വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ, ലോകായുക്ത ബിൽ, സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ ഭേദഗതി ബിൽ, ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബിൽ; രാജ്ഭവനിൽ കെട്ടിക്കിടക്കുന്ന ഈ ബില്ലുകളിൽ തീരുമാനം എപ്പോൾ ? കണ്ണും നട്ട് സർക്കാർ

നിർണായകമായ ചില ബില്ലുകൾ ലെജിസ്‌ലേറ്റീവ് അസംബ്ലിയിൽ പാസാക്കുന്നുണ്ട്. അതിൽ ഗവർണർ ഒപ്പിട്ടാൽ മാത്രമേ നിയമമാകുകയുള്ളൂ. എന്നാൽ പല ബില്ലുകളും ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അത്തരത്തിൽ നിരവധി ബില്ലുകൾ ഗവർണറുടെ ഒരൊറ്റൊപ്പിനായി രാജ്ഭവനിൽ കെട്ടി കിടക്കുകയാണ്. തീർച്ചയായിട്ടും അദ്ദേഹം ഒപ്പിടാതെ ഇങ്ങനെ വൈകിപ്പിക്കുന്നത് സർക്കാരിന് തിരിച്ചടിയും കൂടിയാണ്. ഏതൊക്കെയാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന ബില്ലുകൾ എന്ന് നോക്കാം.
വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ! മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. ഇത് വരെ ഈ ബില്ലിൽ ഒരു നടപടി ഗവർണർ സ്വീകരിച്ചിട്ടില്ല. വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ ആണ് ലെജിസ്ളേറ്റീവ് അസ്സംബ്ലിയിൽ അവതരിപ്പിച്ചത്. നിയമനങ്ങളിൽ സർക്കാരിന് സ്വാധീനം ഉണ്ടാകുന്ന തരത്തിൽ സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള ഭേദഗതിയായിരുന്നു കൊണ്ടു വരാനിരുന്നത്. വൈസ് ചാൻസലറെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്നും അഞ്ചായി വർധിപ്പിക്കുന്നതാണ് പ്രധാന ഭേദഗതി. പുതിയതായി എത്തുന്ന രണ്ട് അംഗങ്ങളും സംസ്ഥാന സർക്കാർ നോമിനികൾ ആയിരിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ സമിതിയുടെ കൺവീനറാകും . ഇത്തരത്തിൽ ഉള്ള ഒരു ബില്ലാണത്. അതിൽ ഇത് വരെ ഗവർണർ ഒപ്പിട്ടിട്ടില്ല
ലോകായുക്ത ബിൽ! പൊതുപ്രവർത്തകർക്കെതിരെ ലോകായുക്ത പരാമർശം ഉണ്ടായാൽ രാജിവയ്ക്കണമെന്നാണ് നിലവിലെ നിയമം. ഭേദഗതി അനുസരിച്ച് സർക്കാരിന് ലോകായുക്ത ഉത്തരവ് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാമെന്നതാണ് മാറ്റം. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ ഇനി മുതൽ ഗവർണറല്ല ലെജിസ്ലെറ്റെവ് അസ്സംബ്ലി ആണ് അപ്‌ലറ്റ് അതോറിറ്റിയാകുക. മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയും എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കറുമായിരിക്കും അപ്‌ലറ്റ് അതോറിറ്റി എന്നാണ് പുതിയ ഭേദഗതിയിൽ . ലോകായുക്ത വിധി നടപ്പിലാക്കാൻ സർക്കാർ നിർബന്ധിതരാകുന്ന സാഹചര്യം ബിൽ പാസാകുന്നതോടെ ഇല്ലാതാകുകയാണ് വിവാദമായ ലോകായുക്ത ഭേദഗതി ബിൽ ലെജിസ്ളേറ്വ് അസ്സംബ്ലിയിൽ അവതരിപ്പിച്ചിരുന്നു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു . . ഔദ്യോഗിക ഭേദഗതികളോടെ ബിൽ ചർച്ച ചെയ്തു പാസാക്കിയശേഷം ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കുകയും ചെയ്തു. പക്ഷെ ഗവർണർ ഇത് വരെ ഒപ്പിട്ടില്ല.
ഗവർണറുടെ ഒപ്പ് കത്ത് കിടക്കുന്ന മറ്റൊരു ബിൽ സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ ഭേദഗതി ബിൽ .. സർവകലാശാലാ അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരണം സംബന്ധിച്ചുള്ളതാണ്. അപ്പലേറ്റ് ട്രിബ്യൂണലായി ജഡ്ജിനെ നിയമിക്കുന്ന സമയം ചാൻസലറായ ഗവർണറോടും ഹൈക്കോടതിയോടും കൂടിയാലോചിക്കണം എന്ന വ്യവസ്ഥയായിരുന്നു നേരത്തെ ഉണ്ടായിരുന്നത് . ഈ കൂടിയാലോചനകൾ ഭേദഗതിയിലൂടെ ഒഴിവാക്കുന്നതാണ് ഓർഡിനൻസ്.ഹൈക്കോടതി ജഡ്ജിയായിരുന്ന ആളിനുപകരം ജില്ലാ ജഡ്ജിയെ നിയമിക്കാമെന്ന വ്യവസ്ഥ ഒരു ഘട്ടത്തിൽ ഏർപ്പെടുത്തിയിരുന്നു. കൂടിയാലോചനാ വ്യവസ്ഥ ഒഴിവാക്കിയതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ തൃപ്തിയില്ലാത്തത് കൊണ്ടാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാത്തത്.
ഗവർണറുടെ ഒപ്പ് കാത്ത് കിടക്കുന്ന മറ്റൊരു ബിൽ ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബിൽ ആണ് . പതിനാല് സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. വിശദമായ പരിശോധന ബില്ലില്‍ രാജ്ഭവന്‍ നടത്തും. ബില്‍ ലെജിസിസ്ലെറ്റീവ് ഈ മാസം പതിമൂന്നിനാണ് പാസാക്കിയത്. . ഇനി നിയമമാകാൻ ഗവര്‍ണറുടെ ഒപ്പ് കാത്ത് കിടക്കുകയാണ്. ഈ ബില്ലുകളാണ് ഗവർണർ ഒപ്പിടാതെ മാറ്റി വച്ചിരിക്കുന്നത്. സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നതും.
https://www.facebook.com/Malayalivartha






















