സിപിഎം നേതാവിന്റെ ഫോണിൽ 34 സ്ത്രീകളുടെ നഗ്ന വീഡിയോകൾ... അന്തിച്ച് പാർട്ടിക്കാർ... CPM ഏരിയ കമ്മിറ്റി അംഗത്തിന്റെ ലീലാവിലാസം

നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ കണ്ടെത്തിയതിനെ തുടർന്ന് സി പി എം. ഏരിയ കമ്മിറ്റി അംഗത്തിനെതിരേ പാർട്ടി കമ്മിഷൻ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗമാണ് ആരോപണവിധേയന്‍. ഇയാളുടെ ഫോണിലാണ് രഹസ്യ ബന്ധത്തിലേർപ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങളുള്ളത്.
ആലപ്പുഴ ജില്ലയിലെ 34 സ്ത്രീകളുടെ വീഡിയോ ഫോണിൽ കണ്ടെത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹീന്ദ്രന്‍, ജി. രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അടുത്തിടെ കുളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആരോപണ വിധേയനായ ഏരിയ കമ്മിറ്റിയംഗത്തിനു നാട്ടുകാരുടെ മർദനമേറ്റിരുന്നു. സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്നതിനിടയിൽ ഇയാളുടെ ഫോൺ തെറിച്ചു പോയി. തുടർന്ന് ഇത് ലഭിച്ചവർ പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയോ എന്നറിയാന്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വീഡിയോകള്‍ കണ്ടത്.
അതേസമയം, പാർട്ടി നേതാവിനെതിരെയുള്ള പരാതി ഇതുവരെയും പൊലീസിൽ എത്തിയിട്ടില്ല. പോലീസില്‍ പരാതിനല്‍കാതെ സി.പി.എമ്മിലെ ഒരു വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനെ വിവരം ധരിപ്പിച്ചു. അദ്ദേഹമതു സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്നാണ് അന്വേഷണം. പൊലീസിനെ അറിയിക്കാതെ പാർട്ടി തലപ്പത്ത് അറിയിക്കുവാനാണ് പ്രാദേശിക നേതൃത്വം താത്പര്യപ്പെട്ടത്.
ഏരിയ കമ്മിറ്റിയംഗത്തിന്റെ ലൈംഗിക പരാക്രമത്തിനെതിരേ നേരത്തേ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും അതെല്ലാം മറികടന്നാണ് ഏരിയ കമ്മിറ്റിയിലെത്തിയത്. അന്ന് വിമര്‍ശനത്തില്‍ ഇയാള്‍ക്കൊപ്പം നിന്നവരുടെ ബന്ധുക്കളായ സ്ത്രീകളെപ്പോലും ഇയാള്‍ ദുരുപയോഗം ചെയ്തതായി പറയുന്നു.
ഇഷ്ടം കൂടുന്ന സ്ത്രീകൾക്ക് ഡിസൈനര്‍ അടിവസ്ത്രം വാങ്ങി നൽകുന്നതും ഇയാളുടെ പതിവാണ്, ഗിഫ്റ്റായി നൽകിയ ശേഷം അവ മാത്രം ധരിച്ച് വീഡിയോ കോൾ വിളിച്ച് റെക്കോഡ് ചെയ്യുകയാണ് പതിവ് രീതി. ലൈംഗികമായി ബന്ധപ്പെടുന്ന വീഡിയോകളും നേതാവിന്റെ ഫോണിലുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha


























