കേരളത്തിലെ ഏറ്റവും വലിയ മൃഗശാല... 50 ഏക്കർ വിസ്തൃതിയിൽ വിവിധയിനം പക്ഷിമൃഗാദികൾ...വീണ്ടും അതികൃതരുടെ ശ്രദ്ധയിൽ വീഴ്ച ഒന്നരലക്ഷം വരെ വിലയുള്ള രണ്ട് സൺ കോനൂർ പക്ഷികളെ കാണാനില്ല, എലി പിടിച്ചെന്ന വിചിത്ര ന്യായവുമായി മൃഗശാല...

വൈവിദ്ധ്യമുള്ള മൃഗങ്ങളുടെ എണ്ണത്തിൽ കുറച്ചു വർഷങ്ങളായി വൻ കുറവ് സംഭവിച്ചിട്ടുണ്ട് തിരുവനന്തപുരം മൃഗശാലയിൽ.അടുത്തിടെ കൃഷ്ണമൃഗങ്ങൾ കൂട്ടത്തോടെ ചത്തിരുന്നു. ക്ഷയരോഗബാധ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. സൺകോണൂർ വിഭാഗത്തിൽപ്പെട്ട പക്ഷികളെ കാണാതായതും വലിയ വിവാദമായിരുന്നു. ശലഭ പാർക്കിന് സമീപമുള്ള മക്കോവോ തത്തകളുടെ കൂട്ടിലെ പ്രത്യേക കൂട്ടിൽ പാർപ്പിച്ചിരുന്ന 22 സൺ കോനൂർ പക്ഷികളിൽ രണ്ടെണ്ണത്തെ എലി പിടിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. വിപണിയിൽ ഇവയ്ക്ക് 15,000 മുതൽ ഒന്നരലക്ഷം രൂപ വരെ വിലയുണ്ട്.
ഏപ്രിലിൽ കിങ്ങിണിയെന്ന സിംഹവാലൻ കുരങ്ങിന് പിന്നാലെ പുള്ളിമാനും ചത്തിരുന്നു.ഇതിന്റെ പോസ്റ്റ്‌മോർട്ടം ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ നടത്തിയെന്ന ആരോപണം ഉയർന്നതും വിവാദമായിരുന്നു. 50 ഏക്കർ വിസ്തൃതിയിലുള്ള മൃഗശാലയിൽ ഇന്ത്യൻ വംശജരും വിദേശികളുമായി നൂറിലേറ തരം ജീവികളുണ്ടായിരുന്നു. എന്നാലിന്ന് വൻ കുറവുണ്ട്. ജിറാഫും സീബ്രയും ആനയുമടക്കമുള്ളവ ഇല്ലാതായിട്ട് വർഷങ്ങളായി. ഇവയെ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. ഉള്ള ഒരു കാണ്ടാമൃഗവും പ്രായാധിക്യത്താൽ തളർച്ചയിലാണ്.
https://www.facebook.com/Malayalivartha






















