖവിവരങ്ങൾ അന്വേഷിച്ച മുഖ്യമന്ത്രി സൗഖ്യം നേരുകയും കൂടുതൽ കാലം സേവനം ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററും കൂടെയുണ്ടായിരുന്നു. വ്യവസായ-നിയമ വകുപ്പ് മന്ത്രി പി. രാജീവും പിന്നാലെ കാന്തപുരത്തെ സന്ദർശിച്ചിരുന്നു.

വെറുമൊരു സ്വാഭാവിക സന്ദർശനമായി ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നെങ്കിലും സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കമായി തന്നെയാണ് ഈ സന്ദർശനങ്ങളെ വിലയിരുത്തുന്നത്. മുസ്ലീം സമുദായത്തെ കമ്യൂണിസ്റ്റ് പാർട്ടിയോട് ചേർത്ത് വോട്ട് ബാങ്ക് രാഷ്ട്രീയം ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നുണ്ട് എന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്.

ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെയും അക്രമങ്ങളെ ചെറുത്തു നിറുത്താൻ കോൺഗ്രസ് ഇടതു പക്ഷത്തോടൊപ്പം ചേരണമെന്ന അഭിപ്രായമാണ് മുസ്ലീം ലീഗിനുള്ളത്. കാരണം കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും സംഘപരിവാർ സംഘടനകളോട് നിരന്തരം സംഘർഷത്തിലാണ്. എന്നാൽ ഇവർ ഒരുമിച്ചു നിന്നാൽ ബിജെപിയെ ചെറുക്കാൻ കഴിയുമെന്ന കാഴ്ചപാടിലാണ് ലീഗ്.

സിപിഎം കോൺഗ്രസ് ഐക്യം കെട്ടിപടുക്കാനാണ് ലീഗ് ശ്രമം. അങ്ങനെയാരു ഐക്യമുണ്ടാക്കാൻ ലീഗ് നേരത്തെയും ശ്രമിച്ചിരുന്നു. അങ്ങനെ വരാനുള്ള സാധ്യതകൾ വിദൂരത്ത് പോലും ഇല്ലെന്ന് ലീഗ് അറിയാമെങ്കിലും കോൺഗ്രസിന്റെ ദേശീയ തലത്തിലെ പ്രാധാന്യം അവർ മറച്ചു വെയ്ക്കാതെയാണ് കാര്യങ്ങൾ പറയുന്നത്.

എന്നാൽ ഇടതുപക്ഷമായി ഒത്തുചേരലിനോ ഏറ്റുമുട്ടലിനോ ഉള്ള സാഹചര്യം നിലവിലില്ല എന്നും സാദിഖലി തങ്ങൾ പറയുന്നുണ്ട്. മാധ്യമങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ലീഗിനെ ഇടതുപക്ഷം ക്ഷണിച്ചു കൊണ്ടിരിക്കുകയാണെന്ന്. ഇടതുപക്ഷം ഇതുവരെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കുമ്പോൾ നോക്കിയാൽ മതി. ഇപ്പോ അതിന്റെ സമയമല്ല എന്നും അദ്ദേഹം പറയുന്നുണ്ട്. ബിജെപിക്കെതിരായി ഫാസിസത്തിനെതിരായ പോരാട്ടത്തിലാണ്.

അതിന് നേതൃത്വം കൊടുക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസ് അത് ഗൗരവത്തോടെ എടുക്കണം. അവർ അവരുടെ ഉത്തരവാദിത്തം മറക്കാൻ പാടില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. പ്രമുഖ ചാനലായ മാതൃഭൂമിക്ക് പ്രത്യേകം അനുവദിച്ച നൽകിയ അഭിമുഖത്തിലാണ് സാദിഖലി തങ്ങൾ ഇക്കാര്യങ്ങൾ ഒക്കെ വ്യക്തമാക്കിയത്.

കോൺഗ്രസ് എല്ലാ നേതാക്കളുടേയും ഒരു കൂട്ടായ്മയാണ്. എല്ലാ നേതാക്കൾക്കും അണികളുണ്ട്. നേരത്തെയുള്ള നിലപാട് തിരുത്തി ഇപ്പോൾ അവർ തരൂരിനെ അംഗീകരിക്കുന്നുണ്ട്. അതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കോൺഗ്രസിൽ ഭിന്നതയുണ്ടാകാൻ പാടില്ല. അവരുടെ ആശയങ്ങളും നിലനിൽക്കണം. അതിലൂടെ മാത്രമേ മതേതരത്വത്തെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

ലീഗിന് പരിശുദ്ധ പദവി നൽകി ഒന്നിലേറെ തവണ എം.വി ഗോവിന്ദൻ പ്രസ്താവനകൾ നടത്തിയെന്നതും ശ്രദ്ധേയമാണ്. ഗോവിന്ദന്റെ പ്രസ്താവനകൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമായ വിസധീകരണവും നല്കിയിരുന്നു. ലീഗിന്റെ കാഴ്ചപാടുകളാണ് മതേതരത്വം എന്നാണ് അവർ പറയുന്നത്. കേരളത്തിൽ എന്തു വിഷയം ഉണ്ടായാലും അതിനെ മതത്തിന്റെ പേരിൽ കൂട്ടി കുഴയ്ക്കുന്ന ലീഗ് നിലപാടുകൾക്കെതിരെ ശക്തമായ വിമർശനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎം ന്റെ ലീഗ് പ്രേമം എന്നതും ശ്രദ്ധേയമാണ്.

പിണറായി വിജയൻ ഒഴികെയുള്ള സിപിഎം നേതാക്കളെല്ലാം ലീഗിന് വിശുദ്ധ പദവി നൽകിയിരിക്കുകയാണ്. പരോക്ഷമായി മുഖ്യമന്ത്രിക്കും സമ്മതം മൂളാൻ കഴിഞ്ഞിട്ടുണ്ട് ഇപ്പോൾ. എന്നാൽ ഇടതുപക്ഷത്തെ ഘടക കക്ഷികളിൽ സിപി ഐ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് കെ.എം.മാണിയ്ക്കും അദ്ദേഹത്തിന്റെ മകൻ ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസിനും സിപിഎം വിശുദ്ധ പദവി നല്കിയിരുന്നു.

ഒടുവിൽ മാണി കോൺഗ്രസിനെ കൂടെ കൂട്ടി തുടർ ഭരണം ഉറപ്പായി. മാണി ഗ്രൂപ്പാകട്ടെ നട്ടെല്ലില്ലാതെ നാവ് ചലിപ്പിക്കാനാവാതെ എൽഡിഎഫിൽ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ്. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ലെന്ന എം.വി ഗോവിന്ദന്റെ പരാമർശം തൊഴിലാളി വർഗപാർട്ടിക്ക് ചേർന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നത്.

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികളെ യോജിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോൾ ഇടതിനുള്ളത്. അങ്ങനെ വരുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് കക്ഷി ചേരാൻ പറ്റിയത് കോൺഗ്രസ് മാത്രമാണ്. ഈ സാഹചര്യമാണ് ലീഗ് നേതാക്കളും പറയുന്നത്. എല്ലാവരും പറയുന്നത് ഒന്നു തന്നെയാണെങ്കിലും കേരള രാഷ്ട്രീയം വിട്ടൊരു മാറ്റത്തിനും ആരും തയ്യാറാകുന്നില്ലെന്നതാണ് ലീഗിന്റെ പരിഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (2 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends